2012 സെപ്റ്റം 30

ഉണര്‍ന്നില്ലെങ്കില്‍ കേരളത്തിന് ദേശീയ ഗെയിംസ് നഷ്ടമാകും

ന്യൂഡല്‍ഹി: മുപ്പത്തിയഞ്ചാമതു ദേശീയ ഗെയിംസിന്‍റെ വേദി കേരളത്തില്‍ നിന്നു മാറ്റിയേക്കും. അടിസ്ഥാന സൗകര്യ വികസനമുള്‍പ്പെടെ, ഒരുക്കങ്ങള്‍ ഇഴഞ്ഞുനീങ്ങുന്നതാണു കാരണം. ഒരുക്കങ്ങളുടെ പുരോഗതിയില്‍ ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍റെ(ഐഒഎ) വാര്‍ഷിക ജനറല്‍ ബോഡി കടുത്ത അതൃപ്തി രേഖപ്പെടുത്തി. അടുത്ത വര്‍ഷം(2012) ഗെയിംസിന് ആതിഥ്യമരുളാന്‍ കേരളം സജ്ജമാകുമോയെന്നു പരിശോധിക്കാന്‍ ഐഒഎയുടെ പ്രതിനിധി സംഘം ഉടന്‍ സംസ്ഥാനം സന്ദര്‍ശിക്കുമെന്ന് ആക്ടിങ് പ്രസിഡന്‍റ് വി.കെ. മല്‍ഹോത്ര പറഞ്ഞു. സംഘം നല്‍കുന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകുക. മുന്‍ നിശ്ചയ പ്രകാരം 2012ല്‍ത്തന്നെ ഗെയിംസ് നടത്താനാണ് ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍റെ തീരുമാനം. കേരളത്തിന് അനുവദിച്ച മേളയ്ക്കു ശേഷം നടത്തേണ്ട മുപ്പത്തിയാറാമതു ഗെയിംസിനു വേദിയാകേണ്ട ഗോവയില്‍ ഒരുക്കങ്ങള്‍ ഏതാണ്ടു പൂര്‍ത്തിയായിക്കഴിഞ്ഞു. ഐഒഎ നിശ്ചയിച്ച സമയപരിധിക്കകം കേരളം തയാറാകിലെ്ലന്നാണു പ്രതിനിധി സംഘത്തിന്‍റെ റിപ്പോര്‍ട്ടെങ്കില്‍ അടുത്ത ഗെയിംസ് ഗോവയിലേക്കു പോകും. 1987ലാണു കേരളത്തില്‍ ഇതിനു മുന്‍പു ദേശീയ ഗെയിംസ് നടന്നത്.മുപ്പത്തിയഞ്ചാമതു ദേശീയ ഗെയിംസ് വേദിയായി 2008ലാണു കേരളത്തെ തിരഞ്ഞെടുത്തത്. കഴിഞ്ഞ വര്‍ഷം മേയില്‍ ഗെയിംസ് നടക്കുമെന്നായിരുന്നു ആദ്യ പ്രഖ്യാപനം. എന്നാല്‍, 2007ല്‍ റാഞ്ചിയില്‍ നടക്കേണ്ട ഗെയിംസ് പല കാരണങ്ങളാല്‍ ആറു തവണ നീട്ടിവച്ച ശേഷം നടന്നത് ഈ വര്‍ഷം ഫെബ്രുവരിയിലാണ്. ഇതു മൂലം നീണ്ടുപോയ കേരള ഗെയിംസ് 2012ല്‍ നടത്തുമെന്ന് ഐഒഎ പ്രഖ്യാപിച്ചിരുന്നു. ഗെയിംസിന് അടിസ്ഥാന സൗകര്യമൊരുക്കാന്‍ കേന്ദ്രം പ്രഖ്യാപിച്ച ഫണ്ടിന്‍റെ വിഹിതം സംസ്ഥാനത്തിനു നേരത്തേ ലഭിക്കുകയും ചെയ്തു. എന്നിട്ടും, ഒരുക്കങ്ങള്‍ എങ്ങുമെത്താത്തതാണ് ഐഒഎയെ ചൊടിപ്പിച്ചത്.ഗെയിംസ് സന്നാഹങ്ങളെക്കുറിച്ച് കേരള ഒളിംപിക് അസോസിയേഷന്‍(കെഒഎ) നല്‍കിയ റിപ്പോര്‍ട്ട് നിര്‍ണായകമാകും. ഇരുപതു ശതമാനം ഒരുക്കങ്ങള്‍ പോലും പൂര്‍ത്തിയായിട്ടിലെ്ലന്നാണു റിപ്പോര്‍ട്ടില്‍ പറയുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കൊച്ചി, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ തുടങ്ങി ഏഴു ജില്ലകളില്‍ ഗെയിംസിനു വേദിയൊരുക്കാനാണു സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഒരുക്കങ്ങള്‍ക്കു നേതൃത്വം നല്‍കാന്‍ പ്രത്യേക സബ് കമ്മിറ്റികള്‍ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ടെങ്കിലും 2013 പകുതിയോടെ ഗെയിംസ് നടത്താമെന്ന കണക്കുകൂട്ടലിലാണു സര്‍ക്കാര്‍ നീങ്ങുന്നത്. തയാറെടുപ്പുകള്‍ അതിവേഗത്തിലാക്കി അടുത്ത വര്‍ഷം അവസാനത്തോടെയെങ്കിലും പൂര്‍ണ സജ്ജമായിലെ്ലങ്കില്‍ അവസരം കേരളത്തിനു നഷ്ടമാകും.ഡല്‍ഹിയില്‍ അടുത്ത വര്‍ഷം നടക്കേണ്ടിയിരുന്ന സൗത്ത് ഏഷ്യന്‍ ഗെയിംസ് 2013 ഫെബ്രുവരിയിലേക്കു മാറ്റാന്‍ ജനറല്‍ ബോഡി തീരുമാനിച്ചു. എട്ടു മാസത്തിനിടെ ഐഒഎ രൂപീകരിച്ച മുഴുവന്‍ കമ്മിറ്റികളും പിരിച്ചുവിടാനാണു തീരുമാനം. ജനറല്‍ ബോഡിയോട് ആലോചിക്കാതെയാണു തീരുമാനമെന്നതാണു കാരണം. താരങ്ങളെ ഉള്‍പ്പെടുത്തി രൂപം നല്‍കിയ അത്ലറ്റ്സ് കമ്മിഷനും ഇതില്‍ ഉള്‍പ്പെടും. പുതിയ കമ്മിറ്റികള്‍ക്കു രൂപം നല്‍കാന്‍ വി.കെ. മല്‍ഹോത്രയെ ചുമതലപ്പെടുത്തി. സംഘടനയുടെ പുതിയ ഭരണഘടനയ്ക്കു ജനറല്‍ ബോഡി അംഗീകാരം നല്‍കിയില്ല. ഇതു കൂടുതല്‍ ആലോചനകള്‍ക്കായി മാറ്റിവച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അച്ഛനെയും അമ്മയെയും ഒഴികെ എന്തും വാടകക്ക് , കല്യാണങ്ങള്‍ക്കും ഉണ്ടാകും അത്തരം ആവശ്യങ്ങള്‍

എന്തും വാടകക്ക് കിട്ടുന്ന കാലമാണ്. അതാണ് കൂടുതല്‍ സൗകര്യവും. അമ്മയെയും അച്ഛനെയും ഒഴികെ എന്തും വാടകക്ക് കിട്ടുമെന്നാണ് പറയാറ്. വെഡിങ് വസ്ത്ര...