2012 സെപ്റ്റം 30

ദേശീയ ഗെയിംസ് ധാരണാപത്രം കേരളം ഒപ്പുവെച്ചു

Saturday, November 08, 2008 ന്യൂഡല്‍ഹി: കേരളത്തില്‍ ആദ്യമായി നടക്കുന്ന 25-ാമതു ദേശീയ ഗെയിംസിന്റെ ധാരണാപത്രം ഒപ്പുവെച്ചു. സംസ്ഥാന സ്‌പോര്‍ട്‌സ് മന്ത്രി എം.വിജയകുമാറും ഇന്ത്യന്‍ ഒളിമ്പിക്‌സ് അസോസിയേഷന്‍ അധ്യക്ഷന്‍ സുരേഷ് കല്‍മാഡിയുമാണ് ധാരണാപത്രത്തില്‍ ഒപ്പിട്ടത്. പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ.എ. നായര്‍ സംബന്ധിച്ചു. 2010 മേയിലാണ് ദേശീയ ഗെയിംസിന് കേരളം ആതിഥ്യമരുളുക. സംസ്ഥാനത്തിന്റെ കായിക ചരിത്രത്തിലെ സുപ്രധാന നിമിഷമാണിതെന്ന് മന്ത്രി എം.വിജയകുമാര്‍ പിന്നീട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ദേശീയ ഗെയിംസ് കേരളത്തിനു ലഭിച്ചത് സംസ്ഥാനത്തിന്റെ കായിക നേട്ടങ്ങള്‍ക്കുള്ള അംഗീകാരമാണ്. കഴിഞ്ഞ ഒരു വര്‍ഷമായുള്ള കേരളത്തിന്റെ ആവശ്യം അംഗീകരിക്കപ്പെട്ടു. ഗെയിംസിനായി 1000 കോടി രൂപയുടെ നിക്ഷേപം നീക്കിവെയ്ക്കും.....

ദേശീയ ഗെയിംസിന് ഇന്ന് തുടക്കം

DATE : 2011-02-12 റാഞ്ചി: ആറുവട്ടം സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി മാറ്റി വച്ച ഝാര്‍ഖണ്ഡ് ദേശീയ ഗെയിംസന് ഇന്ന് തുടക്കം. 2008-ല്‍ നടക്കേണ്ട 34-ാം ദേശീയ ഗെയിംസ് കേരളത്തിന് അനുവദിച്ച ദേശീയ ഗെയിംസിനെപ്പോലും അനിശ്ചിതത്വത്തില്‍ ആക്കിക്കൊണ്ടാണ് ഏതാണ്ട് മൂന്നു വര്‍ഷങ്ങളോളം നീണ്ടത്. 8000 അത്‌ലറ്റുകള്‍ പങ്കെടുക്കുന്ന ഗെയിംസില്‍ കേരളം ശക്തമായ ടീമിനെയാണ് അയച്ചിട്ടുള്ളത്. 1924-ല്‍ ലാഹോറില്‍ ഇന്ത്യന്‍ ഒളിമ്പിക് ഗെയിംസ് എന്ന പേരില്‍ ആരംഭിച്ച ഗെയിംസ് 1940-ലെ ബോംബെ ഗെയിംസോടെയാണ് ദേശീയ ഗെയിംസായി മാറുന്നത്. 1985-ലെ ഡല്‍ഹി ഗെയിംസോടെ പുതിയ രൂപത്തിലേയ്ക്ക് ദേശീയ ഗെയിംസ് മാറി. 325 ഏക്കറില്‍ സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് നിര്‍മിച്ച ഝാര്‍ഖണ്ഡ് ഒളിമ്പിക് അസോസിയേഷന്‍ ദേശീയ ഗെയിംസിനെ വരവേല്‍ക്കുന്നത് നല്ലൊരു നീന്തല്‍ പരിശീലന കേന്ദ്രംപോലുമില്ലാതെ ഝാര്‍ഖണ്ഡിലെ താരങ്ങള്‍ സിമന്റ്തറയില്‍ നീന്തല്‍ പരിശീലനം നടത്തുന്നതിന്റെ ചിത്രങ്ങള്‍ ദേശീയ മാധ്യമങ്ങളിലൂടെ പുറത്തുവന്നത് ഗെയിംസിന്റെ ഒരുക്കങ്ങളെക്കുറിച്ച് സംശയം ഉയര്‍ത്തുന്നുണ്ട്. റാഞ്ചി, ധന്‍ബാദ്, ജംഷഡ്പൂര്‍ എന്നിവിടങ്ങളിലായാണ് ഗെയിംസിന്റെ 34 ഇനങ്ങള്‍ നടക്കുക. കായിക താരങ്ങള്‍ക്കും ഒഫീഷ്യലുകള്‍ക്കുമായി 1200 ഫഌറ്റുകളാണ് നിര്‍മിക്കപ്പെട്ടിട്ടുള്ളത്. 59 റണ്‍ സ്വര്‍ണവും 46 വെള്ളിയും 37 വെങ്കലവുമായി സര്‍വീസസായിരുന്നു 2007-ലെ ഗുവാഹത്തി ഗെയിംസില്‍ ഓവറോള്‍ ചാമ്പ്യന്മാരായത്. മണിപ്പൂര്‍ (51, 32, 40), അസം(38, 53, 57) എന്നിവരായിരുന്നു തൊട്ടുപിന്നില്‍ എത്തിയത്. കഴിഞ്ഞ ഗെയിംസില്‍ നിലവിലെ ആതിഥേയരായ ഝാര്‍ഖണ്ഡിന് ആറ് സ്വര്‍ണവും ഒന്‍പത് വെള്ളിയും ഏഴ് വെങ്കലവുമാണ് ലഭിച്ചത്. ട്രാക്ക് ഇനങ്ങള്‍ 16നാണ് ആരംഭിക്കുന്നത്. 45 അംഗ ടീമിനെയാണ് കേരളം ദേശീയ ഗെയിംസിനായി അയച്ചിരിക്കുന്നത്. ഏഷ്യന്‍ ഗെയിംസ് സ്വര്‍ണ മെഡല്‍ ജേതാക്കളായ ജോസഫ് എബ്രഹാം, പ്രീജ ശ്രീധരന്‍, സിനി ജോസ് കോമണ്‍വെല്‍ത്ത് മെഡല്‍ ജേതാക്കളായ രഞ്ജിത് മഹേശ്വരി, പ്രജുഷ, ദേശീയ റെക്കോഡ് ജേതാവ് മയൂഖ ജോണി തുടങ്ങിയവരടങ്ങിയ കേരള ടീം ശക്തമാണ്. പരിക്കുമൂലം ഏഷ്യന്‍ ഗെയിംസിലെ 800 മീറ്റര്‍ വെങ്കലമെഡല്‍ ജേതാവായ ടിന്റു ലൂക്ക പങ്കെടുക്കാത്തത് കേരളത്തിന് തിരിച്ചടിയാണ്. തേജസ്വിനി സാവന്ത്, അഞ്ജലി ഭാഗവത്, വീര്‍ ധവാല്‍ ഘാട്ടെ, സൈന നെഹ്‌വാള്‍ തുടങ്ങിയ വമ്പന്‍ താരങ്ങളെല്ലാം ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കുന്നുണ്ട്. മണിപ്പൂരിനായി കഴിഞ്ഞ ദേശീയ ഗെയിംസില്‍ ഇറങ്ങിയ ലോക ബോക്‌സിംഗ് ചാമ്പ്യന്‍ മേരികോം ഝാര്‍ഖണ്ഡിനായി മത്സരിക്കാന്‍ നല്‍കിയ അപേക്ഷ മണിപ്പൂര്‍ പൊലീസ് ഇതുവരെ പരിഗണിച്ചിട്ടില്ല എന്നതിനാല്‍ മേരികോമിന്റെ സാന്നിധ്യം ഏഷ്യന്‍ ഗെയിംസില്‍ ഉണ്ടായേക്കില്ല. ബംഗാള്‍, ഗോവ, പഞ്ചാബ്, തമിഴ്‌നാട്, സര്‍വീസസ്, ഡല്‍ഹി, ഝാര്‍ഖണ്ഡ്, മിസോറാം തുടങ്ങിയ ടീമുകള്‍ പങ്കെടുക്കുന്ന പുരുഷ ഫുട്‌ബോളില്‍ യോഗ്യത നേടാന്‍ ഇക്കുറി കേരളത്തിന് കഴിഞ്ഞിട്ടില്ല. ഹാന്‍ഡ്‌ബോളിലും കേരളം ടീമിനെ അയച്ചിട്ടില്ല. വനിതകളുടെ ബാസ്‌കറ്റ്‌ബോള്‍, ബാഡ്മിന്റണ്‍ ടീം ഇനം, വനിതാ വോളിബോള്‍, വനിതാ ബോക്‌സിംഗ്, ഖോഖോ, റോവിംഗ്, കനോയിംഗ് കയാകിംഗ് എന്നീ ഇനങ്ങളിലാണ് കേരളം മെഡല്‍ പ്രതീക്ഷിക്കുന്നത്. ബാഡ്മിന്റണിലെ നിലവിലെ ജേതാക്കളായ കേരളം. ഗെയിംസ് 26ന് സമാപിക്കും.

ഒറ്റ പ്രഖ്യാപനത്തിലൂടെ ദേശീയ ശ്രദ്ധയിലേക്ക്

FRIDAY, JUNE 3, 2011 ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തനനിരതമായ ഭരണമാതൃകയിലൂടെ ദേശീയ ശ്രദ്ധയിലേക്കുയര്‍ന്ന ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അടിസ്ഥാന വര്‍ഗത്തിന്റെ ഉന്നമനത്തിനാണ് പ്രഥമ പരിഗണന നല്‍കുന്നത് ഭരണം സുതാര്യവും അഴിമതിരഹിതവുമാക്കുന്നതിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള ഐക്യജനാധിപത്യ മുന്നണി സര്‍ക്കാര്‍ പ്രഖ്യാപിച്ച നൂറുദിന കര്‍മ്മ പരിപാടിയെ ഏറെ പ്രതീക്ഷയോടെയാണ് ജനങ്ങള്‍ കാണുന്നത്. ആദ്യത്തെ മന്ത്രിസഭാ യോഗത്തില്‍ തന്നെ ജനകീയ തീരുമാനങ്ങള്‍ എടുത്ത സര്‍ക്കാരില്‍ വിശ്വാസമര്‍പ്പിച്ച കേരള ജനതയ്ക്ക് മുന്നില്‍, ഭരണം ഒരു തുറന്ന പുസ്തകമാക്കി മാറ്റാനുള്ള തയ്യാറെടുപ്പാണിതെന്ന് പറയാം. അഴിമതി വിമുക്ത ഭരണം ആഗ്രഹിക്കുന്നുണ്ടെങ്കിലും ഇതെല്ലാം നടപ്പാകുമോയെന്ന് ആശങ്കപ്പെടുന്ന ജനങ്ങളോട്, നടപ്പാക്കാനാകാത്ത ഒരു പരിപാടിയും പ്രഖ്യാപിച്ചിട്ടില്ലെന്നും പ്രായോഗികതയും സാങ്കേതികത്വവും പരിശോധിച്ച ശേഷമാണ് ഇവ പ്രഖ്യാപിക്കുന്നതെന്നും മുഖ്യമന്ത്രി ഉറപ്പ്‌നല്‍കിയിട്ടുണ്ട്. ഈ ഉറപ്പ് പാലിക്കപ്പെടുമെങ്കില്‍ മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയായി കേരളം ചരിത്രത്തിന്റെ പുസ്തകത്താളില്‍ ഇടംപിടിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. മന്ത്രിമാരുടെയും കുടുംബാംഗങ്ങളുടെയും ഐ.എ.എസ് ഉദ്യോഗസ്ഥരുടെയും വകുപ്പ് തലവന്മാരുടെയും സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തുമെന്ന പ്രഖ്യാപനം തന്നെയാണ് കര്‍മ്മ പദ്ധതിയിലെ പ്രധാന ഹൈലൈറ്റ്. മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍, അവരുടെ കുടുംബാംഗങ്ങള്‍, അഡ്വക്കേറ്റ് ജനറല്‍, സര്‍ക്കാര്‍ ലോ ഓഫീസര്‍മാര്‍ എന്നീ വിഭാഗങ്ങളെയും സ്വത്ത് വിവരം വെളിപ്പെടുത്തുന്ന പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രാവിലെ പത്തുമുതല്‍ വൈകുന്നേരം അഞ്ചുവരെ പ്രവര്‍ത്തിക്കുന്ന ഒരു ഓഫീസല്ല, ഇനി മുഖ്യമന്ത്രിയുടേത്. അവധി ദിനങ്ങളില്ലാതെ 24 മണിക്കൂറും മുഖ്യമന്ത്രിയുടെ ഓഫീസ് പ്രവര്‍ത്തിക്കും. ഏത് സമയത്തും പരാതികള്‍ നല്‍കാന്‍ ജനങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫീസിലെത്താം. ഇന്ത്യയില്‍ ഒരു സംസ്ഥാനത്തുമില്ലാത്ത പുതിയ ഭരണപരിഷ്‌കാരമാണിത്. ഇത് ആദ്യഘട്ടമാണ്. ഈ പ്രവര്‍ത്തനം വിലയിരുത്തിയ ശേഷം എല്ലാമന്ത്രിമാരുടെയും ഓഫീസ് 24 മണിക്കൂര്‍ പ്രവര്‍ത്തന സജ്ജമാക്കാനുള്ള രൂപരേഖയും തയ്യാറായിട്ടുണ്ട്. ഭരണം തുറന്ന പുസ്തകമാക്കുന്നതിന് മുന്നോടിയായാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പ്രവര്‍ത്തനം തല്‍സമയം ജനങ്ങളുടെ കണ്‍മുന്നിലെത്തിക്കാനുള്ള പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നത്. ജനങ്ങള്‍ക്ക് വെബ്‌സൈറ്റിലൂടെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നടക്കുന്ന ഓരോ ചലനങ്ങളും കാണാന്‍ കഴിയും. കഴിഞ്ഞ തവണ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ തന്നെ ഉമ്മന്‍ചാണ്ടി, തന്റെ ഓഫീസ് ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നുവെച്ചത് കേരളം കണ്ടതാണ്. സര്‍ക്കാര്‍ ഓഫീസുകളില്‍ ചുവപ്പ്‌നാടയില്‍ കുരുങ്ങിക്കിടക്കുന്ന ഫയലുകള്‍ക്ക് മോചനം നല്‍കാനുള്ള പരിപാടിയും സ്വാഗതാര്‍ഹമാണ്. മൂന്നുലക്ഷത്തോളം ഫയലുകളാണ് വിവിധ വകുപ്പുകളിലായി കെട്ടിക്കിടക്കുന്നത്. സെക്രട്ടറിയേറ്റില്‍ മാത്രം ഏതാണ്ട് ഒന്നരലക്ഷത്തോളം ഫയലുകളുണ്ട്. ഇതില്‍ നിയമപരമായ തടസങ്ങളില്ലാത്തവ ഉടന്‍ തീര്‍പ്പാക്കും. ജില്ലാതലങ്ങളിലും ഫയലുകളുടെ തീര്‍പ്പാക്കലിന് അടിയന്തര നടപടി പ്രഖ്യാപിച്ചിട്ടുണ്ട്. റേഷന്‍ കാര്‍ഡിന് അപേക്ഷ നല്‍കുന്ന വ്യക്തിയ്ക്ക് അതേദിവസം തന്നെ റേഷന്‍കാര്‍ഡ് നല്‍കുമെന്നതാണ് മറ്റൊരു പ്രഖ്യാപനം. അപേക്ഷ കിട്ടിയാല്‍ ഉടന്‍ റേഷന്‍ കാര്‍ഡ് അനുവദിക്കും. അപേക്ഷകന് റേഷന്‍ കാര്‍ഡ് ലഭിക്കാന്‍ യോഗ്യതയുണ്ടോയെന്ന പരിശോധന പിന്നീടാണ് നടത്തുക. യോഗ്യതയില്ലെങ്കില്‍ റേഷന്‍കാര്‍ഡ് റദ്ദാക്കും. മൂന്നുലക്ഷത്തോളം റേഷന്‍ കാര്‍ഡ് അപേക്ഷകളാണ് ഇപ്പോള്‍ കെട്ടിക്കിടക്കുന്നത്. അവ നല്‍കാനുള്ള നടപടിയും പ്രഖ്യാപിച്ചിട്ടുണ്ട്. റേഷന്‍കാര്‍ഡ് ഇല്ലാത്തതിനാല്‍ വിദ്യാഭ്യാസവും ചികില്‍സയും മറ്റ് ആനുകൂല്യങ്ങളും നിഷേധിക്കപ്പെടുന്ന സമൂഹത്തിന് ഇത് ഗുണം ചെയ്യും. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള എല്ലാകുടുംബങ്ങള്‍ക്കും ഒരുരൂപ നിരക്കില്‍ 25 കിലോ അരി നല്‍കുന്ന പദ്ധതി കേരളം കയ്യടിയോടെ സ്വീകരിക്കുമെന്നുറപ്പാണ്. നൂറുദിവസത്തിനുള്ളില്‍ തന്നെ ഇതിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കും. അനാഥരെയും ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തും. മലയാളികള്‍ക്കുള്ള ഓണസമ്മാനമായാണ് സര്‍ക്കാര്‍ ഒരു രൂപ അരി പദ്ധതിയെ വിശേഷിപ്പിക്കുന്നത്. ആശ്രയ പദ്ധതി എല്ലാ പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കും. നിരാലംബരെയും പരമദരിദ്രരെയും ലക്ഷ്യംവെച്ചാണ് ആശ്രയ പദ്ധതി വ്യാപിപ്പിക്കുന്നത്. പക്ഷാഘാതമോ മറ്റോ പിടിപെട്ട് പൂര്‍ണമായും ശരീരം തളര്‍ന്നുപോയവരെക്കൂടി ആശ്രയ പദ്ധതിയില്‍ ഉള്‍പ്പെടുത്താനും നിര്‍ദ്ദേശമുണ്ട്. 25,000 രൂപയ്ക്കുമേല്‍ വാര്‍ഷിക വരുമാനം ഉള്ളവര്‍ ഒഴികെയുള്ള എല്ലാ ആദിവാസി കുടുംബങ്ങളെയും ബി.പി.എല്‍ പട്ടികയില്‍ ഉള്‍പ്പെടുത്തും. ആരോഗ്യ സുരക്ഷാ ഇന്‍ഷുറന്‍സ് പദ്ധതി വിപുലമായി നടപ്പാക്കും. റോഡപകടങ്ങളില്‍പെടുന്നവരുടെ ചികിത്സാ ചിലവുകള്‍ വഹിക്കാന്‍ ഇന്‍ഷുറന്‍സ് പദ്ധതി രൂപവത്കരിക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ കളക്ടറേറ്റുകളിലും മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്‍ പ്രവര്‍ത്തിക്കും. എല്ലാ ജില്ലകളിലും മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ജനസമ്പര്‍ക്ക പരിപാടി നടത്തും. ഓരോ ജില്ലയുടെയും വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഓരോ മന്ത്രിയെ ചുമതലപ്പെടുത്തും. ജില്ലാ കളക്ടര്‍മാരുടെ നേതൃത്വത്തില്‍ താലൂക്ക് ആസ്ഥാനങ്ങളില്‍ ജനസമ്പര്‍ക്ക പരിപാടി നടപ്പാക്കും. ഇതെല്ലാം സാധാരണക്കാരനെ ലക്ഷ്യംവെച്ചുള്ള പ്രഖ്യാപനങ്ങളാണ്. അഴിമതി വെളിച്ചത്ത് കൊണ്ടുവരുന്നവര്‍ക്ക് റിവാര്‍ഡ് നല്‍കുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ് പൊതുപ്രവര്‍ത്തകരില്‍ ഏറെ ആഹ്‌ളാദം ഉണ്ടാക്കുന്നുണ്ട്. പൊതുരംഗത്തെ അഴിമതികള്‍ പുറത്തുകൊണ്ടുവരുന്നവര്‍ക്ക് മതിയായ സംരക്ഷണമാണ് വാഗ്ദാനം. അഴിമതി വിവരം നല്‍കുന്നവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും. ഒപ്പം അവാര്‍ഡും നല്‍കും. കരാറുകളിലെ അഴിമതി ഏറെ ചര്‍ച്ചാവിഷയമായ പശ്ചാത്തലത്തില്‍ എല്ലാ കരാറുകളും ഒപ്പിടുന്ന അതേദിവസം തന്നെ സര്‍ക്കാരിന്റെ വെബ്‌സൈറ്റില്‍ പരസ്യപ്പെടുത്തുമെന്ന പ്രഖ്യാപനത്തിന് പ്രസക്തിയേറെയുണ്ട്. വിവരാവകാശ നിയമം സുശക്തമായി നടപ്പാക്കും. വിവരങ്ങള്‍ പരസ്യപ്പെടുത്താത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കും. വിവരാവകാശ അപേക്ഷകളും ഫീസും ഓണ്‍ലൈനായി സ്വീകരിക്കാനുള്ള നിര്‍ദ്ദേശവും സംസ്ഥാനത്ത് ആദ്യമാണ്. ടെണ്ടര്‍, പര്‍ച്ചേസ് നടപടികള്‍ക്ക് ചീഫ് വിജിലന്‍സ് കമ്മീഷന്റെ മാര്‍ഗരേഖ നടപ്പാക്കും. കേന്ദ്രസര്‍ക്കാരും പൊതുസമൂഹവും ചേര്‍ന്ന് രൂപീകരിക്കുന്ന ലോക്പാല്‍ ബില്ലിന് അനുസൃതമായി സംസ്ഥാനത്ത് ലോകായുക്ത ബില്‍ ഭേദഗതി ശക്തിപ്പെടുത്താനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്. പ്രധാന പദ്ധതികളുടെ ധനവിനിയോഗം, സാമൂഹിക നേട്ടം, സുതാര്യത എന്നിവ വിലയിരുത്താന്‍ സാമൂഹിക സാമ്പത്തിക ഓഡിറ്റ് സംവിധാനം മുന്‍കൂറായി നടപ്പാക്കും. പൊലീസിലെ കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം പൊതുജനങ്ങള്‍ പ്രതീക്ഷയോടെയാണ് കാണുന്നത്. ഗുണ്ടാവിരുദ്ധ നിയമം കര്‍ശനമായി നടപ്പാക്കും. ഗുണ്ടകളുടെ ലിസ്റ്റ് തയാറാക്കി നിയമം ലംഘിക്കുന്നവര്‍ക്കെതിരേയും ക്വട്ടേഷന്‍ സംഘങ്ങള്‍ക്കെതിരേയും കര്‍ശന നടപടിയെടുക്കുമെന്നാണ് സര്‍ക്കാരിന്റെ ഉറപ്പ്. മുഴുവന്‍ ഒഴിവുകളും പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്യാനുള്ള നിര്‍ദ്ദേശം ഉദ്യോഗാര്‍ത്ഥികള്‍ക്ക് ആശ്വാസം പകരും. വിരമിക്കല്‍ തീയതി ഏകീകരിച്ചതിനെ തുടര്‍ന്ന് റാങ്ക് ഹോള്‍ഡേഴ്‌സിന് ഉണ്ടാകുന്ന ആശങ്ക അകറ്റുന്നതിന് റാങ്ക് ലിസ്റ്റിന്റെ കാലാവധി തീരുന്ന ദിവസം വരെയുള്ള ഒഴിവുകുള്‍ കൂടി കണക്കിലെടുത്തായിരിക്കും ഒഴിവുകള്‍ പി.എസ്.സിയെ അറിയിക്കുക. സര്‍വകലാശാല നിയമനങ്ങളും പി.എസ്.സിക്ക് വിടും. വികലാംഗര്‍, അന്ധ-മൂക-ബധിരര്‍ എന്നിവര്‍ക്ക് സര്‍ക്കാര്‍ ജോലിയില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള മൂന്നുശതമാനം ജോലി സംവരണം കുടിശിക നികത്തി നടപ്പാക്കാനുള്ള തീരുമാനവും സ്വാഗതാര്‍ഹമാണ്. ശബരിമല സീസണ്‍ ആരംഭിക്കാന്‍ അഞ്ചുമാസം ബാക്കിയുണ്ടെങ്കിലും അതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ക്ക് നൂറുദിവസത്തിനുള്ളില്‍ പരിഹാരമുണ്ടാക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. ദേവസ്വം മന്ത്രിയുടെ അധ്യക്ഷതയില്‍ ശബരിമല മാസ്റ്റര്‍ പ്ലാന്‍ തയാറാക്കാന്‍ പ്രത്യേക സമിതി രൂപീകരിക്കും. സിനിമാവ്യവസായത്തെ രക്ഷിക്കാനുള്ള കര്‍മ പദ്ധതിയും ഇതോടൊപ്പമുണ്ട്. ഇന്റര്‍നെറ്റിലും വ്യാജസി.ഡി വഴിയും സിനിമാ വ്യവസായത്തെ തകര്‍ക്കുന്ന റാക്കറ്റുകള്‍ക്കെതിരെ കര്‍ശന നടപടിക്കുള്ള നിര്‍ദ്ദേശമാണ് മുഖ്യമന്ത്രി നല്‍കിയിരിക്കുന്നത്. റാക്കറ്റുകളെ പിടികൂടാന്‍ ഡി.ഐ.ജിയുടെ നേതൃത്വത്തില്‍ സെല്‍ രൂപീകരിക്കും. കായിക കേരളം കാത്തിരിക്കുന്ന ദേശീയ ഗെയിംസിന് 560 കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തും. ഏഴു ജില്ലകളിലായാണ് പ്രവര്‍ത്തനങ്ങള്‍. ഇതിന്റെ നടപടി ക്രമങ്ങള്‍ക്ക് തുടക്കം കുറിക്കും. ദേശീയ ഗെയിംസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും പണിയുടെ പുരോഗതിയും വെബ് സൈറ്റില്‍ പ്രസിദ്ധീകരിക്കുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ്, കോമണ്‍വെല്‍ത്ത് ഗെയിംസ് അഴിമതിയുടെ പശ്ചാത്തലത്തിലാണെന്ന് വ്യക്തമാണ്. നൂറുദിന കര്‍മ പരിപാടിയില്‍ ജീവല്‍പ്രശ്‌നങ്ങള്‍ക്കും ഏറെ പ്രാമുഖ്യം നല്‍കിയിട്ടുണ്ട്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കുള്ള പ്രത്യേക പാക്കേജാണ് ഇതില്‍ പ്രധാനം. മൂലമ്പിള്ളി പാക്കേജും ചെങ്ങറ പാക്കേജും ബാലവേലയും ബാലഭിക്ഷാടനവും തടയാനുള്ള നടപടികളും ഇതോടൊപ്പമുണ്ട്. വയനാട്ടിലെ അവിവാഹിതരായ അമ്മമാരുടെ പുനരധിവാസ നടപടികള്‍ പൂര്‍ത്തിയാക്കാനുള്ള സര്‍ക്കാരിന്റെ പദ്ധതികളും പ്രതീക്ഷയുണര്‍ത്തുന്നു. ആരോഗ്യ സുരക്ഷാ ഇന്‍ഷ്വറന്‍സ് പദ്ധതി കൂടുതല്‍ പ്രയോജനകരവും വിപുലവുമായി നടപ്പാക്കാനും റോഡ് അപകടങ്ങളില്‍പ്പെടുന്നവരുടെ ചികില്‍സാ ചെലവിന് പ്രത്യേക ഇന്‍ഷ്വറന്‍സ് പദ്ധതി രൂപീകരിക്കാനും സര്‍ക്കാര്‍ സന്നദ്ധമാകുന്നത് സാധാരണ ജനങ്ങള്‍ക്ക് ആശ്വാസം പകരുന്ന തീരുമാനമാണ്. വന്‍ പദ്ധതികള്‍, പരിസ്ഥിതി പ്രശ്‌നങ്ങള്‍, ഭൂമി ഏറ്റെടുക്കല്‍ നയം, വികസന അതോറിറ്റികള്‍, മാലിന്യവിമുക്ത കേരളം തുടങ്ങി നിരവധി കര്‍മ പരിപാടികള്‍ വേറെയുമുണ്ട്.

കേരളത്തിന് 320 കോടിയുടെ അധിക കേന്ദ്ര സഹായം

Published: Friday, April 20, 2012, 15:30 [IST] Posted by: Nisha Bose How To Make A Pendant Necklace SHARE THIS STORY 0 Ads by Google Play Rummy Online RummyCircle.com at India's Largest Rummy Website. Win exciting Prizes, Play & Win. ദില്ലി: കേരളത്തിന് കേന്ദ്രത്തില്‍ നിന്ന് 320 കോടി രൂപയുടെ അധിക സഹായം ലഭിക്കും. ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷന്‍ എംഎസ് അലൂവാലിയയാണ് ഇക്കാര്യം അറിയിച്ചത്. കേരളം സമര്‍പ്പിച്ച വാര്‍ഷിക പദ്ധതിക്ക് കേന്ദ്ര ആസൂത്രണ കമ്മീഷന്‍ അംഗീകാരം നല്‍കി. കേരളം സമര്‍പ്പിച്ച 14,010 കോടി രൂപയുടെ പദ്ധതിയായിരുന്നു കേരളം സമര്‍പ്പിച്ചത്. ഇതിന് പുറമേയാണ് അധിക സഹായമായി 320 കോടി രൂപ കൂടി നല്‍കിയിരിക്കുന്നത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിനുള്ള സംഘത്തിനാണ് അലുവായിയ അധിക സഹായം നല്‍കുന്നത് സംബന്ധിച്ച ഉറപ്പ് നല്‍കിയത്. ആരോഗ്യമേഖല, സ്‌കില്‍ ഡെവലപ്‌മെന്റ്, ദേശീയ ഗെയിംസ് എന്നീ മേഖലകളിലാണ് അധിക സഹായം നല്‍കിയിരിക്കുന്നത്. ആകെ 620 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ഇതില്‍ 320 കോടി ഉടന്‍ നല്‍കും. വിശദമായ പദ്ധതി തയ്യാറാക്കി സമര്‍പ്പിക്കുന്ന മുറയ്ക്ക് ബാക്കി തുക കൂടി ലഭിക്കും. കഴിഞ്ഞ വര്‍ഷം 11,030 കോടി രൂപ ചോദിച്ചപ്പോള്‍, 12,010 കോടി രൂപയാണ് അനുവദിച്ചത്. എന്നാല്‍ ഇത്തവണ സംസ്ഥാനം ചോദിച്ച 14,010 കോടിയും അനുവദിക്കുകയായിരുന്നു. വാര്‍ഷികപദ്ധതിയില്‍ കൃഷിക്കും അനുബന്ധ മേഖലകള്‍ക്കുമാണ് മുന്‍ഗണന നല്‍കിയിരിക്കുന്നത്. 1288.47 കോടി രൂപയാണ് കാര്‍ഷികമേഖലയ്ക്കായി വകയിരുത്തിയിരിക്കുന്നത്. അടിസ്ഥാനസൗകര്യ വികസനത്തിനും പദ്ധതിയില്‍ പ്രാധാന്യം നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രിക്ക് പുറമെ മന്ത്രിമാരായ കെഎം മാണി, കെസി ജോസഫ്, ചീഫ് സെക്രട്ടറി കെ ജയകുമാര്‍, സംസ്ഥാന ആസൂത്രണ ബോര്‍ഡ് ഉപാധ്യക്ഷന്‍ കെഎം ചന്ദ്രശേഖര്‍ തുടങ്ങിയവരും അലൂവാലിയയുമായുള്ള ചര്‍ച്ചയില്‍ പങ്കെടുത്തു

കായികം

ഇന്ത്യയുടെ ഔദ്യോഗിക കായിക ഇനം ഹോക്കിയാണ്‌. ഇന്ത്യൻ ഹോക്കി ഫെഡറേഷനാണ്‌ ഇന്ത്യയിലെ ഹോക്കി നിയന്ത്രിക്കുന്നത്. ഇന്ത്യൻ ഹോക്കി ടീം 1975-ലെ പുരുഷന്മാരുടെ ഹോക്കി ലോകകപ്പു ജേതാക്കളായിട്ടുണ്ട്. അതു പോലെ ഒളിമ്പിക്സിൽ 8 സ്വർണ്ണമെഡലുകളും ഒരു വെള്ളിയും 2 വെങ്കലമെഡലുകളും ഹോക്കിയിലൂടെ ഇന്ത്യ കരസ്ഥമാക്കിയിട്ടുണ്ട്. എന്നിരുന്നാലും ഇന്ത്യയിലെ ജനപ്രിയ കായിക ഇനം ക്രിക്കറ്റാണ്‌. ഇന്ത്യൻ ദേശീയ ക്രിക്കറ്റ് ടീം 1983-ലെയും 2011-ലെയും ക്രിക്കറ്റ് ലോകകപ്പും, 2007-ലെ ഐ.സി.സി. വേൾഡ് ട്വന്റി 20-യും നേടിയിട്ടുണ്ട്. അതു പോലെ 2002-ലെ ഐ.സി.സി. ചാമ്പ്യൻസ് ട്രോഫി ശ്രീലങ്കയുമായി പങ്കു വെക്കുകയും ചെയ്തിട്ടുണ്ട്. ബിസിസിഐ ആണ്‌ ഇന്ത്യയിലെ ക്രിക്കറ്റ് കാര്യങ്ങൾ നോക്കി നടത്തുന്നത്. ബി.സി.സി.ഐ. രഞ്ജി ട്രോഫി, ദുലീപ് ട്രോഫി, ദിയോദർ ട്രോഫി,ഇറാനി ട്രോഫി,ചാലഞ്ചർ സീരീസ് തുടങ്ങിയ ദേശീയ ക്രിക്കറ്റ് കായിക മത്സരങ്ങളും സംഘടിപ്പിക്കാറുണ്ട്. ഇതു കൂടാതെ ഇന്ത്യൻ പ്രീമിയർ ലീഗ്, ഇന്ത്യൻ ക്രിക്കറ്റ് ലീഗ് എന്നീ ട്വന്റി 20 ക്രിക്കറ്റ് മത്സരങ്ങളും സംഘടിപ്പിക്കപ്പെടാറുണ്ട്. ഇന്ത്യൻ ഡേവിസ കപ്പ് ടീം നേടിയ വിജയങ്ങൾക്കു ശേഷം ഇന്ത്യയിൽ ടെന്നീസിനും പ്രചാരം ലഭിച്ചു തുടങ്ങിയിട്ടുണ്ട്. ഫുട്ബോൾ ഇന്ത്യയിലെ തെക്കു കിഴക്കൻ സംസ്ഥാനങ്ങൾ, പശ്ചിമ ബംഗാൾ, ഗോവ, കേരളം എന്നിവിടങ്ങളിൽ പ്രചാരത്തിലുള്ള ഒരു കായിക ഇനമാണ്‌. ഇന്ത്യയുടെ ദേശീയ ഫുട്‌ബോൾ ടീം സൗത്ത് ഏഷ്യൻ ഫുട്ബോൾ ഫെഡറേഷൻ കപ്പ് നിരവധി തവണ നേടിയിട്ടുണ്ട്. ചെസ്സ് എന്ന കായിക വിനോദം പിറവിയെടുത്തത് ഇന്ത്യയിലാണ്‌. നിരവധി ഗ്രാൻഡ് മാസ്റ്റർമാർ ഇന്തയിൽ നിന്നു ഉണ്ടായതിനെത്തുടർന്ന് ഇന്ത്യയിൽ ചെസ്സും പ്രചാരത്തിലായിത്തുടങ്ങിയിട്ടുണ്ട്. ഇന്ത്യയുടെ തനതായ കായിക ഇനങ്ങളായ കബഡി, ഖൊ ഖൊ തുടങ്ങിയ ഇനങ്ങൾ രാജ്യത്തെങ്ങും കളിക്കാറുണ്ട്.പ്രാചീന കായിക ഇനങ്ങളായ കളരിപ്പയറ്റ്, വർമ്മ കലൈ തുടങ്ങിയ ഇനങ്ങളും ഇവിടെ പ്രചാരത്തിലുണ്ട്. അർജുന അവാർഡ്, രാജീവഗാന്ധി ഖേൽ‌രത്ന പുരസ്കാരം എന്നിവയാണ്‌ ഇന്ത്യയിലെ കായികരംഗത്തു നൽകുന്ന പ്രധാന ബഹുമതികൾ. കായികരംഗത്തു പരിശീലനം നൽകുന്നവർക്കു നൽകുന്ന പ്രധാന ബഹുമതി ദ്രോണാചാര്യ പുരസ്കാരവുമാണ്‌.1951, 1982 എന്നീ വർഷങ്ങളിലെ ഏഷ്യാഡുകൾക്കും, 1987, 1996 എന്നീ വർഷങ്ങളിലെ ക്രിക്കറ്റ് ലോകകപ്പുകൾക്കും ഇന്ത്യ ആതിഥേയത്വം വഹിച്ചിട്ടുണ്ട്.2010-ലെ കോമൺ‌വെൽത്ത് ഗെയിംസ്, 2011-ലെ ക്രിക്കറ്റ് ലോകകപ്പ് എന്നീ മത്സരങ്ങൾക്ക് ഇന്ത്യ വേദിയാകുന്നുണ്ട്.

സെല്‍ഫ്‌ ഗോള്‍ എന്ന ബ്ലോഗില്‍ നിന്നും

AUGUST 23, 2009 നാളെയാണ്... നാളെയാണ്... ദേശീയ ഗെയിംസ്‍‍‍‍ നാളെയാണ്... നാളെയാണ്...നാളെയാണ് ദേശീയ ഗെയിംസ്... ലോട്ടറിക്കച്ചവടക്കാരുടേതു പോലെ കേരളത്തിന്റെ സ്‌പോര്‍ട്‌സ് മന്ത്രി പങ്കെടുക്കുന്ന വേദികളിലെല്ലാം ഉയരുന്ന വാക്കുകളാണിത്. രാജ്യത്തെ ഏറ്റവും വലിയ കായികമേള കണ്ണടച്ചുതുറക്കും മുന്‍പ് കെങ്കേമമായി നടത്തുമെന്നാണ് മന്ത്രിയുടെ വാഗ്ദാനം. മന്ത്രിയായി ചുമതലയേറ്റെടുത്തത് മുതല്‍ എല്ലാ ജില്ലകളിലും സ്‌പോര്‍ട്‌സ് കോംപ്‌ളക്‌സുകളും പഞ്ചായത്തുകള്‍ തോറും സ്‌റ്റേഡിയങ്ങളും നീന്തല്‍ക്കുളങ്ങളും നിര്‍മ്മിച്ച് "അത്ഭുതങ്ങള്‍' സൃഷ്ടിക്കുന്ന മന്ത്രിക്ക് ദേശീയ ഗെയിംസും നിസ്‌സാരം. ജാര്‍ഖണ്ഡില്‍ രണ്ടു വര്‍ഷം മുന്‍പ് നടക്കേണ്ട ദേശീയ ഗെയിംസ് എന്നു നടക്കുമെന്ന് അവര്‍ക്കുപോലും നിശ്ചയമില്ലാത്തപ്പോഴാണ് നമ്മുടെ മന്ത്രിയുടെ ഗ്വാ-ഗ്വാ വിളി. പിടികിട്ടാത്ത ഗെയിംസുകള്‍ 2008ലാണ് ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ മുപ്പത്തിയഞ്ചാമത് ദേശീയ ഗയിംസ് കേരളത്തിന് അനുവദിച്ചത്; അവസാനമായി നടന്ന ഗുവാഹത്തി ദേശീയ ഗെയിംസിന് പിന്നാലെ. രണ്ടു വര്‍ഷത്തിലൊരിക്കല്‍ ഗെയിംസ് നടത്തണമെന്നാണ് നിയമം. നാലുവര്‍ഷം കൂടുമ്പോള്‍ അരങ്ങേറുന്ന ഒളിംപിക്‌സിനും ഏഷ്യന്‍ ഗെയിംസിനും മുന്നോടിയായി താരങ്ങള്‍ക്ക് മത്‌സരപരിചയം ലഭിക്കുക എന്നതിനാലാണ് രണ്ടു വര്‍ഷത്തെ ഇടവേള നിശ്ചയിച്ചത്. 1985ല്‍ ദേശീയ ഗെയിംസ് നവീകരിച്ച ശേഷം ഒരിക്കല്‍ മാത്രമേ ഗെയിംസ് കൃത്യസമയത്ത് നടന്നിട്ടുളളൂ. 1987ല്‍ കേരളത്തില്‍. തുടര്‍ന്ന് പത്ത് ഗെയിസ് നടക്കേണ്ട സ്ഥാനത്ത് ഇന്ത്യന്‍ സ്‌പോര്‍ട്‌സ് മുടന്തി മുടന്തി ഏഴു തവണയാണ് നടന്നത്. മുടന്തലിന്‍െറ ഏറ്റവും അവസാന പതിപ്പാണിപ്പോള്‍ കേരളത്തില്‍ ആഘോഷിച്ചുകൊണ്ടിരിക്കുന്നത്. ഈ ചരിത്രം നീണ്ടുനിവര്‍ന്നു കിടക്കുമ്പോഴാണ് സ്‌പോര്‍ട്‌സ് മന്ത്രി ഗെയിംസ് നാളെ നാളെയെന്ന് അലമുറയിടുന്നത്.ഗെയിംസ് കേരളത്തിന് അനുവദിച്ച ഇന്ത്യന്‍ ഒളിംപിക് അസോസിയേഷനു പോലുമറിയാമായിരുന്നു നിശ്ചിതസമയത്ത് മത്‌സരങ്ങള്‍ നടക്കില്ലെന്ന്. കാരണം, എന്നു നടക്കുമെന്ന് ആര്‍ക്കും ഉറപ്പ് പറയാന്‍ കഴിയാത്ത ചരിത്രമാണ് ദേശീയ ഗെയിംസിനുളളത്. കോമണ്‍വെല്‍ത്ത് ഗെയിംസും തടസ്‌സം 2004ലെ ഗെയിംസ് ഗുവാഹത്തിയില്‍ നടന്നത് മൂന്നു വര്‍ഷം കഴിഞ്ഞായിരുന്നു. 2007ലെ ഗെയിംസാണെങ്കില്‍ ഇതുവരെ നടന്നിട്ടുമില്ല. സ്‌റ്റേഡിയങ്ങള്‍ അടക്കമുളള നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാവാത്തതിനാല്‍ നാല് തവണ ജാര്‍ഖണ്ഡ് ഗെയിംസ് മാറ്റിവച്ചു. ഈ വര്‍ഷം ഡിസംബര്‍ ഒന്നു മുതല്‍ 14 വരെയാണ് ഏറ്റവും ഒടുവില്‍ നിശ്ചയിച്ചിരിക്കുന്ന മത്‌സരക്രമങ്ങള്‍. അത്ഭുതങ്ങള്‍ ഒന്നും സംഭവിച്ചില്ലെങ്കില്‍ ഈ തീയതികളിലും ഗെയിംസ് നടക്കാനിടയില്ല. കാരണം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും മന്ദഗതിയില്‍ തന്നെ. ഒപ്പം നിയമസഭാ തിരഞ്ഞെടുപ്പും ഇതിനോട് അടുപ്പിച്ചാണ് നടക്കാനിരിക്കുന്നത്. സുരക്ഷാ കാരണങ്ങളാല്‍ സ്വാഭാവികമായും ഗെയിസ് നീട്ടിവയ്ക്കും. അപ്പോഴേക്കും കലണ്ടറില്‍ നിന്ന് ഒരു വര്‍ഷം കൂടി അടര്‍ന്നു വീഴും.അടുത്ത വര്‍ഷമാണെങ്കില്‍ ഇന്ത്യ കോമണ്‍വെല്‍ത്ത് ഗെയിംസിന് വേദിയാവുകയാണ്. 2010 ഒക്‌ടോബര്‍ മൂന്നു മുതല്‍ 14 വരെ ഡല്‍ഹിയിലാണ് കോമണ്‍വെല്‍ത്ത് ഗെയിംസ് നടക്കുക. ലോകശ്രദ്ധയാകര്‍ഷിക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസിന് മുന്‍പ് രണ്ടു തവണ ദേശീയ ഗെയിംസ് നടത്തുകയും പ്രയാസം. അതോടെ കേരളം 2009ല്‍ നിന്ന് ഇതിനകം മാറ്റിയ ഗെയിംസ് അടുത്ത വര്‍ഷവും നടക്കില്ലെന്ന് വ്യക്തം. ജാര്‍ഖണ്ഡ് ഗെയിംസ് കോമണ്‍വെല്‍ത്ത് ഗെയിംസിന് മുന്‍പ് നടത്തുക എന്നതുതന്നെ ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന് വെല്ലുവിളിയായി നില്‍ക്കേ. ട്രാക്കും ഫീല്‍ഡുമില്ലാതെ ഗെയിംസിന് മത്‌സരങ്ങള്‍ നടത്താനാവശ്യമായ സൗകര്യങ്ങള്‍ ഒന്നുമില്ലാതെയാണ് ഗെയിംസ് നടത്താന്‍ കേരളം തയ്യാറായി നില്‍ക്കുന്നത്. നിലവില്‍ 2010 മേയ് ഒന്നു മുതല്‍ 14 വരെയാണ് ഗെയിംസ് നിശ്ചയിച്ചിരിക്കുന്നത്. മുഖ്യ വേദിയായ തിരുവനന്തപുരത്ത് ദേശീയ മത്‌സരങ്ങള്‍ക്ക് അനുയോജ്യമായ സ്‌റ്റേഡിയങ്ങളൊന്നുമില്ല. കൃത്യസമയത്ത് നടക്കുകയാണെങ്കില്‍ യൂണിവേഴ്‌സിറ്റി സ്‌റ്റേഡിയം പൊടിതുടച്ചെടുക്കാനാണ് സംഘാടകരുടെ നീക്കം. ഗെയിംസ് വില്ലേജ് എന്ന പദ്ധതി തന്നെ ഉപേക്ഷിച്ചു കഴിഞ്ഞു. നിര്‍മ്മാണം പൂര്‍ത്തിയാക്കാത്ത നഗരത്തിലെ ഫ്‌ളാറ്റുകളും ബാലരാമപുരത്ത് ഹൗസിംഗ് ബോര്‍ഡ് നിര്‍മ്മിക്കാനൊരുങ്ങുന്ന ഫ്‌ളാറ്റുകളും തട്ടിക്കൂട്ടിയെടുക്കാമെന്നും സംഘാടകര്‍ കരുതുന്നു. കാര്യവട്ടത്തെ മുഖ്യ സ്‌റ്റേഡിയവും വട്ടിയൂര്‍ക്കാവിലെ സ്‌പോര്‍ട്‌സ് കോംപ്‌ളക്‌സും കൊല്ലത്തെ ഹോക്കി സ്‌റ്റേഡിയവുമെല്ലാം ജലരേഖയായിക്കഴിഞ്ഞുവെന്ന് ചുരുക്കം. മറ്റ് ജില്ലകളിലെ മത്‌സരവേദികളുടെ അവസ്ഥയും ഇതൊക്കെയാണ്. ദീര്‍ഘവീക്ഷണമില്ലാതെയുളള ഒരുക്കം സാധാരണ ദേശീയ ഗെയിംസ് ഒരു നഗരത്തിനാണ് അനുവദിക്കുക. ഗെയിംസ് നടക്കുന്നതോടെ ആ നഗരം ഒരു സ്‌പോര്‍ട്‌സ് സിറ്റിയാവും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. വിവിധ മത്‌സരങ്ങള്‍ക്കുളള ഗ്രൗണ്ടുകളും മറ്റ് സൗകര്യങ്ങളും ഒരൊറ്റ നഗരത്തില്‍ ലഭ്യമാവും. തുടര്‍ പരിശീലനങ്ങള്‍ക്കും ദേശീയ- അന്തര്‍ദേശീയ മത്‌സരങ്ങള്‍ക്കും ഇങ്ങനെയുളള നഗരങ്ങള്‍ തിരഞ്ഞെടുക്കപ്പെടും. ഹൈദരാബാദും പൂനെയും ഗുവാഹത്തിയുമെല്ലാം കണ്‍മുന്നിലെ ഉദാഹരണങ്ങളാണ്. ഹൈദരാബാദിലും പൂനെയിലും രാജ്യാന്തര മത്‌സരങ്ങള്‍ ഇടക്കിടെ നടക്കുന്നതും ശ്രദ്ധേയം. ഈ സാഹചര്യത്തിലാണ് കേരളം ഏഴു നഗരങ്ങളിലായി ഗെയിംസ് നടത്താനൊരുങ്ങുന്നത്. കൊല്ലം, തൃശൂര്‍, കോഴിക്കോട്, എറണാകുളം, കണ്ണൂര്‍, ആലപ്പുഴ എന്നിവയാണ് തിരുവനന്തപുരത്തെക്കൂടാതെ മത്‌സരവേദികളായി നിശ്ചയിച്ചിരിക്കുന്നത്. ഈ വീതംവെപ്പിലൂടെ ഒരൊറ്റ കളിക്കളംപോലും പുതിയതായി ഉണ്ടാവില്ല. നിലവിലെ സ്‌റ്റേഡിയങ്ങളും വേദികളും മുഖം മിനുക്കുകയാവും ഉണ്ടാവുക. അതോടെ ഇന്നത്തെ താരങ്ങള്‍ക്ക് മാത്രമല്ല നാളെയുടെ താരങ്ങള്‍ക്ക് കൂടി ലഭ്യമാവേണ്ട മികച്ച അടിസ്ഥാനസൗകര്യങ്ങള്‍ സ്വപ്നമായി

ദേശീയ ഗെയിംസ്: അത്‌ലറ്റിക്‌സില്‍ കേരളം ചാമ്പ്യന്മാര്‍

Posted by : Staff Reporter on : 2011-02-21 Share on facebook Share on twitter Share on print റാഞ്ചി: ദേശീയ ഗെയിംസ് അത്‌ലറ്റിക്‌സില്‍ നിലവിലെ ചാമ്പ്യന്മാരായ കേരളം റാഞ്ചിയിലും കിരീടം നിലനിര്‍ത്തി. സര്‍വീസസുമായി ഇഞ്ചോടിഞ്ച് പോരാടി ഒമ്പത് സ്വര്‍ണ്ണവുമായാണ് കേരളം ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. ഇന്ന് പുരുഷന്മാരുടെ 5000 മീറ്ററില്‍ കേരളത്തിന്റെ സിജോ മാത്യുവും ട്രിപ്പിള്‍ ജമ്പില്‍ മയൂഖ ജോണിയും വനിതകളുടെ റിലേ ടീമും സ്വര്‍ണ്ണം നേടിയതോടെയാണ് കേരളം ചാമ്പ്യന്‍പട്ടം ഉറപ്പിച്ചത്. വനിതകളുടെ 5000 മീറ്ററില്‍ സ്വര്‍ണ്ണ പ്രതീക്ഷയായിരുന്ന പ്രീജാ ശ്രീധരന് വെള്ളി നേടാനെ സാധിച്ചുള്ളു. മഹാരാഷ്ട്രയുടെ കവിതാ റൗത്തിനാണ് സ്വര്‍ണ്ണം. വനിതകളുടെ ട്രിപ്പിള്‍ ജമ്പില്‍ കേരളത്തിന്റെ പ്രജുഷയും ഹാമര്‍ത്രോയില്‍ അനിത അബ്രാഹാമും വെള്ളിയും വനിതകളുടെ 200 മീറ്ററില്‍ കേരളത്തിന്റെ ശാന്തിനി വള്ളിക്കാട് വെങ്കലവും നേടി.

ഒളിമ്പിക്‌സിന് ഗണേഷും; അത്‌ലറ്റുകള്‍ വഴിയാധാരം

ഒളിമ്പിക്‌സിന് ഗണേഷും; അത്‌ലറ്റുകള്‍ വഴിയാധാരം Updated: Friday, July 13, 2012, 11:07 [IST] Posted by: Ajith Babu How To Make A Pendant Necklace SHARE THIS STORY 0 Ads by Google New Microwaves from LG www.LG.com/in/Microwave_Ovens Cooks tasty. Preserves Nutrition. World's 1st Charcoal Light Heater കൊച്ചി: ലണ്ടന്‍ ഒളിമ്പിക്‌സിന് കേരളത്തില്‍ നിന്നുള്ള കായിക താരങ്ങള്‍ ഒരു മെഡല്‍ നേടുമോ? ഉണ്ടെന്നും ഇല്ലെന്നും ഉത്തരമുണ്ടാവും. എന്തായാലും ലണ്ടന്‍ ഒളിമ്പിക്‌സ് വേദിയില്‍ കേരളത്തിന്റെ സാന്നിധ്യം ഉറപ്പായിക്കഴിഞ്ഞു. പക്ഷേ ഇത് കളിക്കളത്തിലല്ല, ഗ്യാലറിയിലാണെന്ന് മാത്രം. സംസ്ഥാന കായികവകുപ്പ് മന്ത്രി കെബി ഗണേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ലണ്ടനിലേക്ക് പോകാനൊരുങ്ങുന്നത്. സ്‌പോര്‍ട് സെക്ട്രറി എം ശിവശങ്കരന്‍, കേരള സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് പദ്മിനി തോമസ് എന്നിവരും മന്ത്രിയെ അനുഗമിയ്ക്കും. ഇവരുടെ യാത്രാനുമതി രേഖകളെല്ലാം ശരിയായിക്കഴിഞ്ഞുവെന്ന്് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. 2008ല്‍ ബെയ്ജിങ് ഒളിമ്പിക്‌സില്‍ പങ്കെടുത്ത കായികതാരങ്ങള്‍ക്ക് പ്രഖ്യാപിച്ച സമ്മാനത്തുക ഇനിയും നല്‍കിയിട്ടില്ലെന്ന പരാതി നിലനില്‍ക്കെയാണ് മന്ത്രിയും സംഘവും ലണ്ടനിലേക്ക് യാത്ര തിരിയ്ക്കുന്നത്. പത്ത് ദിവസം ലണ്ടനില്‍ കേരളത്തിന്റെ മൂവര്‍ സംഘം ഉണ്ടാവുമെന്നാണ് അറിയുന്നത്. ഇവരുടെ ദിവസച്ചെലവിനായി (400 യൂറോ) 27500 രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചിരിയ്ക്കുന്നത്. പത്ത് ദിവസം കൊണ്ട് 12,000 യൂറോ (ഏതാണ്ട് 8,23,000 രൂപ) രൂപ ഈ ഇനത്തില്‍ ചെലവാകുമെന്നും പറയപ്പെടുന്നു. മന്ത്രിയുടെയും ഉദ്യോഗസ്ഥരുടെയും ലണ്ടന്‍ ഒളിമ്പിക്‌സ് യാത്രയ്ക്കായി സര്‍ക്കാര്‍ ഖജനാവില്‍ നിന്നും ഇത്രയും വലിയ തുക മുടക്കുന്നുവെന്ന വാര്‍ത്ത കായികപ്രേമികളില്‍ വലിയ പ്രതിഷേധം ഉയര്‍ത്തിക്കഴിഞ്ഞു. ലണ്ടന്‍ ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്ന കായികതാരങ്ങള്‍ക്ക് കര്‍ണാടക സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപയാണ് അനുവദിച്ചിരിയ്ക്കുന്നത്. പഞ്ചാബ്, ഹരിയാന സര്‍ക്കാരുകളും ഇതില്‍ കൂടുതല്‍ അനുവദിച്ചിട്ടുണ്ട്. എന്നാല്‍ കേരള സര്‍ക്കാര്‍ തങ്ങള്‍ക്ക് ഒന്നും തരുന്നില്ലെന്ന് സംസ്ഥാനത്തെ പ്രമുഖ അത്‌ലറ്റുകള്‍ പരാതിപ്പെടുന്നു. കഴിഞ്ഞ ദേശീയ ഗെയിംസിലെ മെഡല്‍ നേടിയ ജേതാക്കള്‍ക്ക് ലക്ഷക്കണക്കിന് രൂപയുടെ ക്യാഷ് പ്രൈസ് പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഒരു രൂപ പോലും ഇതുവരെ നല്‍കിയിട്ടില്ല. ലണ്ടന്‍ യാത്രക്കെതിരെ പ്രതിഷേധം വ്യാപകമാവുമെന്ന് മുന്‍കൂട്ടിക്കണ്ട് ഇതിന് തടയിടാനുള്ള ശ്രമങ്ങളും കായിക വകുപ്പ് തുടങ്ങിക്കഴിഞ്ഞു. കായികതാരങ്ങള്‍ക്ക് നല്‍കാന്‍ കുടിശ്ശികയുണ്ടായിരുന്ന 5.47 കോടി രൂപയുടെ സമ്മാനത്തുക ഉടന്‍ കൊടുത്തു തീര്‍ക്കുമെന്ന പ്രഖ്യാപനം ഇതിന്റെ ഭാഗമായാണ്. ഏറെ തിരക്കുപിടിച്ച് ചൊവ്വാഴ്ചയാണ് ഇക്കാര്യം കായികമന്ത്രി ഗണേഷ് കുമാര്‍ വാര്‍ത്താസമ്മേളനം നടത്തി പ്രഖ്യാപിച്ചത്. 2008 ഏപ്രില്‍ മുതല്‍ 2012 മാര്‍ച്ച് വരെ കേരളത്തെ പ്രതിനിധീകരിച്ചു ദേശീയതലത്തില്‍ വിജയിച്ചവരും ജാര്‍ഖണ്ഡ് ദേശീയ ഗെയിംസ് വിജയികളും വിവിധ ഏഷ്യന്‍ ചാംപ്യന്‍ഷിപ്പുകളില്‍ വിജയിച്ചവരുമായ 1500 താരങ്ങള്‍ക്കാണ് അവാര്‍ഡ് നല്‍കുന്നത്. ഇനി കാഷ് അവാര്‍ഡുകള്‍ ആ വര്‍ഷം തന്നെ ബാങ്ക് വഴി വിതരണം ചെയ്യുമെന്നു മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ അറിയിച്ചത്. എന്നാലിതെല്ലാം കണ്ണില്‍പ്പൊടിയിടാനുള്ള തന്ത്രങ്ങളാണെന്നാണ് കായികതാരങ്ങള്‍ പറയുന്നത്. എന്തെങ്കിലും ഒരു തടസ്സം പറഞ്ഞ് ഇത് മുടക്കുമെന്നും അവര്‍ പറയുന്നു. എന്തായാലും ഗണേഷ് കുമാറിന്റെ ലണ്ടന്‍ യാത്ര വരുംദിവസങ്ങളില്‍ വിവാദമാകുമെന്നാണ് കരുതപ്പെടുന്നത്.

ദേശീയ ഗെയിംസ് ഒരുക്കം: കേന്ദ്രമെത്തി, തൃപ്തരായി

മനോരമഓണ്‍ലൈന്‍ – 2012 മാര്‍ 19, തിങ്കള്‍ Email Print കൊച്ചി • ദേശീയ ഗെയിംസിനായുള്ള അടിസ്ഥാനസൗകര്യ വികസനം വിലയിരുത്താന്‍ കേരളത്തിലെത്തിയ കേന്ദ്രസംഘം മൂന്നുദിവസത്തെ സന്ദര്‍ശനത്തിനുശേഷം ഡല്‍ഹിക്കു മടങ്ങി. തിരുവനന്തപുരം മുതല്‍ ആലപ്പുഴ വരെയുള്ള വിവിധ വേദികളിലെ പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ച സംഘം കൊച്ചിയില്‍ മന്ത്രി കെ. ബി. ഗണേഷ്കുമാറുമായി കൂടിക്കാഴ്ച നടത്തി. ഒരുക്കങ്ങളില്‍ സംഘം തൃപ്തി പ്രകടിപ്പിച്ചതായി മന്ത്രി അറിയിച്ചു.സ്‌പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ (സായ്) സെക്രട്ടറി ഗോപാല്‍കൃഷ്ണ, കായികമന്ത്രാലയത്തിലെ ജോയിന്‍റ് സെക്രട്ടറി രാഹുല്‍ ഭട്നാകര്‍, പ്ളാനിങ് കമ്മിഷന്‍ ഡപ്യൂട്ടി അഡ്വൈസര്‍ ആര്‍.പി. സിങ്, ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ പ്രതിനിധി എം.എം. അബ്ദുല്‍ റഹ്മാന്‍ എന്നിവരാണു സംഘത്തിലുണ്ടായിരുന്നത്. ദേശീയ ഗെയിംസ് നടത്തിപ്പിനായി മുന്‍പ് ആവശ്യപ്പെട്ട 220 കോടി രൂപയുടെ എസ്റ്റിമേറ്റില്‍നിന്നു 391 കോടി രൂപകൂടി അധികം ആവശ്യപ്പെട്ടു സംസ്ഥാനം കേന്ദ്ര കായികമന്ത്രിക്കു കത്തു നല്‍കിയിരുന്നു. കായികമന്ത്രാലയം പ്ളാനിങ് ബോര്‍ഡിനയച്ച ഈ കത്തിന്‍റെ അടിസ്ഥാനത്തില്‍ അധിക ഫണ്ടിന്‍റെ ആവശ്യമുണ്ടോ എന്നു പരിശോധിക്കാനാണു കേന്ദ്രസംഘമെത്തിയത്. 2008ല്‍ തയാറാക്കിയ മുന്‍ എസ്റ്റിമേറ്റില്‍നിന്നു 40 ശതമാനം അധികമാണ് ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്ന 611 കോടി രൂപ. ഈ വര്‍ഷം സെപ്റ്റംബറോടെ പ്രധാന നിര്‍മാണ പ്രവര്‍ത്തനങ്ങളെല്ലാം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നു കൂടിക്കാഴ്ചയ്ക്കുശേഷം മന്ത്രി പറഞ്ഞു. 23ന് നിയമസഭാ സമ്മേളനം പൂര്‍ത്തിയായശേഷം നിര്‍മാണം നടക്കുന്ന സ്ഥലങ്ങള്‍ സന്ദര്‍ശിക്കും. എല്ലാ വ്യാഴാഴ്ചയും സ്‌പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറിയും ഡയറക്ടറും ഉള്‍പ്പെടുന്ന ഉദ്യോഗസ്ഥരെ വിളിച്ച് അവലോകന യോഗം നടത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.കോഴിക്കോടും തൃശൂരും സ്‌റ്റേഡിയം നിര്‍മാണം റീ ടെന്‍ഡര്‍ ചെയേ്‌യണ്ടിവന്നതിനാല്‍ അല്‍പം താമസമുണ്ടായി. 60 കോടി രൂപ ചെലവില്‍ കഴക്കൂട്ടത്തു നിര്‍മിക്കാനുദ്ദേശിക്കുന്ന ഗെയിംസ് ഗ്രാമം പദ്ധതിക്കു കേന്ദ്രസംഘത്തില്‍നിന്നു മികച്ച പ്രതികരണമാണു ലഭിച്ചതെന്നു മന്ത്രി അറിയിച്ചു. ആവശ്യം കഴിയുന്പോള്‍ അഴിച്ചുമാറ്റാവുന്ന തരം പ്രീഫാബ്റിക്കേറ്റഡ് സാധനങ്ങള്‍ ഉപയോഗിച്ച് അഞ്ചുമാസംകൊണ്ടു പണിയാനാണ് ഉദ്ദേശിക്കുന്നത്. ഗ്രാമത്തിനുള്ള സ്ഥലം ഐടി വകുപ്പ് വിട്ടുനല്‍കും.ഉദ്ഘാടനച്ചടങ്ങുകള്‍ക്കായി കാര്യവട്ടം ക്യാംപസില്‍ നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന ഗ്രീന്‍ ഫീല്‍ഡ് സ്‌റ്റേഡിയത്തെ സംബന്ധിച്ചു കേന്ദ്രസംഘം സംശയം പ്രകടിപ്പിച്ചു. എന്നാല്‍ ആശങ്കകള്‍ക്ക് അടിസ്ഥാനമിലെ്ലന്നും ക്രിക്കറ്റും ഫുട്‌ബോളുമുള്‍പ്പെടെയുള്ള കളികള്‍ക്കു പിന്നീട് ഉപയോഗിക്കാന്‍ കഴിയുന്ന തരത്തില്‍ പണിയുന്ന സ്‌റ്റേഡിയത്തിന്‍റെ നിര്‍മാണം ഈയാഴ്ചതന്നെ തുടങ്ങുമെന്നും മന്ത്രി അറിയിച്ചു. നിര്‍മാണപ്രവൃത്തികള്‍ നിശ്ചയപ്രകാരം പൂര്‍ത്തിയായാല്‍ 2013ല്‍ കേരളം ദേശീയ ഗെയിംസിന് ആതിഥ്യമരുളും.

ദേശീയ ഗെയിംസ് 2013 ല്‍ തന്നെ

Published on Tue, 12/06/2011 - 23:52 ( 42 weeks 4 days ago) (+)(-) Font Size ShareThis തിരുവനന്തപുരം: കേരളം ആതിഥ്യം വഹിക്കുന്ന 35ാമത് ദേശീയ ഗെയിംസ് 2013ല്‍തന്നെ നടത്താന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ദേശീയ ഗെയിംസ് അവലോകന യോഗം തീരുമാനിച്ചു. തീയതി സംബന്ധിച്ച കാര്യങ്ങള്‍ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനുമായി കൂടിയാലോചിച്ച ശേഷം ഗവേണിങ്ബോഡി യോഗം ചേര്‍ന്ന് ഡിസംബര്‍ 28ന് പ്രഖ്യാപിക്കുമെന്ന് മന്ത്രി കെ.ബി. ഗണേഷ്കുമാര്‍ പറഞ്ഞു. കേരളത്തിന്‍െറ കാലാവസ്ഥയും സാഫ് ഗെയിംസ് ഉള്‍പ്പെടെ മറ്റ് മീറ്റുകളുടെ തീയതിയും പരിശോധിച്ചശേഷം സൗകര്യപ്രദമായ തീയതി തെരഞ്ഞെടുക്കും. ടെക്നോസിറ്റിയിലെ സ്ഥലമാണ് ഗെയിംസ് വില്ളേജ് നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നത്. ഗെയിംസിന്‍െറ നടത്തിപ്പുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകള്‍ ചേര്‍ന്ന് ചെയ്യേണ്ട കാര്യങ്ങളുണ്ട്. ഇതുസംബന്ധിച്ച് മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും യോഗം ഡിസംബര്‍ 14ന് വിളിക്കുമെന്നും മന്ത്രി പറഞ്ഞു. ഗെയിംസ് വില്ളേജിന്‍െറ നിര്‍മാണത്തിന് 12 കമ്പനികള്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. വില്ളേജിന്‍െറ മോക്ക് യൂനിറ്റ് നിര്‍മിച്ച് നല്‍കാന്‍ ഇവരോട് ആവശ്യപ്പെടും. പൊതുസ്ഥലത്ത് ഇത് സ്ഥാപിച്ച് എല്ലാവരുടേയും അഭിപ്രായങ്ങള്‍ പരിഗണിച്ചാകും വില്ളേജ് നിര്‍മിക്കുക. ഗെയിംസിന് രണ്ട് മാസം മുമ്പുതന്നെ വേദികളുടെയും വില്ളേജിന്‍െറയും നിര്‍മാണം പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. ഗെയിംസുമായി ബന്ധപ്പെട്ട നിര്‍മാണപ്രവര്‍ത്തനങ്ങള്‍ യോഗം വിലയിരുത്തി. 30 ശതമാനം നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്. 36 കോടി ചെലവാക്കിക്കഴിഞ്ഞു.

ദേശീയ ഗെയിംസ് പതാക തലസ്ഥാനത്തെത്തി

Sunday, 30 September 2012 തിരുവനന്തപുരം:കേരളം ആതിഥ്യം വഹിക്കുന്ന 35-ാം ദേശീയ ഗെയിംസിന്റെ പതാക സംസ്ഥാനത്തെത്തി. റാഞ്ചിയില്‍ നിന്ന് സംസ്ഥാനഒളിമ്പിക്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ ഏറ്റുവാങ്ങിയ പതാക ഇന്നലെയാണ് തലസ്ഥാനത്തെത്തിച്ചത്. കേരളത്തിന്റെ അന്തര്‍ദേശീയ താരം പ്രീജാശ്രീധരനില്‍ നിന്ന് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി ദാസന്‍ എറ്റുവാങ്ങിയ പതാക കായികമന്ത്രി എം വിജയകുമാറിനു കൈമാറി. വിജയകുമാറില്‍ നിന്നു സംസ്ഥാന സര്‍ക്കാരിനു വേണ്ടി മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ പതാക ഏറ്റുവാങ്ങി ദേശീയ ഗെയിംസ് സെക്രട്ടേറിയറ്റ് സി.ഇ.ഒ അമിത് മല്ലിക്കിനെ ഏല്‍പ്പിച്ചു. 2012 ഡിസംബര്‍ 12-നാണ് ഗെയിംസ് ആരംഭിക്കുന്നത്. ഗെയിംസ് വേദിയില്‍ ഉയര്‍ത്തുന്നതുവരെ പതാക ഗെയിംസ് സെക്രട്ടേറിയറ്റില്‍ സൂക്ഷിക്കും. പതാക കൈമാറിയ ചടങ്ങില്‍ അവഗണിച്ചെന്നു ആരോപിച്ച് സംസ്ഥാന ഒളിമ്പിക്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ ഉദ്ഘാടന} ചടങ്ങില്‍ നിന്നു വിട്ടുനിന്നു. ഗെയിംസിന്റെ പ്രധാന വേദിയായ നവീകരിച്ച യൂനിവേഴ്‌സിറ്റി സ്റ്റേഡിയത്തിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. ഒളിമ്പിക്‌സ് സ്വര്‍ണം ലക്ഷ്യമിട്ട് സംസ്ഥാന}സര്‍ക്കാര്‍ നടപ്പാക്കുന്ന ഗോ ഫോര്‍ ഗോള്‍ഡ് പദ്ധതി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. പദ്ധതിയുടെ ലോഗോ കായികമന്ത്രിക്ക് നല്‍കി മുഖ്യമന്ത്രി പ്രകാശനം ചെയ്തു. സംസ്ഥാന കായികരംഗത്തിന്റെ സമഗ്ര വളര്‍ച്ചയ്ക്കായി സര്‍ക്കാര്‍ രൂപീകരിച്ച കായികവികസന}നിധിയുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു. ഗോ ഫോര്‍ ഗോള്‍ഡ് പദ്ധതിയുടെ മുഖ്യ സൂത്രധാരനായ അന്തരിച്ച ഒളിമ്പ്യന്‍ സുരേഷ് ബാബുവിനെ അനുസ്മരിച്ചു കൊണ്ടാണ് ഉദ്ഘാടന ചടങ്ങ് തുടങ്ങിയത്. കായികരംഗത്ത് മികവ് പ്രകടിപ്പിച്ചവര്‍ക്കുള്ള ഉപഹാരങ്ങളും മുഖ്യമന്ത്രി സമ്മാനിച്ചു. മികച്ച കായികതാരത്തിനുള്ള ജി.വി രാജ പുരസ്‌കാരം അന്താരാഷ്ട്ര ബാഡ്മിന്റണ്‍ താരവും കോമണ്‍വെല്‍ത്ത് ഗെയിംസ് മെഡല്‍ ജേതാവുമായ സനാവെ തോമസിന് മുഖ്യമന്ത്രി സമ്മാനിച്ചു. മികച്ച പരിശീലകര്‍ക്കുള്ള പുരസ്‌കാരം തങ്കച്ചന്‍ മാത്യു, രാജുപോള്‍ എന്നിവരും കായിക പത്രപ്രവര്‍ത്തകനുള്ള പുരസ്‌കാരം കേരള കൗമുദിയുടെ അന്‍സാര്‍ എസ് രാജും മുഖ്യമന്ത്രിയില്‍ നിന്ന് ഏറ്റുവാങ്ങി. ജാര്‍ഖണ്ഡ് ദേശീയ ഗെയിംസില്‍ മെഡല്‍ നേടിയ മലയാളി താരങ്ങള്‍ക്കു സംസ്ഥാനം പ്രഖ്യാപിച്ച ക്യാഷ് അവാര്‍ഡുകളും 43 പഞ്ചായത്തുകള്‍, വിദ്യാഭ്യാസസ്ഥാപനങ്ങള്‍ എന്നിവയുടെ വികസനത്തിന് അനുവദിച്ച ഒന്നരക്കോടി രൂപയും മുഖ്യമന്ത്രി വിതരണം ചെയ്തു.കായികമന്ത്രി എം വിജയകുമാര്‍ അധ്യക്ഷനായിരുന്നു. മന്ത്രി വി സുരേന്ദ്രന്‍പിള്ള, സായ് റിജീയണല്‍ ഡയറക്ടര്‍ ജി കിഷോര്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി മുഹമ്മദ് അഷ്‌റഫ് തുടങ്ങിയവര്‍ സംസാരിച്ചു.

ഉണര്‍ന്നില്ലെങ്കില്‍ കേരളത്തിന് ദേശീയ ഗെയിംസ് നഷ്ടമാകും

ന്യൂഡല്‍ഹി: മുപ്പത്തിയഞ്ചാമതു ദേശീയ ഗെയിംസിന്‍റെ വേദി കേരളത്തില്‍ നിന്നു മാറ്റിയേക്കും. അടിസ്ഥാന സൗകര്യ വികസനമുള്‍പ്പെടെ, ഒരുക്കങ്ങള്‍ ഇഴഞ്ഞുനീങ്ങുന്നതാണു കാരണം. ഒരുക്കങ്ങളുടെ പുരോഗതിയില്‍ ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍റെ(ഐഒഎ) വാര്‍ഷിക ജനറല്‍ ബോഡി കടുത്ത അതൃപ്തി രേഖപ്പെടുത്തി. അടുത്ത വര്‍ഷം(2012) ഗെയിംസിന് ആതിഥ്യമരുളാന്‍ കേരളം സജ്ജമാകുമോയെന്നു പരിശോധിക്കാന്‍ ഐഒഎയുടെ പ്രതിനിധി സംഘം ഉടന്‍ സംസ്ഥാനം സന്ദര്‍ശിക്കുമെന്ന് ആക്ടിങ് പ്രസിഡന്‍റ് വി.കെ. മല്‍ഹോത്ര പറഞ്ഞു. സംഘം നല്‍കുന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകുക. മുന്‍ നിശ്ചയ പ്രകാരം 2012ല്‍ത്തന്നെ ഗെയിംസ് നടത്താനാണ് ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍റെ തീരുമാനം. കേരളത്തിന് അനുവദിച്ച മേളയ്ക്കു ശേഷം നടത്തേണ്ട മുപ്പത്തിയാറാമതു ഗെയിംസിനു വേദിയാകേണ്ട ഗോവയില്‍ ഒരുക്കങ്ങള്‍ ഏതാണ്ടു പൂര്‍ത്തിയായിക്കഴിഞ്ഞു. ഐഒഎ നിശ്ചയിച്ച സമയപരിധിക്കകം കേരളം തയാറാകിലെ്ലന്നാണു പ്രതിനിധി സംഘത്തിന്‍റെ റിപ്പോര്‍ട്ടെങ്കില്‍ അടുത്ത ഗെയിംസ് ഗോവയിലേക്കു പോകും. 1987ലാണു കേരളത്തില്‍ ഇതിനു മുന്‍പു ദേശീയ ഗെയിംസ് നടന്നത്.മുപ്പത്തിയഞ്ചാമതു ദേശീയ ഗെയിംസ് വേദിയായി 2008ലാണു കേരളത്തെ തിരഞ്ഞെടുത്തത്. കഴിഞ്ഞ വര്‍ഷം മേയില്‍ ഗെയിംസ് നടക്കുമെന്നായിരുന്നു ആദ്യ പ്രഖ്യാപനം. എന്നാല്‍, 2007ല്‍ റാഞ്ചിയില്‍ നടക്കേണ്ട ഗെയിംസ് പല കാരണങ്ങളാല്‍ ആറു തവണ നീട്ടിവച്ച ശേഷം നടന്നത് ഈ വര്‍ഷം ഫെബ്രുവരിയിലാണ്. ഇതു മൂലം നീണ്ടുപോയ കേരള ഗെയിംസ് 2012ല്‍ നടത്തുമെന്ന് ഐഒഎ പ്രഖ്യാപിച്ചിരുന്നു. ഗെയിംസിന് അടിസ്ഥാന സൗകര്യമൊരുക്കാന്‍ കേന്ദ്രം പ്രഖ്യാപിച്ച ഫണ്ടിന്‍റെ വിഹിതം സംസ്ഥാനത്തിനു നേരത്തേ ലഭിക്കുകയും ചെയ്തു. എന്നിട്ടും, ഒരുക്കങ്ങള്‍ എങ്ങുമെത്താത്തതാണ് ഐഒഎയെ ചൊടിപ്പിച്ചത്.ഗെയിംസ് സന്നാഹങ്ങളെക്കുറിച്ച് കേരള ഒളിംപിക് അസോസിയേഷന്‍(കെഒഎ) നല്‍കിയ റിപ്പോര്‍ട്ട് നിര്‍ണായകമാകും. ഇരുപതു ശതമാനം ഒരുക്കങ്ങള്‍ പോലും പൂര്‍ത്തിയായിട്ടിലെ്ലന്നാണു റിപ്പോര്‍ട്ടില്‍ പറയുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കൊച്ചി, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ തുടങ്ങി ഏഴു ജില്ലകളില്‍ ഗെയിംസിനു വേദിയൊരുക്കാനാണു സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഒരുക്കങ്ങള്‍ക്കു നേതൃത്വം നല്‍കാന്‍ പ്രത്യേക സബ് കമ്മിറ്റികള്‍ പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ടെങ്കിലും 2013 പകുതിയോടെ ഗെയിംസ് നടത്താമെന്ന കണക്കുകൂട്ടലിലാണു സര്‍ക്കാര്‍ നീങ്ങുന്നത്. തയാറെടുപ്പുകള്‍ അതിവേഗത്തിലാക്കി അടുത്ത വര്‍ഷം അവസാനത്തോടെയെങ്കിലും പൂര്‍ണ സജ്ജമായിലെ്ലങ്കില്‍ അവസരം കേരളത്തിനു നഷ്ടമാകും.ഡല്‍ഹിയില്‍ അടുത്ത വര്‍ഷം നടക്കേണ്ടിയിരുന്ന സൗത്ത് ഏഷ്യന്‍ ഗെയിംസ് 2013 ഫെബ്രുവരിയിലേക്കു മാറ്റാന്‍ ജനറല്‍ ബോഡി തീരുമാനിച്ചു. എട്ടു മാസത്തിനിടെ ഐഒഎ രൂപീകരിച്ച മുഴുവന്‍ കമ്മിറ്റികളും പിരിച്ചുവിടാനാണു തീരുമാനം. ജനറല്‍ ബോഡിയോട് ആലോചിക്കാതെയാണു തീരുമാനമെന്നതാണു കാരണം. താരങ്ങളെ ഉള്‍പ്പെടുത്തി രൂപം നല്‍കിയ അത്ലറ്റ്സ് കമ്മിഷനും ഇതില്‍ ഉള്‍പ്പെടും. പുതിയ കമ്മിറ്റികള്‍ക്കു രൂപം നല്‍കാന്‍ വി.കെ. മല്‍ഹോത്രയെ ചുമതലപ്പെടുത്തി. സംഘടനയുടെ പുതിയ ഭരണഘടനയ്ക്കു ജനറല്‍ ബോഡി അംഗീകാരം നല്‍കിയില്ല. ഇതു കൂടുതല്‍ ആലോചനകള്‍ക്കായി മാറ്റിവച്ചു.

സ്‌പോര്‍ട്‌സിന് ബാധ്യതയാവുന്ന ദേശീയ ഗെയിംസ്!

രാജല്‍ 2008 ഒക്‌ടോബറിലാണ് ഒരു കോടി രൂപ കെട്ടിവെച്ച് കേരളം ദേശീയ ഗെയിംസ് നടത്തുന്നതിനായി ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ മുമ്പാകെ അപേക്ഷ സമര്‍പ്പിക്കുന്നത്. 35-ാമത് ദേശീയ ഗെയിംസ് 2010 ഡിസംബറില്‍ കേരളത്തിനായി അനുവദിക്കുകയും ചെയ്തു. കേന്ദ്രപ്രതിരോധ മന്ത്രി എ.കെ.ആന്റണിയുടെ സാന്നിദ്ധ്യത്തില്‍ ദേശീയ ഗെയിംസിനുള്ള ഒരുക്കങ്ങള്‍ക്ക് 2009 ഫിബ്രവരി 10ന് തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തില്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ തുടക്കം കുറിക്കുകയും ചെയ്തു. എന്നാലിതാ ഇരുപത്തിയെട്ട് മാസങ്ങള്‍ക്കു ശേഷവും കേരളത്തിനനുവദിച്ച ദേശീയ ഗെയിംസ് കടലാസ്സില്‍ തന്നെ! കേരളത്തിനു മുമ്പേ നടക്കേണ്ട ജാര്‍ഖണ്ഡ് ഗെയിംസ് നീണ്ടു പോയെന്ന കാരണം പറഞ്ഞാണ് 2010 ഡിസംബറില്‍ നടക്കേണ്ട ദേശീയ ഗെയിംസിനായി രംഗത്തു വന്നവര്‍ രക്ഷപ്പെടുന്നത്. ഗെയിംസിനായുള്ള ഇന്‍ഫ്രാസ്‌ട്രെക്ചര്‍ യാഥാര്‍ത്ഥ്യമാക്കുന്നതിന് കേന്ദ്രസ്‌പോര്‍ട്‌സ് മന്ത്രാലയം 110 കോടി നല്‍കി തങ്ങളുടെ ബാധ്യത നിറവേറ്റിയെങ്കിലും ഗെയിംസിനായി പണിയേണ്ട സ്റ്റേഡിയങ്ങളും മറ്റ് സംവിധാനങ്ങളും മുടങ്ങിക്കിടക്കുകയാണ് - സ്‌പോര്‍ട്‌സ് മന്ത്രാലയത്തോടൊപ്പം സംസ്ഥാനത്തെ സ്‌പോര്‍ട്‌സ് ഡയറക്ടറേറ്റും സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സിലുമെല്ലാം ഇക്കാര്യത്തില്‍ പ്രതിക്കൂട്ടിലാണ്. മണിപ്പൂരായാലും ഗോഹാട്ടിയായാലും ജലന്ധറായാലും ദേശീയ ഗെയിംസിന് ആതിഥേയത്വം വഹിച്ചതോടെ എല്ലാ വിധ സ്‌പോര്‍ട്‌സ് സൗകര്യങ്ങളുമുണ്ടാക്കി ഏറെ ദൂരം മുന്നോട്ട് പോയപ്പോള്‍ കാല്‍ നൂറ്റാണ്ട് മുമ്പെ 1987ല്‍ ആദ്യത്തെ ഗെയിംസ് നടത്തിയ കേരളത്തിലുണ്ടാക്കിയ സൗകര്യങ്ങള്‍ ''രാമേശ്വരത്തെ ക്ഷൗര''ത്തെ ഓര്‍മ്മിപ്പിക്കുന്നു. ഒളിംപിക് ഗെയിംസിനേയും ഏഷ്യന്‍ ഗെയിംസിനെയും പോലെ ദേശീയ ഗെയിംസും അനുവദിക്കുന്നത് ഒരു നഗരത്തിനാണെന്ന് കേരളം മറന്നു പോയി. 1987ല്‍ തിരുവനന്തപുരത്തിന് അനുവദിച്ച ഗെയിംസ് കൊല്ലത്തും ആലപ്പുഴയിലും കൊച്ചിയിലും തൃശൂരും കോഴിക്കോട്ടും വിഭജിച്ചു നല്‍കിയപ്പോള്‍ തന്നെ ഗെയിംസിന്റെ ആത്മാവ് നഷ്ടപ്പെട്ടു - ഒരു നഗരം കേന്ദ്രീകരിച്ച് സ്‌പോര്‍ട്‌സ് സൗകര്യങ്ങളുണ്ടാക്കാന്‍ കേരളത്തിന് കഴിഞ്ഞില്ല. കാല്‍നൂറ്റാണ്ടിനു ശേഷം രണ്ടാമതൊരു ഗെയിംസ് അനുവദിച്ചപ്പോഴും അതും തിരുവനന്തപുരത്തിനു തന്നെ. എല്ലാം ആദ്യം മുതല്‍ തുടങ്ങേണ്ടി വന്നു. മറിച്ച് 1987 ലെ ആദ്യ ഗെയിംസ് തിരുവനന്തപുരത്ത് മാത്രമായി നടന്നിരുന്നെങ്കില്‍ ഇപ്പോഴത്തേതിന്റെ വേദി കോഴിക്കോട്ടോ കൊച്ചിയിലോ തീരുമാനിക്കാമായിരുന്നു. ആരെയും പിണക്കാതെ എല്ലാവര്‍ക്കും വിഭജിച്ച് നല്‍കുന്ന രാഷ്ട്രീയക്കാരുടെ തിരുട്ട് സ്വഭാവമാണ് ഇവിടുത്തെ സ്‌പോര്‍ട്‌സ് വികസനത്തിന് തുരങ്കം വെച്ചിട്ടുള്ളത്. സ്‌പോര്‍ട്‌സിനെ സ്‌പോര്‍ട്‌സിന്റെ വഴിക്ക് വിടുക, രാഷ്ട്രീയം അതിന്റെ വഴിയെ നീങ്ങട്ടെ. നേരത്തെ നിശ്ചയിച്ചതു പോലെ തിരക്കിട്ട് ദേശീയ ഗെയിംസ് നടത്താനാവില്ലെന്നാണ് പുതിയ സ്‌പോര്‍ട്‌സ് മന്ത്രി കെ.ബി.ഗണേഷ് കുമാര്‍ പറയുന്നത്. വിവിധ ജില്ലകളിലായി എവിടെയുമൊന്നിനെ പാതി വഴിയില്‍ മുടങ്ങിക്കിടക്കുന്ന ഒരുക്കങ്ങള്‍ കാണുന്ന സ്ഥലകാലബോധമുള്ള ഏതൊരു ഭരണാധികാരിക്കും അങ്ങിനെയേ പറയാനാവൂ. കേന്ദ്രം നല്‍കിയ കോടികള്‍ക്ക് വില വന്നോട്ടെ. കണക്ക് പറയാനാവില്ല. ഇവിടെ ചെലവഴിക്കപ്പെടുന്ന ഓരോ ചില്ലിക്കാശും വളരുന്ന തലമുറ ഉയര്‍ത്തുന്ന പ്രതീക്ഷകളിന്മേലുള്ള നിക്ഷേപമാണെന്ന് കാണുമ്പോള്‍ എല്ലാം സുതാര്യമായിരിക്കുകയും വേണം. എങ്ങിനെയെങ്കിലും ഒരു ദേശീയ ഗെയിംസ് നടത്തുന്നതിനപ്പുറത്ത് വ്യത്യസ്തമായി ഒരു ഗെയിംസ് സംഘടിപ്പിക്കുക തന്നെയാവണം കേരളത്തിന്റെ ലക്ഷ്യം. അതിന് എല്ലാം ആദ്യം മുതല്‍ തുടങ്ങണമെന്നു മാത്രം. ഭരണരംഗത്തെയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെയും ഏകോപനത്തിന് ഒരു ഐ.എ.എസ്സുകാരന്‍ സ്‌പെഷ്യല്‍ ഓഫീസറുടെ സേവനം ഉപയോഗപ്പെടുത്തിയതുകൊണ്ട് മാത്രമായില്ല. ദീര്‍ഘ വീക്ഷണത്തോടെ സ്‌പോര്‍ട്‌സ് വികസനം ലക്ഷ്യം വെച്ചുകൊണ്ട് മുന്നോട്ടു നീങ്ങാന്‍ കുറേക്കൂടി വിപുലമായ തയ്യാറെടുപ്പ് ആവശ്യമാണെന്ന് തോന്നുന്നു. ഇന്ത്യയിലെ ഏത് സംസ്ഥാനങ്ങള്‍ക്കും അസൂയ ഉളവാക്കുന്ന രീതിയില്‍ സമ്പന്നമാണ് കേരളം. പി.ടി.ഉഷയേയും എം.ഡി.വത്സമ്മയേയും ഷൈനി വിത്സനേയും ഐ.എം.വിജയനേയും ശ്രീശാന്തിനേയും ടി.സി. യോഹന്നാനേയും പോലുള്ള അന്തര്‍ദ്ദേശീയ താരങ്ങളുടേയും കരണാകരന്‍ നായരേയും പ്രൊഫ:സണ്ണിവര്‍ഗ്ഗീസിനേയും കെ.ആര്‍.കൃഷ്ണന്‍നായരേയും പോലുള്ള ഭരണാധികാരികളുടേയും അനുഭവങ്ങള്‍ തന്റെ ശക്തിയും ചൈതന്യവുമായി മാറ്റുന്നതിന് സ്‌പോര്‍ട്‌സ് മന്ത്രിക്കു കഴിഞ്ഞാല്‍ അത് വലിയ നേട്ടമായിരിക്കും. - കേരള സ്‌പോര്‍ട്‌സിന്റെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു വിദഗ്ദ്ധ ഉപദേശക സംവിധാനം ഉണ്ടാവേണ്ടതുണ്ട്. ഇതിനകം ഭരണ രംഗത്ത് നല്ല ''കോമണ്‍സെന്‍സ്'' പ്രകടിപ്പിച്ച ഒരു യുവമന്ത്രിക്ക് അനായാസമായി മുന്നോട്ട് കൊണ്ടുപോകാനാവും.
തിരുവനന്തപുരം: കേരളം ആതിഥ്യമരുളുന്ന ദേശീയ ഗെയിംസിന്റെ വേദികളില്‍ ഒന്നായ തലസ്ഥാന നഗരത്തിലെ ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയവും വെള്ളയമ്പലം നീന്തല്‍ക്കുളവും എമര്‍ജിങ് കേരളയുടെ 'ഷോക്കേസി'ല്‍. എമര്‍ജിങ് കേരളയിലെ പദ്ധതികള്‍ പരിസ്ഥിതിപ്രധാന സ്ഥലങ്ങളെ 'കച്ചവടം' ചെയ്യുന്നുവെന്ന ആരോപണത്തില്‍നിന്ന് തലയൂരാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതിനിടെയാണ് പൊതു കളിസ്ഥലവും നീന്തല്‍ക്കുളവും പദ്ധതിയില്‍പെടുത്തിയ വിവരം പുറത്തുവരുന്നത്. വര്‍ഷങ്ങളായി വിവിധ കായിക മാമാങ്കങ്ങള്‍ക്കും പ്രദര്‍ശനങ്ങള്‍ക്കുമായി ഉപയോഗിക്കുന്ന സംസ്ഥാന പൊലീസിന്റെ ഉടമസ്ഥതയിലുള്ള ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയം 15 വര്‍ഷത്തേക്കാണ് പാട്ടത്തിന് നല്‍കാന്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സ്റ്റേഡിയത്തിന്റെ 40,000 ചതുരശ്ര അടി സ്ഥലമാണ് എക്സിബിഷന്‍ സെന്റര്‍ നിര്‍മാണത്തിനും മറ്റ് ആവശ്യങ്ങള്‍ക്കുമായി പാട്ടത്തിന് നല്‍കുകയെന്ന് വെബ്സൈറ്റ് വ്യക്തമാക്കുന്നു. എട്ട് കോടിയാണ് നിര്‍മാണ ചെലവ് പ്രതീക്ഷിക്കുന്നത്. ഒരു വര്‍ഷം ഒരു കോടി രൂപ പാട്ടതുകയായി പിരിക്കാനും ലക്ഷ്യമിടുന്നു. നിര്‍മാണപ്രവര്‍ത്തനത്തിനായി അഞ്ച് വര്‍ഷം മോറട്ടോറിയവും നല്‍കും. ഒപ്പമാണ് വെള്ളയമ്പലത്ത് പുനര്‍നിര്‍മാണത്തിനായി അടച്ചിട്ടിരിക്കുന്ന നീന്തല്‍ക്കുളവും എമര്‍ജിങ് കേരളയില്‍ ഷോക്കേസ് ചെയ്തിരിക്കുന്നത്. ദേശീയ മത്സരങ്ങള്‍ക്ക് അടക്കം വേദിയാവുന്ന നീന്തല്‍ക്കുളത്തിലാണ് പൊതുജനങ്ങള്‍ നീന്തല്‍ പഠിക്കാനും മറ്റും ഉപയോഗിക്കുന്നതും. പൊതു- സ്വകാര്യ മേഖലയിലാവും ഇവ നടപ്പാക്കുക. വിമാനത്താവളത്തിനും റെയില്‍വേ സ്റ്റേഷനും അടുത്താണെന്നും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ സൗകര്യം ഉണ്ടെന്നതും അടക്കം വിശദീകരിച്ചാണ് പദ്ധതിയെ കുറിച്ച് പറയുന്നത്.
ദേശീയ ഗെയിംസ്: ഗോവയും കേരളത്തിന്‍റെ വഴിയേ മനോരമഓണ്‍ലൈന്‍ – 2011 ഡിസം 24, ശനി Email Print കൊച്ചി: അടുത്ത ദേശീയ ഗെയിംസ് കേരളത്തെ മറികടന്ന് ഗോവയ്ക്ക് നല്‍കുമെന്ന് ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ ഭീഷണി മുഴക്കുന്നുണ്ടെങ്കിലും ഇത് നടക്കിലെ്ലന്ന് ഉറപ്പ്. ദേശീയ ഗെയിംസിനായുള്ള ഒരുക്കങ്ങളില്‍ കേരളത്തിനെ വെല്ലുന്ന മെല്ലപ്പോക്കും വിവാദങ്ങളുമാണ് ഗോവയിലും. എന്നു മാത്രമല്ല കേരളത്തെ മറികടന്ന് അടുത്ത ദേശീയ ഗെയിംസ് തങ്ങള്‍ക്കു നടത്താനാവിലെ്ലന്നും ഒരുക്കങ്ങള്‍ 2015ല്‍ മാത്രമേ പൂര്‍ത്തിയാവുകയുള്ളൂവെന്നും സ്‌പോര്‍ട്സ് അതോറിറ്റി ഓഫ് ഗോവ അധികൃതര്‍ ഒളിംപിക് അസോസിയേഷനെ കഴിഞ്ഞ ദിവസം അറിയിക്കുകയും ചെയ്തു. ഗോവയില്‍ ഗെയിംസ് നടത്തിപ്പിനുള്ള സ്‌പോര്‍ട്സ് സിറ്റി നിര്‍മാണത്തിനായി ദാര്‍ഗലില്‍ സ്ഥലം ഏറ്റെടുത്തുകൊണ്ടിരിക്കുന്നേയുള്ളൂ. സ്ഥലം ഏറ്റെടുപ്പിനു പിന്നിലെ കള്ളകളികള്‍ സംബന്ധിച്ച് ഉയരുന്ന പ്രതിപക്ഷ ആരോപണം ഗോവ നിയമസഭയില്‍ ഭരണപക്ഷത്തെ പ്രതിരോധത്തിലാക്കുകയും ചെയ്തു.കേരളത്തിന് 2009ലേയും ഗോവയ്ക്ക് 2011ലേയും ദേശീയ ഗെയിംസ് ആണ് അനുവദിച്ചിരുന്നത്. എന്നാല്‍ 2007ല്‍ ജാര്‍ഖണ്ഡില്‍ നടത്തേണ്ടിയിരുന്ന ദേശീയ ഗെയിംസ് ആറു തവണ മാറ്റിവച്ചശേഷം നടന്നത് കഴിഞ്ഞ വര്‍ഷമായിരുന്നു. ഇതിനനുസരിച്ച് കേരളത്തിലെ ഒരുക്കങ്ങളും ഇഴഞ്ഞു. ഇപ്പോള്‍ 2013ല്‍ നടത്താമെന്നാണ് കേരളത്തിന്‍റെ നിലപാട്. എന്നാല്‍ കേരളത്തിലെ ഒരുക്കങ്ങള്‍ ഇഴഞ്ഞുനീങ്ങുന്നതില്‍ പ്രതിഷേധിച്ചാണ് കേരളത്തിന് അനുവദിച്ചിരിക്കുന്ന അടുത്ത ദേശീയ ഗെയിംസ് ഗോവയ്ക്ക് അനുവദിക്കുമെന്നും കേരളത്തെ ഒഴിവാക്കുമെന്നും ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ ഭീഷണി മുഴക്കിയത്. കേരളത്തില്‍ ഗെയിംസ് ഫണ്ട് തിരിമറിനടക്കുന്നതായും ധൂര്‍ത്തടിക്കുന്നതായും ആരോപണവുമുണ്ട്.ഗോവയിലാകട്ടെ കാര്യങ്ങള്‍ ഇതിലും കുഴഞ്ഞുമറിഞ്ഞ സ്ഥിതിയാണ്. ഗെയിംസ് നടത്തിപ്പിന്‍റെ ഭാഗമായി സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പഞ്ചനക്ഷത്ര ഹോട്ടലുകള്‍, രാജ്യാന്തര ഫുഡ് കോര്‍ട്ടുകള്‍, സ്‌പോര്‍ട്സ് ബാര്‍, ക്ലബ്ബുകള്‍, സ്പാകള്‍ എന്നിവ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ നിര്‍മിക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം തന്നെ അവിടെ വലിയ വിവാദമായി. ഗെയിംസിന്‍റെ പേരില്‍ സംസ്ഥാനത്താകെ റിയല്‍ എസ്‌റ്റേറ്റ് സംരംഭങ്ങള്‍ക്കാണ് സര്‍ക്കാര്‍ മുന്‍തൂക്കം നല്‍കുന്നത് എന്നാണ് പ്രതിപക്ഷമായ ബിജെപിയുടെ മുഖ്യ ആരോപണം. ഇത്തരം ടൂറിസം സംരംഭങ്ങള്‍ക്കു പണം മുടക്കാന്‍ സ്വകാര്യ സംരംഭകര്‍ തയാറുള്ളപ്പോള്‍ ഗെയിംസിന്‍റെ ഫണ്ട് ഇതിനായി വിനിയോഗിക്കുന്നതെന്തിനെന്നും അവര്‍ ചോദിക്കുന്നു.ഗോവയിലെ സ്‌പോര്‍ട്സ് മന്ത്രിയായ മനോഹര്‍ അസന്‍കറിന്‍റെ മണ്ഡലമായ ദാര്‍ഗലിലാണ് ഗെയിംസിനുള്ള സ്‌പോര്‍ട്സ് സിറ്റിക്കായി 325 ഏക്കര്‍ ഏറ്റെടുക്കുന്നത്. ഇതില്‍ 100 ഏക്കറോളം സ്‌പോര്‍ട്സ് അതോറിറ്റി ഓഫ് ഗോവയുടെ ഡയറക്ടര്‍ വി.എം. പ്രഭുദേശായുടെ ബന്ധുക്കള്‍ക്കുള്ളതാണെന്നാണ് ആരോപണം. ഗെയിംസ് ഒരുക്കങ്ങള്‍ ഇഴഞ്ഞുനീങ്ങുന്നതു സംബന്ധിച്ച് നിയമസഭയില്‍ ആരോപണം ഉയരുന്പോഴെല്ലാം കേരളത്തിലെ ഗെയിംസ് കഴിഞ്ഞിട്ടിലെ്ലന്നും അതുകൊണ്ടുതന്നെ 2014 വരെ സമയം മുന്നിലുണ്ടെന്നുമുള്ള മറുപടിയാണ് മുഖ്യമന്ത്രി ദിഗംബര്‍ കമ്മത്ത് സഭയില്‍ നല്‍കുന്നത്.

അച്ഛനെയും അമ്മയെയും ഒഴികെ എന്തും വാടകക്ക് , കല്യാണങ്ങള്‍ക്കും ഉണ്ടാകും അത്തരം ആവശ്യങ്ങള്‍

എന്തും വാടകക്ക് കിട്ടുന്ന കാലമാണ്. അതാണ് കൂടുതല്‍ സൗകര്യവും. അമ്മയെയും അച്ഛനെയും ഒഴികെ എന്തും വാടകക്ക് കിട്ടുമെന്നാണ് പറയാറ്. വെഡിങ് വസ്ത്ര...