2012 ഫെബ്രു 20

ഇന്ത്യയിലെ പ്രഥമ ഫ്രീ ആന്റ്‌ ഓപ്പണ്‍ വെബ്‌ പോര്‍ട്ടലുമായി എസ്‌.ഐ.ഇ.ടി


കോഴിക്കോട്‌: വിദ്യാര്‍ത്ഥികള്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യയിലെ പ്രഥമ ഫ്രീ ആന്റ്‌ ഓപ്പണ്‍ ലേണിംഗ്‌ വെബ്‌ പോര്‍ട്ടലലിന്റെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. വെബ്‌ പോര്‍ട്ടല്‍ വരുന്നതോടുകൂടി സൈബര്‍ സങ്കേതങ്ങള്‍ ഉപയോഗിച്ചുള്ള വെബ്‌ പോര്‍ട്ടല്‍ അധിഷ്‌ഠിത പഠന സമ്പ്രദായത്തിലേക്ക്‌ ചുവടുവെക്കുന്ന ആദ്യ ഇന്ത്യന്‍ സംസ്ഥാനം എന്ന പേര്‌ കേരളത്തിന്‌. സ്‌കൂള്‍ വിദ്യാഭ്യാസ രംഗത്ത്‌ വിപ്ലവകരമായ മാറ്റത്തിന്‌ ചുക്കാന്‍ പിടിക്കുന്ന എസ്‌.ഐ.ഇ.ടി സംസ്ഥാനത്ത്‌ ഇ-ലേണിങ്ങ്‌ രംഗത്ത്‌ സുപ്രധാനമായ ചുവടുവെയ്‌പാണ്‌ നടത്തിയിരിക്കുന്നത്‌. അടുത്തമാസം തിരുവനന്തപുരത്ത്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്‌ഘാടനം നിര്‍വഹിക്കും.
കേരളത്തിലെ വിദ്യാലയങ്ങള്‍ ഇനി സൈബര്‍ ക്ലാസ്‌ മുറികളാകുന്നു എന്നത്‌ കുട്ടികള്‍ നേരത്തെ അറിഞ്ഞിരുന്നതാണ്‌. എന്നാല്‍ ഇതിന്‌ പിന്നിലെ തലച്ചോറ്‌ ആരുടേതെന്ന്‌ ആരും അത്രപെട്ടെന്ന്‌ അറിഞ്ഞ്‌ കാണാന്‍ വഴിയില്ല. പരമ്പരാഗത വിദ്യാഭ്യാസമാണ്‌ തങ്ങളുടെ ഭാവി തുലച്ചതെന്ന യുവതലമുറയുടെ പതിവ്‌ പല്ലവികള്‍ക്ക്‌ മൂക്കുകയറിടാന്‍ കഴിഞ്ഞു എന്നതിന്റെ ചാരിതാര്‍ത്ഥ്യത്തിലാണ്‌ എസ്‌.ഐ.ഇ.ടിയും ഡയറക്ടറായ ഡോ.ബാബു സെബാസ്‌റ്റിയനും. എഡ്യൂക്കേഷണല്‍ ടെലിവിഷന്‍,എഫ്‌.എം.റേഡിയോ എന്നിവ ഉപയോഗിച്ചുള്ള വിദ്യാഭ്യാസ പരിപാടികളുടെ അവതരണം, 1000ത്തിലധികം വിദ്യാഭ്യാസ സി.ഡികള്‍, കുട്ടികളുടെ സിനിമ-അവരുടെ ചലച്ചിത്രോത്സവം എന്ന ആശയം, സമ്പൂര്‍ണ ഇ-ലേണിങ്ങ്‌ പദ്ധതി, സ്‌കൂള്‍ സി.ഡി.ലൈബ്രറി,കേരളത്തിലെ എല്ലാ ജില്ലകളിലുമായി വ്യാപിച്ചു കിടക്കുന്ന സി.ഡി.വിതരണ ശൃംഖല ഇങ്ങനെ എണ്ണിയാല്‍ തീരാത്തത്ര നേട്ടങ്ങള്‍ സമ്മാനിച്ച ഡോ.ബാബു സെബാസ്‌റ്റിയന്റെ ബുദ്ധിവൈഭവം വെബ്‌പോര്‍ട്ടലിന്റെ കെട്ടിലും മട്ടിലും തെളിഞ്ഞു കാണുന്നുണ്ട്‌.
ഇന്ത്യാ ഗവണ്‍മെന്റിന്റെ ഇന്‍ഫര്‍മേഷന്‍ കമ്മ്യൂണിക്കേഷന്‍ ടെക്‌നോളജി നാഷണല്‍ ഇംപ്ലിമെന്റേഷന്‍ അംഗവും സൗത്ത്‌ ആഫ്രിക്ക്‌, നൈജീരിയ,ഘാന,ടാന്‍സാനിയ എന്നീ രാജ്യങ്ങളിലെ എഡ്യൂക്കേഷന്‍ കണ്‍സള്‍ട്ടന്റ്‌ തുടങ്ങിയാല്‍ അവാസാനിക്കുന്നില്ല അദ്ദേഹത്തിന്റെ പദവികള്‍. 2003 മുതല്‍ എസ്‌.ഐ.ഇ.ടി ഡയറക്ടറായി തുടരുന്ന അദ്ദേഹത്തിന്റെ ബുദ്ധി വൈഭവത്തിന്റെ ഫലമായാണ്‌ വെബ്‌ പോര്‍ട്ടലിലെ പാഠഭാഗങ്ങളുടെ ആനിമേറ്റഡ്‌ സ്‌ക്രീന്‍, ആക്ടിവിറ്റി ഗെയിം തുടങ്ങിയ നൂതനവും ആകര്‍ഷകവുമായ ലോകത്തേക്ക്‌ വിദ്യാര്‍ത്ഥികളെ കൈപിടിച്ചുയര്‍ത്താന്‍ കഴിയുന്നത്‌. ആധുനിക ചില്‍ഡ്രന്‍സ്‌ സൈക്കോളജി ശിക്ഷണ വിദ്യാഭ്യാസം പറയുന്ന രീതിയില്‍ പഠനപദ്ധതികള്‍ ഉള്‍പ്പെടുത്തിക്കൊണ്ട്‌ പേജുകള്‍ രൂപകല്‍പ്പന ചെയ്‌തതും ഡോ.സെബാസ്‌റ്റിയന്‍ തന്നെ. കേരള യൂണിവേഴ്‌സിറ്റിയില്‍ നിന്ന്‌ ഡോക്ട്രേറ്റിനൊപ്പം മാനേജുമെന്റ്‌്‌ വിദേശ വ്യാപാരം, കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ തുടങ്ങിയ മേഖലകളില്‍ നേടിയ വൈദഗ്‌ധ്യവും അനുഭവസമ്പത്തും ആണ്‌ എസ്‌.ഐ.ഇ.ടിക്ക്‌ കരുത്ത്‌ നല്‍കുന്നത്‌. ഭാവിയില്‍ എസ്‌.ഐ.ഇ.ടി വെബ്‌ പോര്‍ട്ടലിനെ ഇ-ബുക്ക്‌ ലൈബ്രററി സംവിധാനങ്ങളടക്കമുള്ള ഒരു ഡൊമനിക്‌ പോര്‍ട്ടല്‍ സംവിധാനമാക്കി പൂര്‍ണമായ ഇന്ററാക്ടീവ്‌ പഠനം എന്ന രീതി വികസിപ്പിച്ചെടുക്കുകയാണ്‌ ലക്ഷ്യമെന്ന്‌ ഡയറക്ടര്‍ ഡോ.ബാബു സെബാസ്‌റ്റിയന്‍ അറിയിച്ചു.
ഇന്‍സ്‌റ്റിറ്റിയൂട്ട്‌ ഓഫ്‌ എഡ്യൂക്കേഷണല്‍ ടെകനോളജി കഴിഞ്ഞ്‌ അഞ്ചു വര്‍ഷത്തെ ഗവേഷണത്തിലൂടെ വികസിപ്പിച്ചെടുത്ത ഇന്‍സ്‌ട്രക്ഷണല്‍ ഡിസൈനും കണ്ടന്റ്‌ ഡെവലപ്‌മെന്റ്‌ ടെക്‌നോളജിയും ഇംപ്ലിമെന്റേഷന്‍ സ്‌റ്റൈലും ഇവാലുവേഷന്‍ പ്രോസസും ഉപയോഗിച്ചാണ്‌ വെബ്‌ പോര്‍ട്ടലിലെ പാഠഭാഗങ്‌ഹള്‍ തയ്യാറാക്കിയിരിക്കുന്നത്‌. പഠനപോര്‍ട്ടലിന്റെ സാങ്കേതിക സംവിധാനങ്ങള്‍ എസ്‌.ഐ.ഇ.ടിയാണ്‌ ഒരുക്കുന്നത്‌. പോര്‍ട്ടലിനു വേണ്ട സെര്‍വര്‍ സ്‌പെയിസ്‌ നാഷണല്‍ ഇന്‍ഫര്‍മേറ്റിക്‌ സെന്റര്‍ നല്‍കും.
പാഠഭാഗങ്ങളെ ഫ്രെയിമികളാക്കി ആനിമേറ്റഡ്‌ ദൃശ്യരൂപത്തിലാക്കി ആകര്‍ഷകമായ രൂപത്തിലാണ്‌ പോര്‍ട്ടല്‍ ഡിസൈന്‍ ചെയ്‌്‌തിരിക്കുന്നത്‌. വെബ്‌ പേജ്‌ സെറ്റിങ്ങ്‌, മെനുബാര്‍ തുടങ്ങിയവ വിദ്യാര്‍ത്ഥികള്‍ക്ക്‌ എളുപ്പത്തില്‍ ഉപയോഗിക്കാന്‍ കഴിയും വിധമാണ്‌ രൂപകല്‍പ്പന നല്‍കിയിട്ടുള്ളത്‌. വ്യത്യസ്‌ത വിഷയങ്ങളുടെ ഓരോ പാഠഭാഗങ്ങളും ഇരുപതോളം ചെറിയ ഫ്രെയിമുകളാക്കി ആനിമേഷന്‍ ദൃശ്യങ്ങളെ ഗ്രാഫിക്‌സ്‌, ടെക്‌സ്റ്റ്‌ ഓവര്‍ സ്‌ക്രീന്‍, വോയിസ്‌ ഓവര്‍ എന്നിവ ചേര്‍ത്താണ്‌ അതരിപ്പിക്കുന്നത്‌. പഠന വിഷയങ്ങള്‍ക്കനുസരിച്ച്‌ വ്യത്യസ്‌ത ആക്ടിവിറ്റികളും ഗെയിമുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. പാഠ ഭാഗങ്ങള്‍ ആവര്‍ത്തിക്കുന്നതിനും പാഠഭാഗങ്ങള്‍, ആനിമേറ്റഡ്‌ -ദൃശ്യ സ്ലൈഡുകള്‍ പോര്‍ട്ടലില്‍ നിന്നും പ്രിന്റ്‌ ചെയ്‌ത്‌ എടുക്കാനുള്ള സൗകര്യവും ഉണ്ട്‌. ഒരേ സമയം തന്നെ കാഴ്‌ച, കേഴവി എന്നിവയിലൂടെ പഠനം എളുപ്പമാക്കുന്നതോടൊപ്പം വിനോദത്തിലൂടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനും വിദ്യാര്‍ത്ഥികള്‍ക്ക്‌ കഴിയും.
ഏതൊരാള്‍ക്കും, എവിടെനിന്നും,ഏത്‌ സമയത്തും പഠനത്തിന്‌ സൗകര്യം ഒരുക്കുക എന്നതാണ്‌ പോര്‍ട്ടലിന്റെ ലക്ഷ്യം തന്നെ. ഈ പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടുകൂടി സംസ്ഥാനത്തെ 20 ലക്ഷം വിദ്യാര്‍ത്ഥികള്‍ക്കാണ്‌ പ്രയോജനം ഉണ്ടാവുക. ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി കോഴ്‌സുകളുടെ അക്കാദമിക വിഷയങ്ങളാണ്‌ പോര്‍ട്ടലില്‍ ഉള്ളത്‌. ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി മാത്തമാറ്റിക്‌സ്‌, ഫിസിക്‌സ്‌, കെമിസ്‌ട്രി, ബയോളജി പാഠങ്ങളും വി.എച്ച.സിയുടെ അഗ്രിക്കള്‍ച്ചര്‍, ക്ലോത്തിങ്ങ്‌ ആന്റ്‌ എംപ്രോയിഡറി, സിവില്‍ കണ്‍സ്‌ട്രക്ഷന്‍, ഡൊമസ്‌റ്റിക്‌ നഴ്‌സിഗങ്ങ്‌, ഓഫീസ്‌ സെക്രട്ടറിഷിപ്പ്‌, ട്രാവല്‍ ആന്‍റ്‌ ടൂറിസം, മെഡിക്കല്‍ ലാബ്‌ ടെക്‌നീഷ്യന്‍ എന്നീ സബ്‌ജക്ടുകളുടെ ഇന്ററാക്ടീവ്‌ മള്‍ട്ടിമീഡിയ ലെസണുകളാണ്‌ പോര്‍ട്ടലില്‍ ഉള്ളത്‌.
വിദ്യാര്‍ത്ഥികള്‍ക്ക്‌ ബുദ്ധിമുട്ട്‌ അനുഭവപ്പെടുന്ന ശാസത്ര-ഗണിതശാസ്‌ത്ര വിഷയങ്ങള്‍ വിനോദത്തിലൂടെ കൈകാര്യം ചെയ്യുന്നു എന്ന പ്ര്‌ത്യേകതയും പോര്‍ട്ടിനുണ്ട്‌. ലേണിങ്ങ്‌ മൊഡ്യൂളിനു ശേഷം ഉപരി വിജ്ഞാനം ആവശ്യമുള്ള വിദ്യാര്‍ത്ഥികള്‍ക്കായി റഫറന്‍സ്‌ സൈറ്റുകളിലേക്കുള്ള ലിങ്ക്‌ ഫ്രീ ആന്റ്‌ ഓപ്പണ്‍ പോര്‍ട്ടലിന്റെ സവിശേഷതകളാണ്‌. ഓരോ മൊഡ്യൂളുകളുടേയും ഇംഗ്ലീഷ്‌ പതിപ്പ്‌ ലഭ്യമാക്കുന്നതിന്‌ പ്രത്യേക സാങ്കേതിക സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. ലസണ്‍ പ്ലാന്‍, ഉപരി പഠനം, പ്രോജക്ട്‌, അഭിരുചി പരീക്ഷ. പാഠപുസ്‌തകത്തെ അടിസ്ഥാനപ്പെടുത്തിയിട്ടുള്ള ദൃശ്യങ്ങള്‍ തുടങ്ങിയവ പോര്‍ട്ടലിനെ ആകര്‍ഷകമാക്കുന്നു. വിദ്യാഭ്യാസ വിദഗ്‌ധര്‍, അധ്യാപകര്‍, വിദ്യാഭ്യാസ മനശാസ്‌ത്രഞ്‌ജര്‍ തുടങ്ങി നൂറിലധികം വിദഗ്‌ധരുടെ ശ്രമഫലമാണ്‌ ഇത്തരമൊരു സംവിധാനം വരുന്നത്‌.
ഇന്ത്യയിലെ പ്രഥമ ഫ്രീ ആന്റ്‌ ഓപ്പണ്‍ വെബ്‌ പോര്‍ട്ടലുമായി എസ്‌.ഐ.ഇ.ടി
കോഴിക്കോട്‌: വിദ്യാര്‍ത്ഥികള്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യയിലെ പ്രഥമ ഫ്രീ ആന്റ്‌ ഓപ്പണ്‍ ലേണിംഗ്‌ വെബ്‌ പോര്‍ട്ടലലിന്റെ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി. വെബ്‌ പോര്‍ട്ടല്‍ വരുന്നതോടുകൂടി സൈബര്‍ സങ്കേതങ്ങള്‍ ഉപയോഗിച്ചുള്ള വെബ്‌ പോര്‍ട്ടല്‍ അധിഷ്‌ഠിത പഠന സമ്പ്രദായത്തിലേക്ക്‌ ചുവടുവെക്കുന്ന ആദ്യ ഇന്ത്യന്‍ സംസ്ഥാനം എന്ന പേര്‌ കേരളത്തിന്‌. സ്‌കൂള്‍ വിദ്യാഭ്യാസ രംഗത്ത്‌ വിപ്ലവകരമായ മാറ്റത്തിന്‌ ചുക്കാന്‍ പിടിക്കുന്ന എസ്‌.ഐ.ഇ.ടി സംസ്ഥാനത്ത്‌ ഇ-ലേണിങ്ങ്‌ രംഗത്ത്‌ സുപ്രധാനമായ ചുവടുവെയ്‌പാണ്‌ നടത്തിയിരിക്കുന്നത്‌. അടുത്തമാസം തിരുവനന്തപുരത്ത്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്‌ഘാടനം നിര്‍വഹിക്കും.
കേരളത്തിലെ വിദ്യാലയങ്ങള്‍ ഇനി സൈബര്‍ ക്ലാസ്‌ മുറികളാകുന്നു എന്നത്‌ കുട്ടികള്‍ നേരത്തെ അറിഞ്ഞിരുന്നതാണ്‌. എന്നാല്‍ ഇതിന്‌ പിന്നിലെ തലച്ചോറ്‌ ആരുടേതെന്ന്‌ ആരും അത്രപെട്ടെന്ന്‌ അറിഞ്ഞ്‌ കാണാന്‍ വഴിയില്ല. പരമ്പരാഗത വിദ്യാഭ്യാസമാണ്‌ തങ്ങളുടെ ഭാവി തുലച്ചതെന്ന യുവതലമുറയുടെ പതിവ്‌ പല്ലവികള്‍ക്ക്‌ മൂക്കുകയറിടാന്‍ കഴിഞ്ഞു എന്നതിന്റെ ചാരിതാര്‍ത്ഥ്യത്തിലാണ്‌ എസ്‌.ഐ.ഇ.ടിയും ഡയറക്ടറായ ഡോ.ബാബു സെബാസ്‌റ്റിയനും. എഡ്യൂക്കേഷണല്‍ ടെലിവിഷന്‍,എഫ്‌.എം.റേഡിയോ എന്നിവ ഉപയോഗിച്ചുള്ള വിദ്യാഭ്യാസ പരിപാടികളുടെ അവതരണം, 1000ത്തിലധികം വിദ്യാഭ്യാസ സി.ഡികള്‍, കുട്ടികളുടെ സിനിമ-അവരുടെ ചലച്ചിത്രോത്സവം എന്ന ആശയം, സമ്പൂര്‍ണ ഇ-ലേണിങ്ങ്‌ പദ്ധതി, സ്‌കൂള്‍ സി.ഡി.ലൈബ്രറി,കേരളത്തിലെ എല്ലാ ജില്ലകളിലുമായി വ്യാപിച്ചു കിടക്കുന്ന സി.ഡി.വിതരണ ശൃംഖല ഇങ്ങനെ എണ്ണിയാല്‍ തീരാത്തത്ര നേട്ടങ്ങള്‍ സമ്മാനിച്ച ഡോ.ബാബു സെബാസ്‌റ്റിയന്റെ ബുദ്ധിവൈഭവം വെബ്‌പോര്‍ട്ടലിന്റെ കെട്ടിലും മട്ടിലും തെളിഞ്ഞു കാണുന്നുണ്ട്‌.
ഇന്ത്യാ ഗവണ്‍മെന്റിന്റെ ഇന്‍ഫര്‍മേഷന്‍ കമ്മ്യൂണിക്കേഷന്‍ ടെക്‌നോളജി നാഷണല്‍ ഇംപ്ലിമെന്റേഷന്‍ അംഗവും സൗത്ത്‌ ആഫ്രിക്ക്‌, നൈജീരിയ,ഘാന,ടാന്‍സാനിയ എന്നീ രാജ്യങ്ങളിലെ എഡ്യൂക്കേഷന്‍ കണ്‍സള്‍ട്ടന്റ്‌ തുടങ്ങിയാല്‍ അവാസാനിക്കുന്നില്ല അദ്ദേഹത്തിന്റെ പദവികള്‍. 2003 മുതല്‍ എസ്‌.ഐ.ഇ.ടി ഡയറക്ടറായി തുടരുന്ന അദ്ദേഹത്തിന്റെ ബുദ്ധി വൈഭവത്തിന്റെ ഫലമായാണ്‌ വെബ്‌ പോര്‍ട്ടലിലെ പാഠഭാഗങ്ങളുടെ ആനിമേറ്റഡ്‌ സ്‌ക്രീന്‍, ആക്ടിവിറ്റി ഗെയിം തുടങ്ങിയ നൂതനവും ആകര്‍ഷകവുമായ ലോകത്തേക്ക്‌ വിദ്യാര്‍ത്ഥികളെ കൈപിടിച്ചുയര്‍ത്താന്‍ കഴിയുന്നത്‌. ആധുനിക ചില്‍ഡ്രന്‍സ്‌ സൈക്കോളജി ശിക്ഷണ വിദ്യാഭ്യാസം പറയുന്ന രീതിയില്‍ പഠനപദ്ധതികള്‍ ഉള്‍പ്പെടുത്തിക്കൊണ്ട്‌ പേജുകള്‍ രൂപകല്‍പ്പന ചെയ്‌തതും ഡോ.സെബാസ്‌റ്റിയന്‍ തന്നെ. കേരള യൂണിവേഴ്‌സിറ്റിയില്‍ നിന്ന്‌ ഡോക്ട്രേറ്റിനൊപ്പം മാനേജുമെന്റ്‌്‌ വിദേശ വ്യാപാരം, കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ തുടങ്ങിയ മേഖലകളില്‍ നേടിയ വൈദഗ്‌ധ്യവും അനുഭവസമ്പത്തും ആണ്‌ എസ്‌.ഐ.ഇ.ടിക്ക്‌ കരുത്ത്‌ നല്‍കുന്നത്‌. ഭാവിയില്‍ എസ്‌.ഐ.ഇ.ടി വെബ്‌ പോര്‍ട്ടലിനെ ഇ-ബുക്ക്‌ ലൈബ്രററി സംവിധാനങ്ങളടക്കമുള്ള ഒരു ഡൊമനിക്‌ പോര്‍ട്ടല്‍ സംവിധാനമാക്കി പൂര്‍ണമായ ഇന്ററാക്ടീവ്‌ പഠനം എന്ന രീതി വികസിപ്പിച്ചെടുക്കുകയാണ്‌ ലക്ഷ്യമെന്ന്‌ ഡയറക്ടര്‍ ഡോ.ബാബു സെബാസ്‌റ്റിയന്‍ അറിയിച്ചു.
ഇന്‍സ്‌റ്റിറ്റിയൂട്ട്‌ ഓഫ്‌ എഡ്യൂക്കേഷണല്‍ ടെകനോളജി കഴിഞ്ഞ്‌ അഞ്ചു വര്‍ഷത്തെ ഗവേഷണത്തിലൂടെ വികസിപ്പിച്ചെടുത്ത ഇന്‍സ്‌ട്രക്ഷണല്‍ ഡിസൈനും കണ്ടന്റ്‌ ഡെവലപ്‌മെന്റ്‌ ടെക്‌നോളജിയും ഇംപ്ലിമെന്റേഷന്‍ സ്‌റ്റൈലും ഇവാലുവേഷന്‍ പ്രോസസും ഉപയോഗിച്ചാണ്‌ വെബ്‌ പോര്‍ട്ടലിലെ പാഠഭാഗങ്‌ഹള്‍ തയ്യാറാക്കിയിരിക്കുന്നത്‌. പഠനപോര്‍ട്ടലിന്റെ സാങ്കേതിക സംവിധാനങ്ങള്‍ എസ്‌.ഐ.ഇ.ടിയാണ്‌ ഒരുക്കുന്നത്‌. പോര്‍ട്ടലിനു വേണ്ട സെര്‍വര്‍ സ്‌പെയിസ്‌ നാഷണല്‍ ഇന്‍ഫര്‍മേറ്റിക്‌ സെന്റര്‍ നല്‍കും.
പാഠഭാഗങ്ങളെ ഫ്രെയിമികളാക്കി ആനിമേറ്റഡ്‌ ദൃശ്യരൂപത്തിലാക്കി ആകര്‍ഷകമായ രൂപത്തിലാണ്‌ പോര്‍ട്ടല്‍ ഡിസൈന്‍ ചെയ്‌്‌തിരിക്കുന്നത്‌. വെബ്‌ പേജ്‌ സെറ്റിങ്ങ്‌, മെനുബാര്‍ തുടങ്ങിയവ വിദ്യാര്‍ത്ഥികള്‍ക്ക്‌ എളുപ്പത്തില്‍ ഉപയോഗിക്കാന്‍ കഴിയും വിധമാണ്‌ രൂപകല്‍പ്പന നല്‍കിയിട്ടുള്ളത്‌. വ്യത്യസ്‌ത വിഷയങ്ങളുടെ ഓരോ പാഠഭാഗങ്ങളും ഇരുപതോളം ചെറിയ ഫ്രെയിമുകളാക്കി ആനിമേഷന്‍ ദൃശ്യങ്ങളെ ഗ്രാഫിക്‌സ്‌, ടെക്‌സ്റ്റ്‌ ഓവര്‍ സ്‌ക്രീന്‍, വോയിസ്‌ ഓവര്‍ എന്നിവ ചേര്‍ത്താണ്‌ അതരിപ്പിക്കുന്നത്‌. പഠന വിഷയങ്ങള്‍ക്കനുസരിച്ച്‌ വ്യത്യസ്‌ത ആക്ടിവിറ്റികളും ഗെയിമുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. പാഠ ഭാഗങ്ങള്‍ ആവര്‍ത്തിക്കുന്നതിനും പാഠഭാഗങ്ങള്‍, ആനിമേറ്റഡ്‌ -ദൃശ്യ സ്ലൈഡുകള്‍ പോര്‍ട്ടലില്‍ നിന്നും പ്രിന്റ്‌ ചെയ്‌ത്‌ എടുക്കാനുള്ള സൗകര്യവും ഉണ്ട്‌. ഒരേ സമയം തന്നെ കാഴ്‌ച, കേഴവി എന്നിവയിലൂടെ പഠനം എളുപ്പമാക്കുന്നതോടൊപ്പം വിനോദത്തിലൂടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിനും വിദ്യാര്‍ത്ഥികള്‍ക്ക്‌ കഴിയും.
ഏതൊരാള്‍ക്കും, എവിടെനിന്നും,ഏത്‌ സമയത്തും പഠനത്തിന്‌ സൗകര്യം ഒരുക്കുക എന്നതാണ്‌ പോര്‍ട്ടലിന്റെ ലക്ഷ്യം തന്നെ. ഈ പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടുകൂടി സംസ്ഥാനത്തെ 20 ലക്ഷം വിദ്യാര്‍ത്ഥികള്‍ക്കാണ്‌ പ്രയോജനം ഉണ്ടാവുക. ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി കോഴ്‌സുകളുടെ അക്കാദമിക വിഷയങ്ങളാണ്‌ പോര്‍ട്ടലില്‍ ഉള്ളത്‌. ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി മാത്തമാറ്റിക്‌സ്‌, ഫിസിക്‌സ്‌, കെമിസ്‌ട്രി, ബയോളജി പാഠങ്ങളും വി.എച്ച.സിയുടെ അഗ്രിക്കള്‍ച്ചര്‍, ക്ലോത്തിങ്ങ്‌ ആന്റ്‌ എംപ്രോയിഡറി, സിവില്‍ കണ്‍സ്‌ട്രക്ഷന്‍, ഡൊമസ്‌റ്റിക്‌ നഴ്‌സിഗങ്ങ്‌, ഓഫീസ്‌ സെക്രട്ടറിഷിപ്പ്‌, ട്രാവല്‍ ആന്‍റ്‌ ടൂറിസം, മെഡിക്കല്‍ ലാബ്‌ ടെക്‌നീഷ്യന്‍ എന്നീ സബ്‌ജക്ടുകളുടെ ഇന്ററാക്ടീവ്‌ മള്‍ട്ടിമീഡിയ ലെസണുകളാണ്‌ പോര്‍ട്ടലില്‍ ഉള്ളത്‌.
വിദ്യാര്‍ത്ഥികള്‍ക്ക്‌ ബുദ്ധിമുട്ട്‌ അനുഭവപ്പെടുന്ന ശാസത്ര-ഗണിതശാസ്‌ത്ര വിഷയങ്ങള്‍ വിനോദത്തിലൂടെ കൈകാര്യം ചെയ്യുന്നു എന്ന പ്ര്‌ത്യേകതയും പോര്‍ട്ടിനുണ്ട്‌. ലേണിങ്ങ്‌ മൊഡ്യൂളിനു ശേഷം ഉപരി വിജ്ഞാനം ആവശ്യമുള്ള വിദ്യാര്‍ത്ഥികള്‍ക്കായി റഫറന്‍സ്‌ സൈറ്റുകളിലേക്കുള്ള ലിങ്ക്‌ ഫ്രീ ആന്റ്‌ ഓപ്പണ്‍ പോര്‍ട്ടലിന്റെ സവിശേഷതകളാണ്‌. ഓരോ മൊഡ്യൂളുകളുടേയും ഇംഗ്ലീഷ്‌ പതിപ്പ്‌ ലഭ്യമാക്കുന്നതിന്‌ പ്രത്യേക സാങ്കേതിക സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. ലസണ്‍ പ്ലാന്‍, ഉപരി പഠനം, പ്രോജക്ട്‌, അഭിരുചി പരീക്ഷ. പാഠപുസ്‌തകത്തെ അടിസ്ഥാനപ്പെടുത്തിയിട്ടുള്ള ദൃശ്യങ്ങള്‍ തുടങ്ങിയവ പോര്‍ട്ടലിനെ ആകര്‍ഷകമാക്കുന്നു. വിദ്യാഭ്യാസ വിദഗ്‌ധര്‍, അധ്യാപകര്‍, വിദ്യാഭ്യാസ മനശാസ്‌ത്രഞ്‌ജര്‍ തുടങ്ങി നൂറിലധികം വിദഗ്‌ധരുടെ ശ്രമഫലമാണ്‌ ഇത്തരമൊരു സംവിധാനം വരുന്നത്‌.



















അച്ഛനെയും അമ്മയെയും ഒഴികെ എന്തും വാടകക്ക് , കല്യാണങ്ങള്‍ക്കും ഉണ്ടാകും അത്തരം ആവശ്യങ്ങള്‍

എന്തും വാടകക്ക് കിട്ടുന്ന കാലമാണ്. അതാണ് കൂടുതല്‍ സൗകര്യവും. അമ്മയെയും അച്ഛനെയും ഒഴികെ എന്തും വാടകക്ക് കിട്ടുമെന്നാണ് പറയാറ്. വെഡിങ് വസ്ത്ര...