2012 മേയ് 30

ഭൂതം തെയ്യം എന്നിലൂടെ



ഇരു കൈകളും ചേര്‍ത്ത് തൊഴുതു നിന്ന എന്റെ മുന്നിലേക്ക് ഭൂതം തെയ്യം പെട്ടെന്നാണ് ചാടി വന്നത്. പൊടുന്നനെ ഞാനൊന്ന് പേടിച്ചുവെന്നത് സത്യം.അത് മാത്രമേ പേചി തോന്നിയുള്ളു. വിവാഹം കഴിഞ്ഞ് ആദ്യത്തെ തെയ്യം എന്നതായിരുന്നു ശ്രീയുടെ സന്തോഷത്തിനാദാരമെങ്കില്‍ എന്റേത് അങ്ങനെയായിരുന്നില്ല. രജിയുടെ പറയാതെ പറഞ്ഞ അപൂര്‍വം വാക്കുകളിലും എഴുത്തിലും മാത്രം കണ്ടുപരിചയിച്ച തെയ്യക്കോലങ്ങളെ തൊട്ടടുത്ത് കാണാന്‍ കഴിഞ്ഞുവെന്നതായിരുന്നു എന്റെ സന്തോഷം. എല്ലാവര്‍ക്കും ഭക്തിയുടെ നിമിഷങ്ങള്‍ സമ്മാനിച്ച അവസരത്തില്‍ ഒപ്പം നിന്ന് കസിന്‍ പറഞ്ഞു ഇത്തവണ ഭൂതത്തിന് വല്ലാതെ കലിപ്പു പിടിച്ചിരിക്കുന്നു. വിളക്ക് കാല്‍ നില്‍ക്കുന്നിടത്തേക്ക് ഇതുവരെ കയറി വന്നിട്ടില്ല. പിന്നെ ഞാനും ശ്രദ്ധിക്കാന്‍ തുടങ്ങി. മൂന്ന് തവണ പടി കരി വന്നു. നട അടഞ്ഞ് നില്‍ക്കരുത്. അങ്ങനെ നില്‍ക്കുന്നതുകൊണ്ടാവാം കയറി വന്നത്. എന്തായാലും ഞാന്‍ കൊതുകത്തോടെയും നനുത്ത നഷ്ടപ്പെട്ട പഴയ സുഹുത്തിന്റെ ഓര്‍മകളോടെയാണ് ഭൂതത്തിനെ കണ്ടത്. എങ്കിലും തൊട്ടടുത്ത് ശ്രീ വേണമെന്ന് തോന്നി. കാവിനുള്ളില്‍ നിന്ന് കാണാതെ ആള്‍ക്കൂട്ടത്തിനുള്ളില്‍ തിക്കിലും തിരക്കിലും നിന്ന് കാണുകയാവും ശ്രീ. ശരിക്കു പറഞ്ഞാ അതാണ് രസം. അടുത്ത തവണ ആരെന്ത പറഞ്ഞാലും അങ്ങനെത്തന്നെ നിന്ന് കാണണം. ഇടക്ക് ഭൂതം ദണ്ഢ് കൊണ്ട് ആളുകളെ തല്ലുന്നുണ്ട്. അടുത്ത തവണ ഉത്സവം കാണാന്‍ പറ്റില്ലാത്രേ. മോശമാണ് ദണ്ഡ് കൊണ്ടാല്‍. ആണ്‍കുട്ടികള്‍ക്ക് ഹരം കയറി. അവന്‍മാര്‍ ഭൂതത്തെ വല്ലാതെ ദേഷ്യം പിടിപ്പിക്കുന്നത് കണ്ടു. പിന്നെ സങ്കടം പറച്ചിലായി ഭൂതം. എന്തോ അപ്പോ എനിക്കും സങ്കടം വന്നൂ ട്ടോ.. എന്താണെന്ന് ചോദിച്ചാ അറീല്ല. പിന്നെ വരവിന് പോക്കായി.. അപ്പോ ആരും കൂടെ പോകാറില്ലത്രേ..ഒരിക്കല്‍ വരവിന് പോയിട്ടുവന്നപ്പോള്‍ ഭൂതം സ്വന്തം അച്ഛനെ കണ്ടുപോയി. ആരെയെങ്കിലും കണ്ടാല്‍ കൊല്ലണമെന്നാണ് മതം. സ്വന്തം അച്ഛനെ കൊല്ലാന്‍ ആദ്യം മടി കാണിച്ചെങ്കിലും പിന്നീട് ഭൂതം കൊന്നു കൊടലെടുത്തു അത് തന്റെ മെയ്യാഭരണമായി കഴുത്തിലണിഞ്ഞു. അതാേ്രത ഭൂതത്തിന്റെ കഴുത്തില്‍ കാണുന്ന ചുവന്ന മാല. കസിന്‍ പറഞ്ഞ് നിര്‍ത്തിയപ്പോള്‍ അല്‍പ്പം ശുണ്ഠി വന്നു. ശ്രീക്ക് ഇതൊക്കെ നേരത്തെ പറഞ്ഞ് തരാന്‍ പാടില്ലേ. എന്തെങ്കിലും പറയാന്‍ പറഞ്ഞാ ഒന്നും ഇല്ലാന്ന് പറയും. ഒരു നൂറായിരം കാര്യങ്ങള്‍ അറിഞ്ഞാലും മറ്റുള്ളവരിലേക്ക് പകര്‍ന്ന് കൊടുക്കാത്ത ശ്രീയുടെ സ്വഭാവത്തോട് അല്‍പ്പം കുണ്ഠിതവും തോന്നി. തെയ്യം കഴിഞ്ഞ് പുലര്‍ച്ചെ വീട്ടിലെത്തി ഉറങ്ങാന്‍ കിടന്നപ്പോള്‍ ശ്രീയോട് ഭൂതം കല്‍വിളക്കിനടുത്തുവരെ കറി വന്നത് സൂചിപ്പിച്ചു. അയാള്‍ക്ക് ചൂടെടുക്കുന്നുണ്ടാവും. അയാളും മനുഷ്യനല്ലേ അങ്ങനെ എത്തിയതാവും. മറുപടി എന്റെ മനസിന് തൃപ്തികരമായോ എന്നറീല്ല. ഞാന്‍ വേഗം ഉറങ്ങി.

അച്ഛനെയും അമ്മയെയും ഒഴികെ എന്തും വാടകക്ക് , കല്യാണങ്ങള്‍ക്കും ഉണ്ടാകും അത്തരം ആവശ്യങ്ങള്‍

എന്തും വാടകക്ക് കിട്ടുന്ന കാലമാണ്. അതാണ് കൂടുതല്‍ സൗകര്യവും. അമ്മയെയും അച്ഛനെയും ഒഴികെ എന്തും വാടകക്ക് കിട്ടുമെന്നാണ് പറയാറ്. വെഡിങ് വസ്ത്ര...