2010 ജൂൺ 21

മലബാറിലെ കല്യാണ വിഷയങ്ങള്‍

കഴിഞ്ഞ രണ്ട്‌ മാസമായി പത്രങ്ങളില്‍ നിറയെ കാണുന്ന വാക്കാണ്‌ 'കല്യാണ വീട്ടിലെ റാഗിങ്‌ '.മുന്‍കാലങ്ങളില്‍ പത്രത്തില്‍ ഈ വാക്ക്‌ കാണുമ്പോള്‍ വായനക്കാരന്‌ ഒരു ഉള്‍ക്കിടിലമായിരുന്നു.കുറച്ച്‌ കാലം കഴിഞ്ഞപ്പോള്‍ എങ്ങും എവിടെയും റാഗിങ്ങായി.പരാതികള്‍,ചര്‍ച്ചകള്‍, ആത്മഹത്യകള്‍,പരിഹാരമാര്‍ഗങ്ങള്‍....ഇങ്ങനെ റാഗിങ്ങുമായി ബന്ധപ്പെട്ട്‌ നിരവധി കാര്യങ്ങള്‍.ഇന്നിപ്പോള്‍ മറ്റേതൊരു വാക്കിനെയും പോലെ ഈ പദവും ജീവിതത്തിന്റെ ഒരു ഭാഗമായി മാറി.ചര്‍ച്ച ചെയ്‌തു മടുത്ത സമൂഹം ഇതിനെയും ഒരു പെട്ടിക്കുള്ളിലാക്കി.ഇഓഓൗ അവസരത്തിലാണ്‌ റാഗിങ്ങിന്റെ കല്യാണവേഷം.
കല്യാണവീടുകളില്‍ വധൂവരന്‍മാരെ കളിയാക്കിയുള്ള യുവാക്കളുടെ കോപ്രായങ്ങള്‍ക്ക്‌ വന്ന ചെല്ലപ്പേര്‌-കല്യാണവീട്ടിലെ റാഗിങ്ങ്‌ !ഇത്‌ പത്രക്കാരുടെ കണ്ടുപിടുത്തമോ?, നാട്ടുകാരുടേതോ?
ഓരോ നാടിനും ഓരോ സംസ്‌കാരം ഉണ്ട്‌.അതനുസരിച്ച്‌ അവരുടെ ആചാരങ്ങളും അനുഷ്‌ഠാനങ്ങളും വ്യത്യസ്‌തമായിരിക്കും.വിവാഹത്തിന്റെ കാര്യത്തിലും അങ്ങനെ തന്നെ.കല്യാണം നിശ്ചയിച്ച വരന്‍ തന്നെ വധുവിനെതട്ടിക്കൊണ്ടു പോയി കല്യാണം കഴിക്കുന്ന രീതിയും ഉണ്ട്‌ .കല്യാണവീടുകളില്‍ വധൂവരന്‍മാരെ കളിയാക്കുകയും തമാശകള്‍ നേരത്തെ തന്നെ ഉണ്ട്‌. എന്നാല്‍ ഇത്തരം തമാശകള്‍ അതിര്‌ വിട്ടു പോകുന്നു എന്നായാലോ?പലപ്പോഴും ഇത്തരം തമാശകളിലെ വില്ലന്‍ മദ്യവും.തലേ ദിവസം മദ്യത്തിന്റെ സാന്നിധ്യം ഇല്ലെങ്കില്‍ വിവാഹ വീട്ടില്‍ ആള്‌ കാണുമോ എന്നതില്‍ സംശയമാണ്‌.തലേ ദിവസം മാത്രമല്ല കല്യാണം കഴിഞ്ഞും അതിന്റെ സല്‍ക്കാരം വേണം.എങ്കിലേ തങ്ങളുടെ പത്രാസ്‌ നാലാളുകള്‍ അറിയൂ എന്നായി.മദ്യം കഴിച്ചാല്‍ എന്തും പറയാമെന്നും കാട്ടിക്കൂട്ടാമെന്നും ആണ്‌്‌്‌ ഇത്തരക്കാരുടെ ധാരണ.ഇത്തരം ആളുകള്‍ വരന്റെ സുഹൃത്തുക്കള്‍ തന്നെയാണെന്നതാണ്‌ വാസ്‌തവം.ഇവര്‍ പുതിയൊരു ജീവിതം തുടങ്ങുന്ന നല്ല മുഹൂര്‍ത്തത്തെ നശിപ്പിക്കുന്നു.എതിര്‍ത്ത്‌്‌്‌ ഒരു വാക്കുപോലും വീട്ടുകാര്‍ക്ക്‌ പറയാന്‍ കഴിയില്ല.തങ്ങളുടെ മകനും മുന്‍പ്‌്‌്‌ ഇതുപോലെുള്ള വേലത്തരങ്ങള്‍ കാട്ടിയിട്ടുണ്ടാവും.പക്ഷേ,ഇപ്പോള്‍ സ്വാനുഭവത്തില്‍ വന്നപ്പോഴാണ്‌ അതിന്റെ പ്രയാസം മനസിലാക്കുന്നത്‌്‌.വീട്ടുകാര്‍ വായ്‌്‌്‌മൂടിക്കെട്ടി നില്‍ക്കുകയല്ലാതെ എന്ത്‌്‌്‌ ചെയ്യാന്‍.ജീവിതത്തിന്റെ ധന്യമായ ഈ മുഹൂര്‍ത്തം അലങ്കോലപ്പെടുത്തുന്ന നമ്‌്‌്‌മുടെ സംസ്‌കാരം ശ്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌്‌ളാഘനീയം തന്നെ.
തലശ്ശേരി, കണ്ണൂര്‍ ഭാഗങങളിലാണ്‌ ഇത്തരം പോക്കൂത്തുകള്‍ ഏറെ റിപ്പോര്‍ട്ടു ചെയ്‌തിട്ടുള്ളത്‌.ഇതിനെയും രാഷ്ട്രീയവല്‍ക്കരിക്കാന്‍ ഏറെ ശ്രമിച്ചിട്ടുണ്ടെന്നു തോന്നും ചില പത്ര വാര്‍ത്തകള്‍ കണ്‌്‌്‌ടാല്‍.കല്യാണ വീട്ടിലെ റാഗിങ്ങിനെതിരെ രാഷ്‌്‌്‌ട്രീയ പാര്‍ട്ടികളും എന്ന തലക്കെട്ടാണ്‌ ഇത്തരം ചിന്തയ്‌ക്ക്‌്‌്‌ ആധാരം.കൊടിയുടെ നിറഭേദമില്ലാതെ എല്ലാവരും ഇതിനെതിരെ രംഗത്ത്‌്‌ വന്നത്‌്‌ ശരിയല്ലാന്നുണ്ടോ? ഈ കാര്യത്തിലെങ്കിലും രാഷ്ട്രീയ പാര്‍ട്ടികള്‍ ഒരുമിച്ചു നിന്നല്ലോ.ഇല്ലെങ്കില്‍ നാളെ തങ്ങളുടെ വീട്ടിലും ഇത്തരം ബോംബുകള്‍ വീഴാന്‍ സാധ്യതയുണ്ടെന്ന തിരിച്ചറിവാകാം ഈ പടപ്പുറപ്പാടിനു പിന്നില്‍.
വധുവിനെ വരന്റെ സുഹൃത്തുക്കള്‍ ഒരുമിച്ച്‌്‌്‌ കൂടി നിന്ന്‌്‌്‌ കളിയാക്കുമ്പോള്‍ ലഭിക്കുന്ന നിര്‍വൃതി എന്തെന്ന്‌്‌്‌ ഇനിയും മനസിലാകാത്ത കാര്യാണ്‌്‌്‌.തങ്ങളുടെ മകള്‍,പെങ്ങള്‍ ഒക്കെ നാളെ ഇത്തരം അവസ്ഥയില്‍ എത്തുമെന്ന സത്യാവസ്ഥ എന്തുകൊണ്ട്‌്‌ ഓര്‍മിക്കുന്നില്ല.തമാശയും കളിയാക്കലും മനസിലാവും എന്നാല്‍ വഷളത്തരങ്ങളും മോശം വാക്കുകളും ജീവിത പങ്കാളിയുടെ സുഹൃത്തുക്കളില്‍ നിന്ന്‌്‌ അനുഭവിക്കേണ്ടി വരുന്ന സ്‌ത്രീയുടെ മാനസികാവസ്ഥയെ ഏതു സംസ്‌കാരത്തിന്റെ പേരിട്ട്‌്‌്‌ വിളിക്കണം.ആത്മാഭിമാനം എന്നത്‌ പുരുഷന്റെ മാത്രമാണോ? ജീവിത പങ്കാളിയുടെ മുന്നില്‍ വച്ചാണ്‌ അവള്‍ ഇത്തരം അപമാനത്തിന്‌ ഇരയാകേണ്ടി വരുന്നത്‌.വധൂവരന്‍മാരെ പരിക്കേല്‍പ്പിക്കുന്ന വിധത്തില്‍ വരെ സുഹൃത്തുക്കളുടെ ലീലാവിലാസം മാറി.ഇതിനെതിരെ സ്‌ത്രീകളായിരുന്നു രംഗത്ത്‌ വന്നിരുന്നെങ്കില്‍ ഇതൊരു സ്‌ത്രീപ്രശ്‌നം എന്ന പേരില്‍ എഴുതിത്തള്ളുകയേ ഉണ്ടാവുമായിരുന്നുള്ളു.പുരുഷന്‍മാര്‍ തന്നെയാണ്‌ ഇതിനെതിരെ രംഗത്ത്‌ വന്നിരിക്കുന്നത്‌.കാരണം അവരെക്കുടി ബാധിക്കുടി ബാധിക്കുന്നതാണെന്ന്‌ ചില പുരുഷകേസരികള്‍ക്കെങ്കിലും തോന്നിയിട്ടുണ്ടാവണം.അല്ലാത്തപക്ഷം തന്റെ അമ്മ,പെങ്ങള്‍,ഭാര്യ,മക്കള്‍ ഇവരെയൊക്കെ സംബന്ധിക്കുന്നതാവാം കാരണം.സംസ്‌കാരം,പൈതൃകം തുടങ്ങിയ വാക്കുകള്‍ ഇന്നത്തെ തലമുറയ്‌ക്ക്‌ കാതടപ്പിക്കുന്ന വാക്കുകളാണ്‌.ഇന്നിതാണെങ്കില്‍ നാളെ എന്താവും.അഴീക്കോട്‌ മാഷ്‌ ചോദിച്ചതുപോലെ ``ഞാന്‍ മരിച്ചാല്‍ ആരാണാവോ എതിര്‍ക്കുക''.വിഷയം ഇതല്ലെങ്കില്‍ക്കൂടിയും നാളത്തെ തലമുറയെക്കുറിച്ചുള്ള ആശങ്ക അതിലുണ്ട്‌.
എന്തും വെറൈറ്റി എന്ന ഇംഗ്ലീഷ്‌ പദം കീഴടക്കിയിരിക്കുന്നു.അതില്ലാതെ യുവതലമുറയ്‌ക്ക്‌ ജീവികികാന്‍ കഴിയില്ല.കല്ല്യാണ വീട്ടിലെ റാഗിങ്ങും ഇതുപോലെ തന്നെ.
മുന്‍കാലങ്ങളില്‍ യുവജനതയ്‌ക്ക്‌ ശരിയായ രാഷ്‌ട്രീയ അവബോധം ഉണ്ടായിരുന്നു.ആശയപരമായ തര്‍ക്കങ്ങള്‍ അന്നവരെ യുവജനവിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുനാന്‍ പ്രേരിപ്പിച്ചിരുന്നു.ഇന്ന്‌ ഏതു വിദ്യാര്‍ത്ഥി പ്രസ്ഥാങ്ങളാണ്‌ കാമ്പുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്‌.ഇത്തരം സംസ്‌കാരം ഉടലെടുത്തതില്‍ നിരവധി കാരണങ്ങള്‍ കണ്ടെത്താനാവും.എന്തൊക്കെയായാലും `റാഗിങ്ങ്‌' എന്നു മുതലാണോ മരണ വീട്ടിലേയ്‌ക്കെത്തുക.അവിടെ ആരാണാവോ ഇത്തരം പ്രവൃത്തികള്‍ക്ക്‌ ഇരയാവുക.മരിച്ചുകിടക്കുന്നവനോ അതോ അവന്റെ ഭാര്യയോ?

1 അഭിപ്രായം:

അച്ഛനെയും അമ്മയെയും ഒഴികെ എന്തും വാടകക്ക് , കല്യാണങ്ങള്‍ക്കും ഉണ്ടാകും അത്തരം ആവശ്യങ്ങള്‍

എന്തും വാടകക്ക് കിട്ടുന്ന കാലമാണ്. അതാണ് കൂടുതല്‍ സൗകര്യവും. അമ്മയെയും അച്ഛനെയും ഒഴികെ എന്തും വാടകക്ക് കിട്ടുമെന്നാണ് പറയാറ്. വെഡിങ് വസ്ത്ര...