2010 ജൂൺ 21

മഞ്ഞുമലയുടെ തോഴി

മഞ്ഞില്‍ പുതഞ്ഞ്‌ നിലാവിന്റെ കുളിരണിഞ്ഞ്‌ സൂര്യകിരണങ്ങളില്‍ സ്വര്‍ണ്ണവര്‍ണ്ണമണിഞ്ഞ്‌ തലയുയര്‍ത്തിപ്പിടിച്ചു നില്‍ക്കുന്ന ഹിമവാന്‍... അതായിരുന്നു അവളുടെ സ്വപ്‌നം...കേരളശേരി ചുണ്ടയില്‍ക്കളം വീട്ടില്‍ രാമനുണ്ണി മകള്‍ രാജലക്ഷമി(40)യെക്കുറിച്ചാണ്‌ പറഞ്ഞത്‌.1995ല്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ നേതൃത്വത്തിലുള്ള ആദ്യ കൈലാസ യാത്രയില്‍ പങ്ക്‌ചേര്‍ന്ന രാജലക്ഷ്‌മി 2009ല്‍ എത്തി നില്‍ക്കുമ്പോള്‍ 14ാം തവണയും ഹിമാലയം കയറിയതിന്റെ നിര്‍വൃതിയിലാണ്‌.
മഞ്ഞുപാളികളിലൂടെ സാവധാനം തെന്നിനീങ്ങുകയും പാറക്കെട്ടുകളും കുന്നിന്‍ ചരിവുകളുമടങ്ങുന്ന മരണതുല്യമായ ഹിമാലയം താണ്ടുകയും ചെയ്‌ത രാജലക്ഷിയ്‌ക്ക്‌ കൈലാസനാഥനോടുള്ള പ്രണയത്തെയാണ്‌ ഇവിടെ കാണാന്‍ കഴിയുന്നത്‌.വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്‍കൂര്‍ അനുമതിയും കര്‍ശന വൈദ്യപരിശോധനയും പൂര്‍ത്തീകരിച്ചാല്‍ മാത്രമേ ഇന്ത്യ-ടിബറ്റ്‌ അതിര്‍ത്തി പങ്കിടുന്ന കൈലാസയാത്ര തുടരാനാവൂ.മെയ്‌,ജൂണ്‍,ജൂലായ്‌,ആഗസ്റ്റ്‌,സെപ്‌തംബര്‍ മാസങ്ങളില്‍ മാത്രമേ യാത്ര അനുവദിക്കുന്നുള്ളൂ.ഇവര്‍ക്കാവശ്യമായ ലോഡ്‌ജിംഗ്‌ നിര്‍വഹിക്കുന്നത്‌ സര്‍ക്കാരാണ്‌.ന്യൂഡല്‍ഹിയില്‍ നിന്നും ഡാര്‍ജലിംഗ്‌വരെ ബസിലാണ്‌ യാത്ര.ഏതാണ്ട്‌ 18500 അടി ഉയരമുള്ള അത്യുന്നതങ്ങളായ പര്‍വതനിരകളിലൂടെയുള്ള കാല്‍ നട യാത്രയാണിത്‌.ഇടയ്‌ക്കൊന്ന്‌ വഴുതിയാല്‍ ആയിരക്കണക്കിന്‌ അടി താഴേയ്‌ക്ക്‌ പതിക്കാനുള്ള അപകടസാധ്യതയും ഏറെയാണ്‌.അനുയോജ്യമായ ഓക്‌സിജന്‍ കിട്ടാതെ ധാരാളം പേര്‍ മരിക്കുന്നു.1998ല്‍ഹിന്ദി സിനിമാനടന്‍ കബീര്‍ബേദിയുടെ ഭാര്യ ഉള്‍പ്പെട്ട 60 അംഗ സംഘം മാള്‍പ്പയിലെ കുടിലിന്‌ മുകളിലേയ്‌ക്ക്‌ മലയിടിഞ്ഞ്‌ വീണ്‌ ദാരുണമായി മരണപ്പെട്ടു.ഈ സംഭവം രാജലക്ഷമിയുടെ മനസില്‍ ഇന്നും വേദനയായി അവശേഷിക്കുന്നു.
ഡാര്‍ജലിംഗില്‍ നിന്നും തുടങ്ങി ഗാല,മാള്‍പ്പ,ബുധി,ഗുഞ്ചി,കാലാപാനി,നാബിഡാന്‍,ലിപൂപാസ്‌ എന്നിവിടങ്ങളില്‍ താമസിച്ച്‌ തക്ലാക്കോഡില്‍ എത്തുന്നു.ഏറെ ബുദ്ധക്ഷേത്രങ്ങളുള്ള ഇവിടെ നിന്നാണ്‌ യാത്ര ആരംഭിക്കുന്നത്‌.അവിടെ നിന്നപം കാല്‍നടയായി 50കിലോമീറ്റര്‍ അകലെയുള്ള മാനസ സരോവറില്‍ എത്തുന്നു.വീണ്ടും 40കിലോമീറ്റര്‍ സഞ്ചരിച്ചാലേ ദേശത്തിന്റെ പടയാളിയെപ്പോലെ ശിരസുയര്‍ത്തിപ്പിടിച്ചു നില്‍ക്കുന്ന ഹിമാലയത്തിലെത്താനാവൂ.തക്ലാക്കോഡില്‍ നിന്നും കിഹുവിലേയ്‌ക്കുള്ള യാത്രാവഴിയില്‍ രാക്ഷസ്ഥല്‍ എന്ന അതിമനോഹരമായ തടാകം ഉണ്ട്‌.ശിവപ്രീതിക്കായള്ള രാവണന്റെ കൊടും തപസ്സ്‌ ഈ തടാകക്കരയിലായിരുന്നെന്നാണ്‌ ഐതീഹ്യം.

1 അഭിപ്രായം:

  1. പെട്ടെന്ന് യാത്ര നിന്നു പോയതെന്തെ?

    (വാക്ക് തിട്ടപ്പ്ടുത്തല്‍ വലിയ ബുദ്ധിമുട്ടാണ്, ദയവായി മാറ്റൂ)

    മറുപടിഇല്ലാതാക്കൂ

അച്ഛനെയും അമ്മയെയും ഒഴികെ എന്തും വാടകക്ക് , കല്യാണങ്ങള്‍ക്കും ഉണ്ടാകും അത്തരം ആവശ്യങ്ങള്‍

എന്തും വാടകക്ക് കിട്ടുന്ന കാലമാണ്. അതാണ് കൂടുതല്‍ സൗകര്യവും. അമ്മയെയും അച്ഛനെയും ഒഴികെ എന്തും വാടകക്ക് കിട്ടുമെന്നാണ് പറയാറ്. വെഡിങ് വസ്ത്ര...