2017 സെപ്റ്റം 23

വേദനയില്‍ നീറുന്ന അമ്മമാര്‍

അമ്മ മനസ് തങ്ക മനസ്... മുറ്റത്തെ തുളസി പോലെ.... ഈ തരത്തിൽ അമ്മയുടെ മനസിനെ കവി വർണിച്ചിട്ട് അധിക കാലം ഒന്നും ആയില്ല. പലപ്പോഴും 'അമ്മ' എന്ന വാക്കിന് പകരം വെക്കാൻ ഒന്നും ഇല്ല.പുതിയ കാലഘട്ടത്തിൽ അത്തരത്തിൽ പൊതുവായി പറയാൻ കഴിയുമോ എന്നത് സംശയമാണ്.. 'അമ്മ' മാറിത്തുടങ്ങിയിരിക്കുന്നു. ചിലയിടങ്ങളിൽ മാർക്കറ്റ് ചെയ്യപ്പെട്ട വാക്ക് . ചിലയിടങ്ങളിൽ വെറും സത്രീയോ വ്യക്തിയോ ചിലപ്പോൾ ഇതൊന്നും അല്ലാതെയും ആകുന്നു. സമീപ കാലങ്ങളിൽ വലിയ - ചെറിയ വാർത്തകളിൽ ഒരു പാട് അമ്മമാർ നിറഞ്ഞു നിന്നു. ഏറ്റവും അവസാനം കണ്ടത് ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയെയാണ്.അമ്മയാണ്... അമ്മയാണ്.... എന്ന് ചാനൽ അവതാരകൻ ആവർത്തിച്ചു പറയുന്നതും നമ്മൾ കേട്ടു . ആ അമ്മയെ രാഷ്ട്രീയത്തിന്റെ മേലങ്കി പുതപ്പിക്കാനും അത്തരത്തിലാക്കി മാറ്റാനും ശ്രമങ്ങളുണ്ടായി. ഏതിനെയും രണ്ട് തലത്തിൽ കാണുന്ന വിശാലമനസ്കരുള്ള സോഷ്യൽ മീഡിയ ഇത്തവണ പക്ഷേ, സർക്കാരിനെതിരായി നില കൊണ്ടു. കുറച്ചു ന്യായീകരണ തൊഴിലാളികൾ ഒഴികെ. എന്നാൽ രാഷട്രീയം മാറ്റി ഒന്ന് ചിന്തിക്കാം. കോഴിക്കോട്ടുകാരിയ സാധാരണ ഒരു വീട്ടമ്മ. മകനെ ഘാതകരെ അറസ്റ്റ് ചെയ്യണമെന്ന് നീതിപീഠത്തോട് കേഴുന്നു. ആദ്യമൊക്കെ മാധ്യമങ്ങളിലൂടെ പതിയെ. പതിയെ. പിന്നീട് ആ നിലവിളിക്ക് ശക്തി കൂടി വന്നു. ഒടുവിൽ ശബ്ദം പതറാതെ തൊണ്ടയി sറാതെ അവർ അഭിമുഖങ്ങൾ നൽകുന്നു. എവിടെ നിന്നാണ് ധൈര്യം എന്ന് ചോദ്യം ഉയരുന്നുണ്ടാവണം. മാധ്യമങ്ങൾ ഇല്ലെങ്കിലും അവരങ്ങനെയാവും. കാരണം അവർക്ക് നഷ്ടമായത് സ്വന്തം സ്വപ്നം മാത്രമല്ല. അവിടെയാണ് സ്ത്രീയും അമ്മയും തമ്മിൽ വേർതിരിയുന്നത്. ഒരു സ്ത്രീ അമ്മയാകുന്നു എന്നറിയുന്ന നിമിഷം മുതൽ അവൾക്ക് വേണ്ടിയുള്ള ജീവിതം അവസാനിച്ചു. പിന്നീടുള്ളത് അവളിലെ പുതുജീവന് വേണ്ടിയാണ്. അവൾ കേൾക്കുന്നത്, ശബ്ദിക്കുന്നത്, മണക്കുന്നത്, സ്പർശിക്കുന്നത് ഒക്കെ.. ഓരോ വളർച്ചയും അമ്മയിലൂടെയാണ്. രക്ത ബന്ധത്തിനപ്പുറം ആരും കാണാത്ത ഒരു നൂൽ ആ ബന്ധത്തിലങ്ങനെ നിൽക്കുന്നതും അതാണ്. അപ്പോപ്പിന്നെ മഹിജയുടെ കരച്ചിൽ വേറിട്ട തൊന്നും അല്ല. അപ്പോ നഷ്ടമുണ്ടായത് ആ അമ്മക്ക് മാത്രമാണ്. അവരുടെ ആളിക്കത്തൽ ഉണ്ടാകും. പക്ഷേ, എവിടെയൊക്കെയോ ആ വേദന കാണുന്നതിന് പകരം നമ്മൾ അത് മാർക്കറ്റ് ചെയ്യാൻ ശ്രമിച്ചു. രണ്ട് തരത്തിൽ കാണാം അതിനെ ഒന്ന് അത് അനി വാര്യമായിരുന്നു. നിരന്തരം പറഞ്ഞു കൊണ്ടിരുന്നില്ലെങ്കിൽ കൊട്ടിയടച്ച കാതുകളിലേക്ക് എത്തുമായിരുന്നില്ല. മറ്റൊരു തലത്തിൽ പ്രയോഗങ്ങൾ നടത്തുമ്പോൾ .ഇത്തിരി നിയന്ത്രണം ആവാമായിരുന്നു. ബ്രേക്കിങ്ങുകൾക്ക് വേണ്ടി പിന്നാലെ പോകുന്ന അവസ്ഥയുണ്ടായി. എന്നിരുന്നാലും ആശ്വസിക്കാം മറ്റ് കേസുകളിൽ സംഭവിക്കുന്നത് പോലെയല്ല. വിജയം കാണുന്നത് വരെ കൂടെ നിൽക്കാനും മാധ്യമങ്ങൾക്ക് കഴിഞ്ഞു. ഇനി അതിനെ രാഷ്ട്രീയ വൽക്കരിക്കാതിരുന്നാൽ സമരം വിജയം കണ്ടു എന്ന് തന്നെ പറയാം. ഇതു പോലെയാണ് ഒരോ രാഷട്രീയ കൊലപാതകങ്ങൾ ഉണ്ടാവുമ്പോഴും അമ്മ മനസുകൾ നീറുന്നത്. അവർ ഒരു പാട് കരഞ്ഞും വേദനിച്ചും നീറി യും തീർന്നിട്ടുണ്ടാകും. അപ്പോപ്പിന്നെ സമരം ചെയ്യാനിരിക്കാൻ അവർക്ക് ത്രാണിയുണ്ടാകില്ല. ഇരുന്നൽ തന്നെ രാഷട്രീയ o അവിടെയും വിലങ്ങനെ നിൽക്കും. ഓരോ തവണയും വെട്ടിയരിയുമ്പോൾ മകനെ നഷ്ടപ്പെടുന്ന അമ്മമാരുടെ നിലവിളി പാർട്ടികൾ അവരവരുടേതായ കൊടികൾ പുതപ്പിച്ച് ഇല്ലാതാക്കുന്നു... വീണ്ടും ഇത്തരം നിലവിളികൾ ആവർത്തിക്കുന്നു. രക്തസാക്ഷികളായി ഓരോ അമ്മമാരുടെയും പൊന്നോമന പുത്രൻമാർ മാറും. അത്ര തന്നെ. പിന്നീട് ആ അമ്മയുടെ വയറ്റിലെ തീ കെടുത്താൻ ഒരു രക്ത സാക്ഷി മണ്ഡപത്തിനും കഴിയില്ല. അവരുടെ വിറയൽ മാറ്റാൻ എത് നിറത്തിലുള്ള കൊടിയായാലും കഴിയില്ല. അത്തരത്തിലൊരു അനുഭവം ഉള്ള ഒരമ്മയുടെ അനുഭവം പറയാ തെ പോകാൻ വയ്യ. 12 വയസുള്ള മാനസിക വെല്ലുവിളി നേരിടുന്ന ഒരു പെൺകുട്ടിയുടെ അമ്മയുടെ ഫോൺ കോൾ എന്നെ തേടിയെത്തി. അവരുടെ ശബ്ദത്തിൽ അൽപ്പം പോലും പതർച്ചയില്ലായിരുന്നു. അവർക്ക് ഒറ്റ ആവശ്യമേ ഉണ്ടായിരുന്നുള്ളൂ. തന്റെ മകളെ ലൈംഗികമായി പീഡിപ്പിച്ച വരെ നിയമത്തിന്റെ മുന്നിൽ കൊണ്ടു വരിക. അത് മാത്രാണ് അവർ ആവ ശ്യപ്പെട്ടത്. രണ്ട് തവണ ആ പെൺകുട്ടിയെ രണ്ട് സ്ഥലങ്ങളിൽ വെച്ച് പീഡിപ്പിച്ചു. അതിലൊരാൾ പ്രായപൂർത്തിയാകാത്ത ആൺ കുട്ടിയും. ആ കാരണത്താൽ ജുവനൈൽ ജസ്റ്റിസ് ബോർഡാണ് തീരുമാനം എടുക്കേണ്ടത്. പൊലീസിന് അറസ്റ്റ് ചെയ്യാൻ മാർഗം ഇല്ല. നമ്മുടെ നിയമത്തിന്റെ പഴുതുകൾ സാധാരണക്കാരിയായ ആ അമ്മക്ക് ദഹിക്കുന്നതിനും അപ്പുറമായിരുന്നു. കാരണം പീഡനത്തിനിരയായ അവരുടെ മകളും പ്രായ പൂർത്തിയായില്ല എന്നത് അവരുടെ കാഴ്ചയിൽ വലിയ ശരിയാണ്. പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ ഏതറ്റം വരെയും പോകാൻ അവർ തയ്യാറായിരുന്നു. അതു കൊണ്ടാവണം രാത്രിയിൽ മൊഴിയെടുക്കാൻ പൊലീസ് വിളിച്ചപ്പോൾ അവർ ധൈര്യ സമേതം പോയത്. പക്ഷേ, പൊലീസുദ്യോഗസ്ഥൻ സ്ത്രീയാണെന്ന പരിഗണനയോ മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിയാണെന്നോ ബോധമില്ലാതെ അവരെ അപമാനിക ക യാ ണ് ചെയ്തത്. തളരാതെ അവർ വീണ്ടും മുന്നോട്ടു പോയി. മറ്റ് അമ്മമാർക്ക് ധൈര്യം നൽകണം എന്നാണ് അവരുടെ ചിന്ത. മൂന്നും ഏഴും വയസുള്ള കുട്ടികളെ പീഡിപ്പിച്ചവരുടെ അമ്മയെക്കാൾ പ്രതിയുടെ ഭാര്യയും രണ്ടു പെൺമക്കളുടെ അമ്മയുടേയും കണ്ണീരാണ്... ആശ്വാസ വാക്കുകൾ ഒന്നുമില്ല ഈ കണ്ണീരിനൊന്നും.. ചങ്കുപൊട്ടി ഇനിയും തുടരും ഈ അമ്മമാരുടെ കണ്ണീർ ധാര.. കാലവും സന്ദർഭവും സാഹചര്യവും മാറിയേക്കാം. പക്ഷേ വറ്റാത്തതായി അമ്മ കണ്ണീർ അപ്പോഴുമുണ്ടാകും... ആദ്യം പറഞ്ഞ സംഭവത്തിൽ ആ പൊലീസുദ്യോഗസ്ഥന് സസ്പെൻഷൻ വാങ്ങിക്കൊടുക്കാനും പ്രതികളെ അറസ്റ്റ് ചെയ്യാനും കഴിഞ്ഞു.രണ്ടാമത്തെ സംഭവത്തിൽ പ്രത്യേക ത ഉണ്ട്. കാരണം പെൺകുട്ടികളുടെ അമ്മ ആരും അറിയാതെ ഒതുക്കിത്തീർക്കാൻ ശ്രമിച്ചിരുന്നു. പറഞ്ഞു വന്നത് സ്വന്തം മക്കളെ വിൽക്കുന്ന അമ്മമാരും ഉണ്ട് എന്നതാണ്. അതു കൊണ്ട് തന്നെ ഇത്തരത്തിലുള്ളവരെ 'അമ്മ' എന്ന വാക്കിൽ നിർത്താൻ കഴിയില്ല. അങ്ങനെയായതുകൊണ്ടു മാത്രാണ് 'അമ്മ' എന്ന വാക്ക് ഇത്രയേറെ മൂല്യമുണ്ടാകുന്നതും..

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അച്ഛനെയും അമ്മയെയും ഒഴികെ എന്തും വാടകക്ക് , കല്യാണങ്ങള്‍ക്കും ഉണ്ടാകും അത്തരം ആവശ്യങ്ങള്‍

എന്തും വാടകക്ക് കിട്ടുന്ന കാലമാണ്. അതാണ് കൂടുതല്‍ സൗകര്യവും. അമ്മയെയും അച്ഛനെയും ഒഴികെ എന്തും വാടകക്ക് കിട്ടുമെന്നാണ് പറയാറ്. വെഡിങ് വസ്ത്ര...