2017 സെപ്റ്റം 23

കാമറക്ക് പിന്നിലെ വിധു വിന്‍സെന്‍റ്

മുന്പേ പോയ പല സ്ത്രീകള്‍ക്കും കഴിയാത്ത നേട്ടമാണ് വിധു വിന്‍സെന്റിന് കഴിഞ്ഞത്. നേട്ടത്തെ എങ്ങനെ കാണുന്നു.? ഒറ്റപ്പെട്ട സംഭവമാണിത് . ഇനി ഇത് ആവര്‍‌ത്തിക്കുമോ എന്ന് അറീല്ല. കുറച്ചു കാലങ്ങളായി സിനിമയില്‍ മാറിനടക്കല്‍ അംഗീകരിക്കുന്നുണ്ട്. മുഖ്യധാരാ സിനിമകളെ നോക്കിയാല്‍ നമുക്ക് മനസിലാവുന്നത് മറ്റ് മാതൃകകകളെ ആവര്‍ത്തിക്കുകയാണ് ചെയ്യുന്നത്. അപ്പോള്‍ എന്തെങ്കിലും തരത്തിലുള്ള വഴിമാറി നടക്കല്‍ അംഗീകരിക്കപ്പെടുന്പോള്‍ സന്തോഷം. ആളുകള്‍ സിനിമയെക്കുറിച്ച് ചോദിച്ചു തുടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ആളുകള്‍ തിയേറ്ററുകളിലേക്ക് എത്തിയേക്കും. എന്തുകൊണാണ് ഇത്തരം ഒരു സിനിമ എടുക്കാന്‍ തോന്നിയത്. വാണിജ്യ സിനിമ എന്ന ആശയം എന്തുകൊണ്ട് ഉണ്ടായില്ല? ഞാനൊരു സിനിമാക്കാരിയല്ല. സിനിമ ഒരു പാഷനായി കൊണ്ടുനടക്കുന്ന ആളുമല്ല. ഈ വിഷയം സിനിമയിലൂടെ പറയാം എന്നതുകൊണ്ട് മാത്രമാണ് സിനിമയെടുത്തത് തന്നെ. ആളുകള്‍ക്ക് കാണുന്പോ ഇഷ്ടമായേക്കാവുന്ന ഫോര്‍മുലയില്‍ സിനിമയെടുക്കാം എന്നൊന്നും ആലോചിച്ചിട്ടില്ല. റിസ്ക് എന്താണെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് ഈ വിഷയം തെരഞ്ഞെടുത്തത്. സ്ത്രീയെന്ന നിലയില്‍ മലയാള സിനിമയിലേക്ക് പ്രവേശിച്ചപ്പോള്‍ ഏതെങ്കിലും തരത്തിലുള്ള വെല്ലുവിളികള്‍ ഉണ്ടായിട്ടുണ്ടോ? വെല്ലുവിളികള്‍ ഉണ്ടായിരുന്നു. കൂടെ ജോലി ചെയ്യുന്നവരോട് കാര്‍ക്കശ്യത്തോടെ പെരുമാറുകയും ഒക്കെ ചെയ്യേണ്ടി വന്നിട്ടുണ്ട്. സിനിമയുടെ ചിത്രീകരണം തുടങ്ങുന്നതിന് മുന്പ് തന്നെ യൂണിറ്റില്‍ ആദ്യം ആവശ്യപ്പെട്ടത് സ്ത്രീ വിരുദ്ധ തമാശകള്‍ പാടില്ല എന്നതായിരുന്നു. അക്കാര്യത്തില്‍ നിയന്ത്രണം ഉണ്ടാകണം എന്ന് മുന്‍കൂട്ടി പറയുകയും ചെയ്തിരുന്നു. മലയാള സിനിമയിലെ സ്ത്രീ വിരുദ്ധത ഏറെ ചര്‍ച്ച ചെയ്യപ്പെട്ട കാലമാണ് ഇപ്പോള്‍. വിധു വിന്‍സെന്റ് സിനിമയെടുക്കുന്പോള്‍ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ ഉണ്ടാകില്ല എന്നാണോ? കഴിഞ്ഞ ദിവസം അവാര്‍ഡ് ജൂറിയിലുണ്ടായിരുന്ന സ്ത്രീയോട് സംസാരിച്ചു. സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ ഉള്ള സിനിമ അവാര്‍ഡിന് പരിഗണിക്കില്ലെന്ന് തീരുമാനിച്ച വിവരം പറ‍ഞ്ഞു. ആ വിവരം പറ‍ഞ്ഞപ്പോള്‍ ജൂറിയിലെ മറ്റ് പുരുഷന്‍മാര്‍ അതംഗീകരിക്കുകയും ചെയ്തു. ഈ മാറ്റം അഭിനന്ദനാര്‍ഹമാണ്. പ്രേക്ഷകര്‍ക്കും ഇത്തരത്തില്‍ തീരുമാനം എടുക്കാന്‍ കഴിയണം. ഞാനെന്തായാലും ഇത്തരം പരാമര്‍ശങ്ങള്‍ ഉള്ള സിനിമകള്‍ എടുക്കില്ലെന്നത് തീരുമാനിച്ചതാണ്. ചുവന്ന ആകാശത്തിന്റെ പശ്ചാത്തലത്തില്‍ സ്ത്രീ ഉടലിന്റെ ഭംഗി കാണത്തക്ക രീതിയിലുള്ള ഫ്രെയിമുകള്‍ ഉണ്ടെങ്കിലേ കഥ പറയാവൂ എന്നൊന്നും ഇല്ല. പ്ലെയിന്‍ ഫ്രെയിമില്‍ വെച്ചാലും പറയാന്‍ കഴിയും. ഓരോ ആളുകളും ഇത്തരം തീരുമാനങ്ങള്‍ എടുക്കേണ്ടതുണ്ട്. എന്തുകൊണ്ട് സ്ത്രീ കഥാപാത്രത്തിലൂടെ കഥപറഞ്ഞു. സ്ത്രീ പക്ഷ സിനിമ എടുക്കണം എന്ന തീരുമാനത്തില്‍ തന്നെയാണോ തുടങ്ങിയത്? മാന്‍ഹോളിന്റെ കഥ സ്ത്രീ കഥാപാത്രത്തിലൂടെ തന്നെയാണ് മുന്നോട്ടു പോകുന്നത്. തോട്ടിപ്പണി ചെയ്യുന്നത് പുരുഷന്‍മാരാണ്. അവരുടെ കാഴ്ചയില്‍ കഥ പറയുക എന്നത് എളുപ്പമാണ്. എന്നാല്‍ പുഷന്റെ കാഴ്ചയില്‍ പറയേണ്ട എന്നത് ആദ്യം മുതലുള്ള തീരുമാനമായിരുന്നു. എന്നാല്‍ ഭാര്യ, മകള്‍, മരുമകള്‍ തുടങ്ങിയ സ്ത്രീകളുടെ കാഴ്ചയില്‍ കഥ പറയണം എന്ന് തോന്നി. കാരണം അവരുടെ മാനസിക വ്യാപാരങ്ങള്‍ ചിത്രീകരിക്കണം എന്ന ഉദ്ദേശത്തില്‍ തന്നെയാണ് കഥ പറഞ്ഞത്. ഒരു സ്ത്രീക്ക് ഒറ്റക്ക് സിനിമ സിനിമ കാണാന്‍ സിനിമാ കൊട്ടകയില്‍ പോവുക എന്നത് ഇന്നും വലിയ പ്രതിസന്ധിയാണ്. പ്രത്യേകിച്ച് ഒറ്റക്ക് നിരന്തരമായി കൊട്ടകയില്‍പോയി സിനിമ കാണുന്ന പെണ്‍കുട്ടികളെ കാണുന്പോള്‍ നെറ്റി ചുളിക്കുന്ന ആളുകള്‍ ഇപ്പോഴും ഉണ്ട്. വിധുവിന്‍സെന്റിന് അത്തരം അനുഭവങ്ങള്‍ ഉണ്ടോ? 1998 മുതലാണ് തുടര്‍‌ച്ചയായി സിനിമ കാണുന്നത് . ഫിലിം ഫെസ്റ്റിവലുകളില്‍ പോയി അക്കാലം മുതല്‍ തന്നെ സിനിമ കണ്ടിട്ടുണ്ട്. അതിന് മുന്നെ തിയേറ്ററില്‍ പോയി വല്ലപ്പോഴും സിനിമ കാണുന്ന സ്വഭാവം ആണുണ്ടായിരുന്നത്. കോളേജില്‍ നിന്ന് ക്ലാസ് കട്ട് ചെയ്ത് ഒരു ദിവസം മൂന്ന് സിനിമകള്‍ വരെ കണ്ടിരുന്ന കഥകള്‍ പലര്‍ക്കും പറയാനുണ്ടായിരിക്കാം. പക്ഷേ, എനിക്ക് അത്തരത്തിലൊരു കഥയും പറയാനില്ല. എന്നാല്‍ എത്ര ഫിലിം ഫെസ്റ്റുവലുകളില്‍ നമ്മുടെ അമ്മമാര്‍ സിനിമ കാണാന്‍ പോകുന്നു എന്നത് ചിന്തിക്കേണ്ട കാര്യമാണ്. പുരുഷന്‍മാര്‍ക്കൊപ്പം വല്ലപ്പോഴും സിനിമകള്‍ കണ്ട പഴയ കാലമാണ് നമുക്കുണ്ടായിരുന്നത്. ഇപ്പോള്‍ സിനിമ കാണാറുണ്ടോ തീര്‍ച്ചയായും . ഇപ്പോള്‍ ധാരാളം സിനിമകള്‍ കാണാറുണ്ട്. പ്രത്യേകിച്ച് മറ്റ് ഭാഷകളിലുള്ളതും. മാധ്യമപ്രവര്‍ത്തന രംഗത്ത് നില്‍ക്കുന്പോള്‍ തന്നെ സിനിമകള്‍ കാണാറുണ്ട്. സ്ത്രീ പക്ഷ സിനിമ എന്നത് മാത്രമല്ല മാന്‍ഹോള്‍ മുന്നോട്ടു വെക്കുന്നത്. ദളിത് വിഷയം എന്നത് കൂടി പ്രസക്തമാണ്. ആദ്യം തന്നെ ഇത്തരത്തില്‍ ഒരു വിഷയം തെര‍ഞ്ഞെടുക്കുന്പോള്‍ വെല്ലുവിളികല്‍ ഉണ്ടായിരുന്നില്ലേ? ദളിത് വിഷയം പറ‍ഞ്ഞപ്പോള്‍ വലിയ വെല്ലുവിളി തന്നെയുണ്ടായി. പ്രധാനമായും ഇത്തരം വിഷയങ്ങല്‍ വിറ്റുപോകാന്‍ വലിയ ബുദ്ധിമുട്ടാണ് ആര് പണം മുടക്കും. മുടക്കിയാല്‍ എങ്ങനെ തിരിച്ചുപിടിക്കും എന്നതൊക്കെ വലിയ വിഷയമായിരുന്നു. ഈ വെല്ലുവിളികളാണ് ഞാന്‍ ഈ സിനിമക്ക് കൊടുക്കുന്ന വില. അവരില്‍ നിന്ന് മാറി നിന്ന് സെറ്റിട്ട് സിനിമ പറയുക എന്നല്ല ഞാന്‍ ചിന്തിച്ചത്. പകരം അവരില്‍ ക്യാമറ പ്ലെയ്സ് ചെയ്ത് കഥപറയാനാണ്. മുന്‍കാലങ്ങളില്‍ മലയാള സിനിമ പറഞ്ഞ ദളിത് കഥ പറച്ചിലുകള്‍ മാറി എന്ന് തോന്നുന്നുണ്ടോ? പ്രത്യേകിച്ച് കമ്മട്ടിപ്പാടം, കിസ്മത്ത്, തുടങ്ങിയ സിനിമകള്‍ വന്നപ്പോഴെങ്കിലും? രാജീവ് രവിയെപ്പോലുള്ളവര്‍ ഇത്തരം സിനിമകള്‍ കൊണ്ടുവരുന്നത് മാറ്റത്തിന്റെ ഭാഗമാണ്. കമ്മട്ടിപ്പാടം എന്ന സിനിമ ദുല്‍ഖര്‍ സല്‍മാന്‍ ഇല്ലെങ്കില്‍ ആളുകള്‍ തിയേറ്ററിലേക്കെത്തുമോ എന്നത് സംശയമാണ്. എങ്കിലും ഇത്തരം കഥകള്‍ ‌തെരഞ്ഞെടുക്കുന്നത് മാറ്റത്തിന്റെ ഭാഗമാണ്. കമ്മട്ടിപ്പാടം ഇത്തരത്തില്‍ താരമൂല്യം ഉള്ള ചിത്രമാണ്. എന്തുകൊണ്ടാണ് വിധു വിന്‍സെന്റ് ഇത്തരത്തില്‍ സ്റ്റാര്‍ വാല്യൂ ഉള്ള ഒരു നടനെയോ ന നടിയേയോ ഉള്‍പ്പെടുത്തി കഥ പറയാതിരുന്നത്? ഒന്ന് നമ്മള്‍ തുടക്കക്കാരാണ്. സാന്പത്തികം വലിയ പ്രശ്നമായിരുന്നു. മുടക്കാനുള്ള ആവശ്യം വേണ്ട തുക പോലും ഇല്ലാതെയാണ് ഇത്തരത്തിലൊരാശവുമായി ഇറങ്ങിത്തിരിച്ചത്. പക്ഷേ, ഇതിലഭിനയിച്ച ഓരോ ആളുകളുടേയും അഭിനയം കണ്ടാല്‍ ഇതല്ല ജീവിതം എന്ന് പറയില്ല. അത്രക്ക് മികച്ചതായിരുന്നു. എന്തുകൊണ്ടും നന്നായി. സിനിമ അംഗീകരിക്കപ്പെട്ടു. അടുത്ത സിനിമ ചിലപ്പോള്‍ താരമൂല്യമുള്ള സിനിമയാകാം. വേറൊരു രീതിയിലുള്ള കഥ പറച്ചിലുമായിരിക്കാം. ഈ സിനിമ ഇങ്ങനെയാണ് പറയാനുദ്ദേശിച്ചത്. മാന്‍ഹോള്‍ ഒരു സിനിമാ രൂപമല്ല. ഡോക്യു ഷിക്ഷനാണ് എന്ന ആരോപണം നിലനില്‍ക്കുന്നുണ്ടല്ലോ? ഈ വിമര്‍ശത്തെ എങ്ങനെ കാണുന്നു.? എല്ലാത്തരം വിമര്‍ശങ്ങളെയും സ്വാഗതം ചെയ്യുന്നു. ഡോക്യുമെന്ററി ഫിക്ഷന്‍ എന്നു പറയുന്നത് പലപ്പോഴും മലയാള സിനിമക്ക് അപരിചിതമാണ്. മലയാള സിനിമ ഒരുപാട് വഴിമാറി നടക്കാന്‍ ഇഷ്ടപ്പെടുന്നില്ല. മറ്റ് ഭാഷകളില്‍ ഇത്തരം വഴി മാറല്‍ നടക്കല്‍ ഉണ്ടാവുന്നുണ്ട്. ഈ കഥ പറയാന്‍ ഈ അവതരണ രീതിയാണ് ഉണ്ടായിരുന്നത്. മറ്റാര്‍ക്കെങ്കിലും മറ്റേതെങ്കിലും രീതിയുണ്ടെങ്കില്‍ അവര്‍ ആ രീതി നടപ്പിലാക്കിക്കോട്ടെ. സിനിമാ ലോകത്തെ സ്ത്രീകളുടെ സുരക്ഷിതാവസ്ഥ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട കാലമാണ്. സിനിമയിലേക്ക് കാലെടുത്ത വെച്ച ഒരാളെന്ന നിലയില്‍ സ്ത്രീ സുരക്ഷിതയാണോ? എന്തുകൊണ്ട് അത്തരത്തില്‍ അരക്ഷിതാവസ്ഥ ഈ രംഗത്ത് സ്ത്രീകള്‍ക്കുണ്ടാവുന്നു? മാധ്യമപ്രവര്‍ത്തക എന്ന രീതിയില്‍ നോക്കുന്പോള്‍ ഇത്തരം കാര്യങ്ങളെ മറ്റൊരു രീതിയില്‍ കാണാന്‍ കഴിയുമല്ലോ? സിനിമാ ലോകത്ത് വലിയ ബുദ്ധിമുട്ടുകളുണ്ട് സ്ത്രീകള്‍ക്ക് പിടിച്ച് നില്‍ക്കാന്‍. നമ്മള്‍ അഭിനയ രംഗത്താണ് സ്ത്രീകളെ കൂടുതല്‍ കാണുന്നത്. പിന്നാന്പുറത്തേക്കും കൂടുതല്‍ സ്ത്രീകള്‍ വരണം. തുടര്‍ച്ചയായി സ്ത്രീകള്‍ സിനിമയെടുക്കാത്തത് എന്തുകൊണ്ടെണെന്ന ചോദ്യം പ്രസക്തമാണ്. എന്നാല്‍ പുരുഷന്‍മാര്‍ക്ക് അത് സാധ്യവുമാണ്. എന്തുകൊണ്ടാണ് ഈ രംഗത്ത് വരുന്ന സ്ത്രീകളെ പിന്തിരിരപ്പിക്കുന്നത്.? സിനിമാ ലോകമെന്ന് പറയുന്നത് നമ്മള്‍ പുറമേ നിന്ന് കാണുന്നത് പോലെയല്ലയ പിന്നാന്പുറത്ത് ആണിന്റെ ഒരാഘോഷം കൊണ്ടാടുന്ന സ്ഥലമാണ്. മദ്യപാനം, സ്ത്രീകളെ ഉപയോഗിച്ചുകൊണ്ടുള്ള ആഘോഷങ്ങള്‍ ഒക്കെയാണ് അവിടെ നടക്കുന്നത്. പുരുഷന്‍മാരുടെ ഒരു മേച്ചില്‍പ്പുറമായി തന്നെ സിനിമ മാറിക്കൊണ്ടിരിക്കുകയാണ്. എത്ര പേര്‍ക്ക് അതിനെ അതിജീവിക്കാന്‍ കഴിയും. ടെക്നിക്കല്‍‌ രംഗത്തും കൂടുതല്‍ സ്ത്രീകള്‍ വരണം. എങ്കില്‍ മാത്രമേ സുരക്ഷിതത്വം ഉണ്ടാകൂ. പുതിയ പ്രോജക്ട്? അത് പറയാനായിട്ടില്ല. എഴുത്തു പണി നടന്നുകൊണ്ടിരിക്കുകയാണ്. പ്രൊഡ്യൂസര്‍ ആയിട്ടുണ്ട്. ഏപ്രിലില്‍ തുടങ്ങണമെന്ന് വിചാരിക്കുന്നു. സിനിമയില്‍ തുടരാന്‍ തന്നെ തീരുമാനിച്ചോ? പറയാന്‍ മൂന്ന് നാല് കഥകള്‍ ഇപ്പോള്‍ തന്നെ കയ്യിലുണ്ട്. ആ കഥകള്‍ പറയാനുള്ള അവസരം ഉണ്ടെങ്കില്‍ പറയണം എന്ന് തന്നെയാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അച്ഛനെയും അമ്മയെയും ഒഴികെ എന്തും വാടകക്ക് , കല്യാണങ്ങള്‍ക്കും ഉണ്ടാകും അത്തരം ആവശ്യങ്ങള്‍

എന്തും വാടകക്ക് കിട്ടുന്ന കാലമാണ്. അതാണ് കൂടുതല്‍ സൗകര്യവും. അമ്മയെയും അച്ഛനെയും ഒഴികെ എന്തും വാടകക്ക് കിട്ടുമെന്നാണ് പറയാറ്. വെഡിങ് വസ്ത്ര...