2017 സെപ്റ്റം 23
മലയാളത്തിന് ഇതുവരെ പരിചയമില്ലാത്ത വേറിട്ടൊരു ശബ്ദം.. അകക്കണ്ണിന്റെ കാഴ്ചയിൽ വൈക്കം വിജയലക്ഷ്മി എന്ന ഗായിക പാടിക്കൊണ്ടേയിരിക്കുകയാണ്. പിച്ചവെച്ച നാളു മുതൽ സംഗീതം വിജയലക്ഷ്മിയുടെ ശ്വാസം ആണ്.. ഈയടുത്ത് ആറര മണിക്കൂറിൽ 67 ഗാനങ്ങൾ ഗായത്രി വീണയിൽ വിസ്മയം തീർത്ത് ഗിന്നസ് റെക്കോർഡ് പ്രകടനം നടത്തി. എപ്പോൾ കണ്ടാലും നിറഞ്ഞ ചിരിയോടെ നർമം ചാലിച്ചുള്ള മറുപടി. എങ്കിലും ഉറച്ച തീരുമാനമെടുക്കേണ്ട അവസരത്തിൽ വിജയലക്ഷ്മി ഗൗരവത്തിലാകും.... അൽപ്പനേരം വിജയലക്ഷ്മിയുടെ ചെറിയ വിശേഷങ്ങൾ....
ചോദ്യം: ഗിന്നസ് റെക്കോർഡ് പ്രകടനം നടത്തി. പാടി കഴിഞ്ഞപ്പോൾ എന്ത് തോന്നി?
സന്തോഷം തോന്നി. സന്തോഷിക്കേണ്ട സന്ദർഭം ആണല്ലോ. അച്ഛനും അമ്മയും പണ്ട് മുതലേ പറയുമായിരുന്നു. അത് പൂർത്തിയാക്കാൻ കഴിഞ്ഞു. ആചാര്യ ആനന്ദ് കൃഷ്ണയാണ് ഗിന്നസ് പ്രകടനത്തിന് നേതൃത്വം നൽകിയത്. ആദ്യമായിട്ടാണ് ഇത്ര ദീർഘ നേരം കച്ചേരി ചെയ്യുന്നത്. കച്ചേരി കഴിഞ്ഞപ്പോൾ കൈ വേദനിച്ചു. അപ്പോൾ തന്നെ ഫിസിയോ തെറാപ്പിസ്റ്റ് വന്നിരുന്നു.
ചോദ്യം: ജീവിതത്തിൽ പലപ്പോഴും പല തരത്തിൽ പുരസ്കാരങ്ങൾ കിട്ടാറുണ്ട്. ഏറ്റവും വലിയ അവാർഡ് ഏതാ യിരുന്നു?
റെക്കോർഡ് പ്രകടനം നടത്തിയപ്പോൾ എം ജയചന്ദ്രൻ സാർ മൃദംഗം വായിച്ചു എനിക്കൊപ്പം. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ അവാർഡ് അത് തന്നെയാണ്. അതിനപ്പുറം വലിയ അവാർഡ് എന്തെങ്കിലും കിട്ടാനുണ്ടോ. താമസമെന്തേ വരുവാൻ എന്ന ഗാനത്തിനാണ് സാർ മൃദംഗം വായിച്ചത്. വലിയ സന്തോഷമായി എനിക്ക്. അനുഗ്രഹം തന്നെയായിരുന്നു ആ മുഹൂർത്തം...
ചോദ്യം : ഇത്ര വലിയൊരു പ്രകടനം നടത്താൻ തയ്യാറെടുപ്പുകൾ എന്തെങ്കിലും നടത്തിയിരുന്നോ?
ഇല്ല. ആദ്യമായിട്ടാണ് ഇത്രയും സമയം തുടർച്ചയായി വായിക്കുന്നത്. അല്ലാതെ പ്രത്യേകിച്ച് പരിശീലനം ഒന്നും ഉണ്ടായിരുന്നില്ല.
ചോദ്യം: സംഗീത ജീവിതത്തെ കുറിച്ച്?
ഒന്നര വയസു മുതൽ ഞാൻ പാടി തുടങ്ങി. കേട്ട് പഠിക്കുകയായിരുന്നു. അതിന് ശേഷം ആറ് വയസിൽ അമ്പലപ്പുഴ തുളസി ടീച്ചർക്ക് ദക്ഷിണ നൽകി പഠനം ശാസ്ത്രീയ സംഗീതം പഠിച്ചു. സംഗീത രംഗത്ത് 30 വർഷം പൂർത്തിയാവുന്നു. ഇതിനിടയിൽ സിനിമയിലും പാടാൻ അവസരം ലഭിച്ചു. മെയ് 28, 29 തിയതികളിൽ സംഗീതത്തിന്റെ 30 വർഷം ആഘോഷിക്കാൻ പോവുന്നു. എം ജയചന്ദ്രൻ സ°ാർ അന്ന് കച്ചേരി അവതരിപ്പിക്കും. ജയചന്ദ്രൻ സാറും യേശുദാസ് സാറും ഫോണിലൂടെ പഠിപ്പിക്കാറുണ്ട്. ഇപ്പോഴും സംഗീതം പഠിക്കാറുണ്ട്. ഇതൊക്കെ തന്നെയാണ് സംഗീത ജീവിതം..
ചോദ്യം: ഗായത്രി വീണയെ കുറിച്ച്?
കുഞ്ഞായിരുന്നപ്പോൾ പ്ലാസ്റ്റിക് കൊണ്ടുള്ള കളിപ്പാട്ട വീണ ഉണ്ടാക്കി വായിക്കുന്നത് കണ്ടപ്പോൾ അച്ഛനാണ് ഗായത്രി വീണ നിർമിച്ച് തന്നത്. പകുതി സമയം ഗായത്രി വീണ വായിക്കുകയും ബാക്കി പകുതി പാടുകയും ചെയ്യും.1997 ൽ സംസ്ഥാന യുവജനോത്സവത്തിൽ ഗായത്രി വീണ മീട്ടിയിരുന്നു. വയലിൻ ചക്ര വർത്തി കുന്നക്കുടി വൈദ്യ നാഥ ഭാഗവത രാ ണ് ഗായത്രി വീണ എന്ന് പേര് നൽകിയത്..
ചോദ്യം: സ്വന്തം ശബ്ദത്തെക്കുറിച്ച്?
പണ്ട് കാലത്തെ പി ലീലയെ പോലുള്ള ഗായികമാരുടെ ശബ്ദമാണെന്ന് ചിലർ പറയാറുണ്ട്. തുറന്ന് പാടുന്ന ആളാണ് ഞാൻ. പലപ്പോഴും ചെറിയ മാറ്റങ്ങൾ ശബ്ദത്തിൽ വരുത്താൻ ശ്രമിക്കാറുണ്ട്.
ചോ:സിനിമയിൽ പാടിയപ്പോൾ മുൻപുള്ളതിനേക്കാൾ നല്ല സ്വീകാര്യത ലഭിച്ചെന്ന് തോന്നിയോ?
പിന്നെയില്ലേ. സിനിമയിൽ പാടിയപ്പോഴാണ് കൂടുതൽ ആളുകൾ എന്നെ അറിഞ്ഞു തുടങ്ങിയത്. ഒരു പാട് ആരാധകരുണ്ട്. നല്ല രസം അല്ലെ.പിന്നെ കുറെ സുഹൃത്തുക്കൾ ഉണ്ട്.
ചോദ്യം: ഗാന ഗന്ധർവനെക്കുറിച്ച്?
ഞാൻ പറഞ്ഞില്ലേ പാട്ട് പഠിപ്പിച്ചു തരും. പിന്നെ ഗൗരവക്കാരനൊന്നുമല്ല .തമാശ പറയും. വേദികളിൽ ഒപ്പം പാടാൻ കഴിഞ്ഞിട്ടുണ്ട്. തായേ യശോദ... വേദിയിൽ വെച്ച് പഠിപ്പിക്കുകയും കൂടെ പാടുകയും ചെയ്തു. പിന്നെ ചന്ദ്രികയിൽ അലിയുന്ന ചന്ദ്രകാന്തം ഒരുമിച്ച് വേദിയിൽ പാടാനായി. ഗായത്രി വീണ ചോദിച്ചിട്ടുണ്ട്. മാനസ ഗുരു ആദ്യായിട്ട് ചോദിക്കുന്നതല്ലേ. അച്ഛൻ കൊടുക്കാമെന്ന് പറഞ്ഞിട്ടുണ്ട്.
ചോദ്യം : അത്ര വലിയ ഒരു ഗായകനൊപ്പം പാടുമ്പോൾ ഭയം തോന്നാറുണ്ടോ?
പിന്നേ.. തെറ്റിപ്പോകുമോ എന്ന പേടി ഉണ്ട്. പക്ഷേ, ദൈവാധീനത്താൽ ഇതുവരെ തെറ്റിയിട്ടില്ല.
ചോ:ജീവിതത്തിൽ ഏറ്റവും സ്വാധീനം ചെലുത്തിയ വ്യക്തികൾ?
അച്ഛനും അമ്മയും തന്നെയാണ്. രണ്ട് പേരും പാടും. അവരിൽ നിന്നാണ് എനിക്ക് അങ്ങനെയൊരു കഴിവ് കിട്ടിയത്. സപ്തസ്വരങ്ങൾ പഠിപ്പിച്ചത് അച്ഛനാണ്. അമ്മമ്മയും പാടുമായിരുന്നു. അപ്പൂപ്പൻ പാടില്ലെങ്കിലും നല്ല ആസ്വാദകനായിരുന്നു. ഒരു പാട് പാട്ടുകളുടെ വലിയ കളക്ഷനുണ്ടായിരുന്നു അപ്പൂപ്പന്റ കയ്യിൽ. ആ കാലം നല്ല രസമായിരുന്നു. അപ്പൂപ്പനുമായി എന്നും വാശി പിടിക്കുമായിരുന്നു. വല്യ കാര്യമില്ലായിരുന്നുവെന്ന് ഇപ്പോ തോന്നുന്നു.
ചോ.. ഏതെങ്കിലും രാഗങ്ങളോട് പ്രത്യേക ഇഷ്ടം?
ചില അപൂർവ രാഗങ്ങൾ പാടാനും പഠിക്കാനും ഇഷ്ടമാണ്. ഷഹാന, കനകാഞ്ചി, രഘു പ്രിയ പോലുള്ള രാഗങ്ങൾ വലിയ ഇഷ്ടമാണ്. പാടി മഴ പെയ്യിക്കണം എന്നൊക്കെ തോന്നാറുണ്ട്.
ചോ:ജ്യോതിഷത്തിൽ ഒക്കെ വലിയ വിശ്വാസം ആണല്ലോ? അതെ.. പെരിങ്ങോട് ശങ്കരനാരായണൻ എന്റെ കാര്യങ്ങളൊക്കെ കൃത്യമായിട്ട് പറയുന്ന ആളാണ്. എനിക്ക് പുരസ്കാരങ്ങൾ കിട്ടണ കാര്യമൊക്കെ കൃത്യമായി പറഞ്ഞിരുന്നു. വിവാഹ അഭ്യർഥന വന്നതിൽ അദ്ദേഹം സംശയം പ്രകടിപ്പിച്ചിരുന്നു. പിന്നെ ദേവി ഭക്തയാണ് ഞാൻ. എല്ലാ ദൈവങ്ങളും പ്രിയപ്പെട്ടത് തന്നെ.
ചോ: ജീവിതത്തിൽ സംഭവിച്ചത് തരണം ചെയ്തു എന്നറിയാം? തീർച്ചയായും. ഇപ്പോൾ വലിയ മനസമാധാനം ഉണ്ട്. ആ ഭീകരൻ എന്നെ വിട്ടു പോയത് വലിയ ആശ്വാസമാണ്.പാടാനിരിക്കുമ്പോ വല്ലാത്ത സങ്കടം വരുമായിരുന്നു. ഞാൻ ഓരോ ആളുകളെയും കൃത്യമായി പഠിക്കും. സമയമെടുത്ത് പഠിക്കും. അത് ഗുണം ചെയ്തു ദൈവാധീനം എന്ന് തന്നെയാ പറയേണ്ടത്. ഡിപ്രഷനിൽ ആയി പോയിരുന്നു. ഇപ്പോ വല്ലാത്ത സമാധാനമായി. ചോദ്യം ..
ഇനി വിവാഹം? മനസിലാക്കാൻ കഴിയുന്ന ഒരാൾ വന്നാൽ തീർച്ചയായും വിവാഹം കഴിക്കും. അങ്ങനെയൊരാൾ വരുമെന്നാണ് പ്രതീക്ഷ. ചോ: ജീവിതത്തിലെ മിസിങ് ?
എറണാകുളം സെൻറ് തെരേസാസിലാണ് ഡിഗ്രി ചെയ്തത്. പക്ഷേ, റെഗുലർ ആയി പോകാൻ കഴിഞ്ഞില്ല. ശരിക്ക് പറഞ്ഞാ കോളേജ് ജീവിതം വലിയ മിസിങ് ആണ്. അടിച്ചു പൊളിക്കാൻ പറ്റീല്ല.
ചോ.. ആഗ്രഹം? ദുൽഖർ സൽമാനോട് സംസാരിക്കണം. എന്റെ വലിയ ആഗ്രഹം ആണത്. മമ്മൂട്ടി സാറിനേം വിളിച്ചിട്ട് കിട്ടീല്ല. വലിയ ആഗ്രഹം ആണ്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അച്ഛനെയും അമ്മയെയും ഒഴികെ എന്തും വാടകക്ക് , കല്യാണങ്ങള്‍ക്കും ഉണ്ടാകും അത്തരം ആവശ്യങ്ങള്‍
എന്തും വാടകക്ക് കിട്ടുന്ന കാലമാണ്. അതാണ് കൂടുതല്‍ സൗകര്യവും. അമ്മയെയും അച്ഛനെയും ഒഴികെ എന്തും വാടകക്ക് കിട്ടുമെന്നാണ് പറയാറ്. വെഡിങ് വസ്ത്ര...
-
നിനച്ചിരുന്നില്ല തനിച്ചക്കുമെന്നു , ആവൂമെന്നു കാലം എനിക്കായി കരുതിവച്ചിരുന്നത് ഏകാന്തതയും ഭ്രാന്തമായ ദിനങ്ങളും എങ്കിലും പരാതിയോ പരിഭവമോ ഇല്ല...
-
ആതിര.വി.അഗസ്റ്റിന് മഹിളാചന്ദ്രികയില്‍ പ്രസിദ്ധീകരിച്ചത് സമയം- 2011 ഡിസംബര്‍ അര്‍ദ്ധരാത്രി 11:59 ഏവരും അക്ഷമയോടെ കാത്തിരിക്കുന്നു. ഒര...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ