2012 ജനു 31

തെങ്ങുകയറാന്‍ ഇനി സ്‌ത്രീകളും


ചന്ദ്രിക പത്രത്തില്‍ പ്രസിദ്ധീകരിച്ചത്‌

കോഴിക്കോട്‌: തെങ്ങുകയറാന്‍ ഇനി ആളില്ലെന്ന ആവലാതി വേണ്ട. മാളിക്കടവ്‌ ഐ.ടി.ഐ മൈതാനത്തുനിന്ന്‌്‌ പരിശീലനം നേടി പുറത്തിറങ്ങുന്നത്‌ അറുപത്‌ പേരാണ്‌. ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ളവരാണ്‌ പരിശീലനക്കളരിയില്‍ പങ്കെടുക്കുന്നത്‌. അപേക്ഷ അയച്ചതില്‍ നിന്ന്‌ തെരഞ്ഞെടുത്തവര്‍ക്കാണ്‌ അഗ്രിക്കള്‍ച്ചറല്‍ ടെക്‌നോളജി മാനേജ്‌മെന്റ്‌ ഏജന്‍സിയുടെ സഹകരണത്തോടെ സ്വാഭിമാന്‍
ചതുര്‍ദിന തെങ്ങുകയറ്റ പരിശീലനപരിപാടി സംഘടിപ്പിച്ചത്‌. അപേക്ഷ അയക്കേണ്ടതിന്റെ യോഗ്യത ഒന്നു മാത്രമാണ്‌ താല്‍പ്പര്യം മാത്രമാണെന്നും ആദ്യമായിട്ടാണ്‌ ഇത്രയും ആളുകള്‍ അപേക്ഷിക്കുന്നതെന്നും സ്വാഭിമാന്‍ കോര്‍ഡിനേറ്റര്‍ പി.ചന്ദ്രശേഖരന്‍ പറഞ്ഞു. പരിശീലനം പൂര്‍ത്തിയാക്കുന്നവരില്‍ നിന്ന്‌ തെരഞ്ഞെടുക്കുന്നവര്‍ക്കായി സൗജന്യമായി 30 തെങ്ങുകയറ്റ യന്ത്രങ്ങളും വിതരണം ചെയ്യും. അഞ്ച്‌ യന്ത്രങ്ങള്‍ കൊടുത്തു കഴിഞ്ഞു. മദ്ധ്യവയസ്‌കരായ ആളുകളാണ്‌ പരിശീലനത്തില്‍ പങ്കെടുക്കുന്നത്‌. മൂന്ന്‌ പേരാണ്‌ പരിശീലനത്തിന്‌ നേതൃത്വം നല്‍കുന്നത്‌. എന്‍.ജി.ജനാര്‍ദ്ദനന്‍, ഷാജി.ടി.പി, രാമചന്ദ്രന്‍ എന്‍.ടി എന്നിവരാണ്‌ പരിശീലനം നല്‍കുന്നത്‌. തെങ്ങുകയറാന്‍ താല്‍പ്പര്യമുള്ളവരുടെ അപേക്ഷയില്‍ രണ്ട്‌ സ്‌ത്രീകളും ഉണ്ടായിരുന്നു. സ്വന്തം വീടുകളില്‍ കയറാന്‍ മാത്രമാണ്‌ സ്‌ത്രീകള്‍ സാധാരണ പരിശീലനത്തിനെത്താറുള്ളത്‌. സമൂഹത്തിന്‌ ഒരു സേവനം എന്ന നിലയിലാണ്‌ സ്വാഭിമാന്‍ ഈ പദ്ധതി നടത്തി വരുന്നത്‌. ഒരു തെങ്ങിന്‌ 20 രൂപമാത്രമേ സ്വാഭിമാന്‍ പദ്ധതിയില്‍ ജോലി ചെയ്യുന്നവര്‍ വാങ്ങാന്‍ പാടുള്ളു. പുതിയാപ്പ സ്വദേശിയായ കെ.മിനിജ,മീഞ്ചന്ത സ്വദേശിയായ ടി.പി. ലീന എന്നിവരാണ്‌ പരിശീനത്തില്‍ പങ്കെടുത്ത സ്‌ത്രീകള്‍. ഇരുവര്‍ക്കും യന്ത്രം നല്‍കിയിട്ടുണ്ട്‌. കോഴിക്കോട്‌ കോര്‍പ്പറേഷന്റെ പരിധിയിലുള്ള സ്ഥലങ്ങളിലാവും പരിശീലനം കിട്ടിയവര്‍ ജോലി ചെയ്യുക. വളരെ ആവേശത്തിലാണ്‌ സ്‌ത്രീകള്‍ പരിശീലനത്തില്‍ പങ്കെടുക്കുന്നത്‌. തങ്ങള്‍ ഇതൊരു സേവനമായിട്ടുകൂടിയാണ്‌ കാണുന്നതെന്നും അവര്‍ പറഞ്ഞു.
പദ്ധതിയുടെ ഉദ്‌ഘാടനവും തെങ്ങുകയറ്റ യന്ത്രകൈമാറ്റവും ജില്ലാ കലക്ടര്‍ ഡോ.പി.ബി.സലീം നിര്‍വഹിച്ചു. പി.കെ.മുഹമ്മദ്‌ അദ്ധ്യക്ഷത വഹിച്ചു. പി.ചന്ദ്രശേഖരന്‍ സ്വാഗതം പറഞ്ഞു. എം.സി.ഭരതന്‍ ആശംസ പ്രസംഗം നടത്തി. എന്‍.ജി.ജനാര്‍ദ്ദനന്‍ നന്ദി പറഞ്ഞു.  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അച്ഛനെയും അമ്മയെയും ഒഴികെ എന്തും വാടകക്ക് , കല്യാണങ്ങള്‍ക്കും ഉണ്ടാകും അത്തരം ആവശ്യങ്ങള്‍

എന്തും വാടകക്ക് കിട്ടുന്ന കാലമാണ്. അതാണ് കൂടുതല്‍ സൗകര്യവും. അമ്മയെയും അച്ഛനെയും ഒഴികെ എന്തും വാടകക്ക് കിട്ടുമെന്നാണ് പറയാറ്. വെഡിങ് വസ്ത്ര...