2016 ഡിസം 21

കോതറാണി

അധികം ആൾ താമസമില്ലാത്ത ചെറിയ ഫ്ലാറ്റാണ് അത്. മൂന്ന് ഭാഗത്തും മുഖങ്ങളുള്ള ത്രികോണാകൃതിയിലുള്ള ഫ്ലാറ്റ്. ആരാണ് ആർക്കിടെക്ട് എന്നറീല്ല. പക്ഷേ, പുത്തൻ പരീക്ഷണങ്ങൾ നടത്താൻ അല്ലെങ്കിൽ ഓരോ നിമിഷവും പുതിയത് പഠിക്കാൻ ശ്രമിക്കുന്ന ഒരാളുടെ തലയിലെ ഐഡിയ. ഇതര സംസ്ഥാനക്കാരാണ് കൂടുതലും പേർ. 30 ശതമാനത്തോളം മലയാളികളുണ്ട്. കിഴക്കു ഭാഗത്ത് നിന്നാണ് അമർത്തിപ്പിടിച്ച കരച്ചിൽ കേട്ടത്. എന്തായിരിക്കും കിടന്നിട്ട് ഉറക്കം കിട്ടുന്നില്ല. ഒന്നു കൂടി കാതോർത്തു. അതെ ഊഹം ശരിയാണ്. അവളുടെ ശബ്ദമാണ് കേൾക്കുന്നത്. ആ കുട്ടിയും കരയുന്നുണ്ട്. ഒപ്പം അയാളുടെ ശബ്ദവും . "ഒന്ന് ഒഴിഞ്ഞു പൊയ്ക്കൂടെ നിനക്ക്. നിന്നെ പൂട്ടാനുള്ള വക ഞാൻ കണ്ടു വെച്ചിട്ടുണ്ട്"". പിന്നെയും അയാളുടെ ആക്രോശം. "ഇല്ല"".. എന്നെ കൊന്നാലും ഞാൻ പോകില്ലെന്ന് അവളുടെ വേദനയിൽ നിറഞ്ഞ വാക്കുകൾ പുറത്തേക്ക് തെറിക്കുന്നു. ഓടിച്ചെന്ന് വാതിലിൽ മുട്ടിയാലോ എന്ന് വിചാരിച്ചതാണ്. പക്ഷേ, ഞാൻ ചെന്നാൽ ചിലപ്പോ അവളുടെ കാമുകനാണെന്ന് പറഞ്ഞ് വീണ്ടും തല്ലിച്ചതച്ചേക്കും. ഭാര്യയുടെ മുന്നിൽ ജയം മാത്രം വേണമെന്ന് ധരിക്കുന്ന പുരുഷനാണയാൾ . അങ്ങനെയാവണമെന്ന് ധരിക്കുന്നവരുടെ സ്ഥിരം ന്യായമാണത്. സ്ത്രീയുടെ ദൈന്യത മറ്റ് പുരുഷൻമാർക്ക് താങ്ങാനാവില്ലല്ലോ.എന്നാൽ സ്വന്തം ഭാര്യയുടെ ദൈന്യത കാണാനും പറ്റില്ല.... "അനന്തേട്ടാ എണീക്കുന്നുണ്ടോ" അനിയത്തി . പണ്ടാരം ഹോസ്റ്റലിന്ന് കെട്ടിയെടുക്കാൻ കണ്ട സമയം. ഉറങ്ങാൻ സമ്മതിക്കില്ല. "അതേ അപ്പുറത്തെ വീട്ടിൽ ഒരു വലിയ ശബ്ദം കേട്ടു . ഞാനടച്ചിട്ട ഡോർ തുറന്നു നോക്കുമ്പോ അയാൾ നിലത്ത് ബോധം കെട്ട് വീണ ചേച്ചിയെ വീണ്ടും പൊന്തിച്ച് അതേപടി നിലത്തേക്കിടുന്നു". സംഭവം വിവരിക്കുമ്പോ അവളെ കിടുകിടാ വിറക്കുന്നുണ്ട്. "സാരൂല്ല നീയെന്തിനാ മറ്റുള്ളവരുടെ വീട്ടിൽ പോയെ. അതെന്തേലും ആവട്ടെ. നീ ഏട്ടന്നൊരു കട്ടൻ ചായ താ" "എന്നാലും ഏട്ടാ ആ കുഞ്ഞുമോള് പാറു .അവളവിടെ തനിച്ചാ. അവള് കരയുന്നുണ്ട്" "നീ ചെല്ല് മോളെ അതെന്തേലും ആവട്ടെ" മനസില്ലാ മനസോടെ അവൾ അടുക്കളയിലേക്ക് പോയി. പാറൂന് 2 വയസ്. പാറൂന്ന് വെച്ചാ അവൾക്ക് ജീവനാ. ഇടക്ക് അനിയത്തിക്കൊപ്പം ഇവിടേക്ക് വന്നിട്ടുണ്ട് ആ കുഞ്ഞ്. കണ്ണുകളിൽ ഭയമാണ്. വീണ്ടും കാതോർത്തു . ഇല്ല ഇപ്പോൾ ശബ്ദം കേൾക്കുന്നില്ല. എന്നും കാണാറുണ്ട്. ധൃതിയിൽ ഇറങ്ങിയോടുന്ന അവളെ. എന്താാണാവോ ജോലി. രാവിലെ അഞ്ച് മണിക്ക് അടുക്കളയുടെ ഒരു ജനൽ തുറന്ന് കിടക്കുന്നത് കാണാം. ഒരു ദിവസം ജനൽപാളികൾക്കിടയിലൂടെ കണ്ടു. പാത്രങ്ങളോട് കലഹിക്കുന്ന അവളെ. കണ്ണ് നിറഞ്ഞ് ഒഴുകുന്നുണ്ട്. ചുണ്ടുകൾ വിറക്കുന്നു. പിന്നീട് എന്നും ശ്രദ്ധിക്കാൻ തുടങ്ങി. എന്നും ഇങ്ങനെയാ അവൾടെ ദിനങ്ങളുടെ തുടക്കവും ഒടുക്കവും. രാത്രി ഒരു മണിയെങ്കിലും കഴിയാറുണ്ട് അയാൾ എത്താൻ. അതു വരെ പേടിച്ചിട്ടാവണം ഉച്ചത്തിൽ ലളിതാ സഹസ്രനാമം കേൾക്കാം. പാറൂം ഉറങ്ങണ വരെ ചൊല്ലും ശീമാതാ ശീമാതാ ന്ന്.... പ്രശ്നം എന്താണെന്നൊന്നും അറിയില്ല. പുറത്തു നിന്ന് കാണുമ്പോ അവൾ ഹാപ്പിയാ . അങ്ങനെ ആ ദിനവും കഴിഞ്ഞു . പിറ്റേന്ന് രാവിലെ ഞാൻ നോക്കി, ജനൽ പാളി തുറന്നു കിടക്കുന്നുണ്ട്. പാത്രം കഴുകുന്ന അവളുടെ മുഖത്തേക്ക് മടിച്ച് മടിച്ചാണ് ഞാൻ നോക്കിയത്. ഒരു ഭാവവ്യത്യാസവും ഇല്ല. കണ്ണീരും ഇല്ല. പ്രശ്നങ്ങൾ തീർന്നോ. തൊട്ടടുത്ത ഫ്ലാറ്റിലാണ് ഞാൻ നിൽക്കുന്നതെങ്കിലും അവരുടെ ബെഡ് റൂമും അടുക്കളയും വ്യക്തമായി കാണാം. മുറികളുടെ ജനലിലൊന്നും കർട്ടൻ ഇട്ടിട്ടില്ല. അവൾക്ക് എന്ത് സുരക്ഷിതത്വമാണ് ഉള്ളത്. ഇതര സംസ്ഥാനക്കാർ തിങ്ങിപ്പാർക്കുന്ന സ്ഥലമാണ്. മുറിയിൽ നടക്കുന്നത് മുഴുവൻ നാട്ടുകാർ കാണും. ഇയാളെന്താ ഇങ്ങനെ. പിന്നീട് കുറച്ചു ദിവസം ആ ജനൽ അടഞ്ഞു തന്നെ കിടന്നു. ഒരു ദിവസം അയാളും മറ്റ് മൂന്ന് പേരും വീടൊഴിയുന്നുണ്ട്. താഴത്തെ ഫ്ലാറ്റിലെ ചേച്ചിയോട് പാത്രങ്ങൾ വേണോന്ന് ചോദിക്കുന്നതു കേട്ടു . "ഞങ്ങൾക്കു വേണ്ട നിധിൻ. അവളുടെ ഓർമ ഞങ്ങൾക്ക് കരച്ചിൽ വരുന്നതാണ്. മാത്രവുമല്ല ഒരു കൂരയിൽ പാർക്കാൻ കഴിയാതെ പോയതിന്റെ വേദന അവള്‍ കൂടുതൽ പറഞ്ഞിട്ടുണ്ടാവുക ആ പാത്രത്തോടാവും. അതിവിടിരുന്നാ ഞങ്ങളുടെ അടുക്കളയിലും കണ്ണീര് പടരും. അത് വേണ്ട. കുട്ടികൾ ടെ അച്ഛൻ മരിച്ച് മുകളിൽ നിൽക്കുവാണേലും ആൾക്ക് ഞാൻ കരയുന്നതിഷ്ടമല്ല. " ഇപ്പഴാണ് അയാളുടെ പേര് മനസിലായത്. എന്താവും അവളുടെ പേര്. അനിയത്തി നീലിമ ക്ക് അറിയാതിരിക്കില്ല. അവളെപ്പഴും എന്നതുപോലെ അവിടെയാണല്ലോ. ഓർമിച്ചെടുക്കാൻ ശ്രമിച്ചു. എപ്പഴെങ്കിലും നീലി ആ പേര് പറഞ്ഞിട്ടുണ്ടോയെന്ന്. ഉണ്ടാവാം. പക്ഷേ, ഓർമയിൽ വരുന്നില്ല. അവിടെ പുതിയ താമസക്കാർ വന്നു. അവളും കുഞ്ഞും ഓർമയിൽ നിന്ന് തന്നെ പോയിരുന്നു. ആറ് മാസം കഴിഞ്ഞു. കോട്ടയത്ത് അമ്മച്ചിയേം കൊണ്ട് ധ്യാനകേന്ദ്രത്തിൽ പോയപ്പോഴാണ് അവളെം പാറൂനെം കണ്ടത്. അമ്മച്ചിയേം എന്നേം കണ്ടപ്പോ അവൾ നടന്ന് അകലാൻ ശ്രമിച്ചതാ. എന്റെ അമ്മച്ചിയല്ലേ ആള്.. വിട്ടില്ല. അഞ്ച് ദിവസത്തെ ധ്യാനം കഴിഞ്ഞ് തിരികെ അമ്മച്ചീടെ ആങ്ങളേടെ വീട്ടിലേക്ക് കൊണ്ടുപോയി അവളേം മോളേം. അമ്മച്ചിയങ്ങനെയാണ് അങ്ങ് അധികാരം കാണിക്കും. അധികമാർക്കും പ്രതിരോധിക്കാൻ കഴിയില്ല.... ..................... ഇപ്പോഴാണ് എന്റെ അമ്മച്ചിയെക്കുറിച്ച് എനിക്ക് പൂര്‍ണ ബോധ്യം വന്നത്. ''മോളെ നിന്റെ ധൈര്യവും ശക്തിയും നിന്നിലാണ്. നീ അത് തേടി അലയേണ്ടതില്ല ...കോതറാണി എന്ന് നിന്നെ പേര് ചൊല്ലിയത് ആരാണെന്നറിയില്ല. അതില്‍ എല്ലാം ഉണ്ട്. ഈ നൂറ്റാണ്ടിന്റെ കോതറാണി " അത് പറയുന്പോള്‍ അമ്മച്ചിയുടെ ശബ്ദത്തില്‍ ഒരു പതര്‍ച്ച അനുഭവപ്പെട്ടു.. കോതറാണി എന്താവും അത് ? . അയ്യേ, വാട്സ് ആപ്പും ഫെയ്സ്ബുക്കുമൊക്കെ ഇങ്ങനെ കത്തി നില്‍ക്കുന്ന കാലഘട്ടത്തിലും കോതറാണിയെന്ന പേരോ...അവള്‍ക്ക് ആ പേര് ചേരുമോ..അല്ല അമ്മച്ചിക്കെങ്ങനെ ആ പേരിനെക്കുറിച്ചറിയാന്‍ കഴിഞ്ഞു. എന്താണാവോ കോതറാണി എന്ന പേരിന്റെ അര്‍ഥം? അല്ലെങ്കിലും ഇവള്‍ടെ കാര്യത്തില്‍ പേരിലെന്തിരിക്കുന്നു...(തുടരും) (എന്‍റെ എഴുത്തുകള്‍ തുടങ്ങി.. ആദ്യ വരികളാണ്..കന്നി എന്‍റെ മനസിലുള്ളതു പൂര്‍ണമായും ഉള്‍ക്കൊണ്ടു. അവള്‍ക്ക് ഉമ്മ മാത്രം ..നിറഞ്ഞ ഉമ്മ.....) ആതിര. വി. അഗസ്‌റ്റിൻ കടപ്പാട്: വര: കന്നി എം ഗായത്രി അധികം ആൾ താമസമില്ലാത്ത ചെറിയ ഫ്ലാറ്റാണ് അത്. മൂന്ന് ഭാഗത്തും മുഖങ്ങളുള്ള ത്രികോണാകൃതിയിലുള്ള ഫ്ലാറ്റ്. ആരാണ് ആർക്കിടെക്ട് എന്നറീല്ല. പക്ഷേ, പുത്തൻ പരീക്ഷണങ്ങൾ നടത്താൻ അല്ലെങ്കിൽ ഓരോ നിമിഷവും പുതിയത് പഠിക്കാൻ ശ്രമിക്കുന്ന ഒരാളുടെ തലയിലെ ഐഡിയ. ...
Continue reading

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അച്ഛനെയും അമ്മയെയും ഒഴികെ എന്തും വാടകക്ക് , കല്യാണങ്ങള്‍ക്കും ഉണ്ടാകും അത്തരം ആവശ്യങ്ങള്‍

എന്തും വാടകക്ക് കിട്ടുന്ന കാലമാണ്. അതാണ് കൂടുതല്‍ സൗകര്യവും. അമ്മയെയും അച്ഛനെയും ഒഴികെ എന്തും വാടകക്ക് കിട്ടുമെന്നാണ് പറയാറ്. വെഡിങ് വസ്ത്ര...