2012 ഒക്ടോ 12

പേറ്റ് നോവിനുള്ള മറുപടി

പേറ്റ് നോവ് അനിര്‍വചനീയമായ ഒന്നാണെന്നതില്‍ തര്‍ക്കമില്ല. സ്ത്രീക്ക് മാത്രം നുണയാന്‍ കഴിയുന്ന ഒന്നാണെന്നതും. ആ അനുഭവത്തെ അഹങ്കാരത്തോടെ ആഘോഷമാക്കുന്നതും സന്തോഷം തന്നെ. എന്നാല്‍ വിവാഹബന്ധങ്ങള്‍ വേര്‍പ്പെടുത്തിയവര്‍ മറ്റൊരു വിവാഹത്തിന് തയ്യാറാകുമ്പോള്‍ കൊടുക്കുന്ന വിവാഹ പരസ്യം കാണാത്തവര്‍ ഉണ്ടാകില്ല. തന്റേതല്ലാത്ത കാരണത്താല്‍....എന്നു പറയുന്ന ഇതേ കാരണങ്ങള്‍ കൊണ്ട് അവാച്യമായ അനുഭൂതിയെ അറിയാന്‍ കഴിയാത്ത സ്ത്രീ അനുഭവിക്കുന്ന മാനസിക വൈകാരികതയ്ക്ക് മറുപടി നല്‍കാന്‍ ആര്‍ക്കും ആവുന്നില്ലെന്ന സത്യം മഫറക്കാനാവുന്നില്ല. ഗര്‍ഭിണിയുടെ വയറു നോക്കി അസ്ലീലം പറയുന്ന അതേ പുരുഷന്‍ തന്നെ പെറാത്ത സ്ത്രീകളോട് പറയുന്ന അസഭ്യവര്‍ഷങ്ങള്‍ പതിവായി കാതില്‍ വീഴാറുണ്ട്. ആ കളിയാക്കലില്‍ അവര്‍ അനുഭഴിക്കുന്ന മാനസിക സന്തോഷത്തെ അളക്കാനും കഴിയാറില്ല. ഇതില്‍ പേറ്റു നോവറിഞ്ഞ സ്ത്രീയും ഉള്‍പ്പെടുന്നു എന്നത് പിടയുന്ന മനസിന് കൂടുതല്‍ ആഘാതം തന്നെയാണ്. വിവാഹം കഴിഞ്ഞ് രണ്ട് വര്‍ഷക്കാലം സ്ത്രീ ഒരു പക്ഷേ ഇത്തരം ചോദ്യങ്ങളില്‍ നിന്ന് സ്വതന്ത്രയാകുമായിരിക്കും. പിന്നീട് താമസിക്കുന്തോറും ഇങ്ങനെ നടന്നാല്‍ മതി ട്ടോ..എന്ന കളിയാക്കലലിന്റെ ഉമിനീര് പറ്റിയ വാക്കുകളാണ് അവളില്‍ ഛര്‍ദ്ദിയുണ്ടാക്കുക. ആ അപമാന ഭാരം പുരുഷനും താങ്ങുന്നുണ്ടാവാം. ഇല്ല എന്നല്ല. മറിച്ച് ഗര്‍ഭത്തിലുണ്ടാകുന്ന കുഞ്ഞ് ചലനത്തെ ഉള്‍ക്കൊള്ളാന്‍ ആര്‍ത്തവം മുതല്‍ സ്ത്രീകള്‍ ആരോടും മനസില്‍ സ്വകാര്യമായി കാത്ത് സൂക്ഷിക്കുന്ന നിറമുള്ള സാങ്കല്പിക സ്വപ്‌നമാണത്. ആ സ്വപ്നത്തെ ഒരിക്കലും ഉള്‍ക്കൊള്ളാന്‍ തനിക്കാവില്ലെന്ന് ബോധ്യം വരുന്നത് മുതല്‍ സ്ത്രീയുടെ മനസ് ഏത് വാക്കുകളില്‍ ഒതുക്കും. നിസഹായതക്കപ്പുറം വെറും പച്ചയായ മാംസം മാത്രമാകുന്ന അവളുടെ മാനസികാവസ്ഥയെ ആര്‍ക്കും അറിയാന്‍ കഴിഞ്ഞെന്നും വരില്ല. തന്റെ കണ്ണിനപ്പുറം സമൂഹമെന്ന കണ്ണിനെ പിന്നീടാണ് അവള്‍ സഹതാപം ആഗ്രഹിച്ചുകൊണ്ടും ദയനീയതയതയോടെയും പേടിയോടെയും ഒക്കെ നോക്കുക. ആ കണ്ണുകളില്‍ നിന്ന് പൊടിയുന്ന കണ്ണുനീരിന് ചൂടോ തണുപ്പോ എന്നത് ഇനിയും പറയാന്‍ കഴിയില്ല. നോവറിയാതെ പ്രസവത്തെക്കുറിച്ച് എങ്ങനെ പ്രസംഗിക്കുന്നു എന്ന് ചോദിക്കുന്നവരുണ്ടാകാം. എന്നാല്‍ മനുഷ്യനായതുകൊണ്ടാവാം ചുറ്റുപാടും കാണുന്ന അനുഭവങ്ങള്‍ക്ക് നേരെ കണ്ണടച്ച് പോകാന്‍ കഴിയുന്നില്ല. അതുകൊണ്ടാണ് ശ്വേതാ മേനോന്റെ പ്രസവം ചര്‍ച്ചയാകുമ്പോളും ഈ മറുപുറത്തെക്കുറിച്ച് ചിന്തിക്കാന്‍ ഞാന്‍ തയ്യാറാകുന്നത്. മറുപുറത്തിന്റെ വേദനയെ കാണുന്നതില്‍ തെറ്റില്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

അച്ഛനെയും അമ്മയെയും ഒഴികെ എന്തും വാടകക്ക് , കല്യാണങ്ങള്‍ക്കും ഉണ്ടാകും അത്തരം ആവശ്യങ്ങള്‍

എന്തും വാടകക്ക് കിട്ടുന്ന കാലമാണ്. അതാണ് കൂടുതല്‍ സൗകര്യവും. അമ്മയെയും അച്ഛനെയും ഒഴികെ എന്തും വാടകക്ക് കിട്ടുമെന്നാണ് പറയാറ്. വെഡിങ് വസ്ത്ര...